Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വന്യമൃഗശല്ല്യം തടയാന്‍ സംവിധാനങ്ങളില്ല; അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 11:02 am IST
in Malappuram

മലപ്പുറം: വന്യമൃഗശല്ല്യം രൂക്ഷമായ മലയോരമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാന്‍ സംവിധാനമില്ലാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു.

പ്രതിഷേധവുമായി കര്‍ഷകര്‍ ഉള്‍പ്പെടെ രംഗത്തുവരുകയും ചെയ്ത സാഹചര്യത്തില്‍ എതിര്‍പ്പിന്റെ മുനയൊടിക്കാന്‍ വനജാഗ്രതാ സമിതിയെന്ന പുതിയ തന്ത്രവുമായി വനംവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്

മലയോര മേഖലയില്‍ വ്യാപക കൃഷിനാശം വരുത്തുന്നത് കാട്ടാനകളേക്കാള്‍ കൂടുതല്‍ കാട്ടുപന്നികളും കുരങ്ങുകളുമാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ ഇവയ്‌ക്കുണ്ടായ വംശവര്‍ധന സംബന്ധിച്ച് വനം വകുപ്പിന്റെ പക്കല്‍ യാതൊരു കണക്കുമില്ല. കുരങ്ങുകളില്‍ ജനന നിയന്ത്രണത്തിനു നടപടിയെടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതു എന്നു നടപ്പാകുമെന്ന് വനംവകുപ്പിനു തന്നെ പറയാന്‍ കഴിയില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാട്ടുപന്നികളെ വെടിവെക്കാന്‍ ഉപാധികളോടെ കൊണ്ടുവന്ന നിയമം അതിലെ നിബന്ധനമൂലം കര്‍ഷകര്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്.

കുരങ്ങിന്റെ ജനനനിയന്ത്രണവും ഇത്തരത്തില്‍ ആകാനാണ് സാധ്യതയുള്ളത്. വന്യമൃഗശല്യം ഏറ്റവും കൂടുതലായ നിലമ്പൂര്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനത്തിനു ആവശ്യമായ ഫണ്ട് നീക്കിവെക്കാന്‍പോലും വനംവകുപ്പ് തയാറാകുന്നില്ല. കിഫ്ബിയില്‍ നൂറുകോടി രൂപ വന്യമൃഗ പ്രതിരോധത്തിനു നീക്കിവച്ചപ്പോള്‍ നിലമ്പൂര്‍ മേഖലയ്‌ക്ക് ആകെ ലഭിച്ചത് സൗത്ത് ഡിവിഷനില്‍ ഒന്നര കിലോമീറ്റര്‍ സോളാര്‍ വേലി മാത്രമാണ്.

വന്യമൃഗശല്യം രൂക്ഷമായ മേഖലകളില്‍ വനംവകുപ്പിന്റെ താത്കാലിക ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുകയും പ്രദേശവാസികളായ വാച്ചര്‍മാരെ ഉള്‍പ്പെടുത്തി വന്യമൃഗങ്ങളെ കാട്ടിലേക്കുതന്നെ തിരിച്ചയക്കുന്നതിനുള്ള നടപടികളാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.

റേഞ്ച് ഓഫീസര്‍ കണ്‍വീനറും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനുമായ ജനജാഗ്രതാ സമിതികളാണ് രൂപീകരിക്കുക. ജനപ്രതിനിധികളെ കൂടുതലായി ഉള്‍പ്പെടുത്തുന്ന സമിതിയില്‍ കര്‍ഷകരുടെ എണ്ണം നാമമാത്രമാണ്. വന്യമൃഗശല്യം ദിവസേന എന്ന പോലെ കൃഷിയിടത്തില്‍ ഉണ്ടാകുമ്പോള്‍ ഒരു വര്‍ഷത്തില്‍ നാലുപ്രാവശ്യം മാത്രമാണ് കര്‍ഷകനു നഷ്ടപരിഹാരത്തിനു അപേക്ഷ നല്‍കാന്‍ കഴിയുക. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ നാശംവിതക്കുമ്പോള്‍ അതതു പ്രദേശത്തെ വനപാലകര്‍ നേരിട്ടെത്തി 24 മണിക്കൂറിനുള്ളില്‍ നഷ്ടം തിട്ടപ്പെടുത്താനും ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കാനുമാണ് നടപടി ഉണ്ടാകേണ്ടത്. കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ നിരക്കിലാണ് വനംവകുപ്പ് നഷ്ടപരിഹാരത്തുക നിര്‍ണയിക്കുന്നത്.

മലയോര മേഖലയിലെ വന്യമൃഗശല്യം തടയാന്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിക്കേണ്ടത്. വൈദ്യുതി വേലികളും ട്രഞ്ചുകളും മതിലുകളുമില്ലാത്ത ഭാഗങ്ങളില്‍ അടിയന്തരമായി ഇവ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം. ജനജാഗ്രതാ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും കര്‍ഷകരല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ വരുത്തുന്ന നാശനഷ്ടം അടുത്ത ദിവസം കാണാന്‍ മാത്രമേ കഴിയൂ. വന്യമൃഗശല്യം രൂക്ഷമായ പഞ്ചായത്തുകള്‍ക്ക് ഓരോ വര്‍ഷവും ഇതിനുമാത്രമായി പ്രത്യേക ഫണ്ടുകള്‍ നല്‍കണം.

കാട്ടിനുള്ളില്‍തന്നെ വന്യമൃഗങ്ങളെ നിലനിര്‍ത്തുന്നതിനായി കഴിഞ്ഞ കാലങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി വനത്തിനുള്ളില്‍ നിര്‍മിച്ച കുളങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സംബന്ധിച്ച് പോലീസ് വിജിലന്‍സ് അന്വേഷണവും അനിവാര്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

Kerala

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Health

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.