Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വചനാമൃത സത്രം ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 07:09 pm IST
in Pathanamthitta

തിരുവല്ല: ശീരാമകൃഷ്ണപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന വചനാമൃത സത്രം ഇന്ന് സമാപിക്കും. സത്രം സമര്‍പ്പണത്തിലേക്ക് കടക്കുമ്പോള്‍ വലിയ ഭക്തജനതിരക്കാണ് ആശ്രമത്തില്‍ അനുഭവപ്പെടുന്നത്. അവധി ദിനമായ ഇന്നലെ ചടങ്ങുകള്‍ക്ക് പങ്കാളിയാകാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇന്നലെ സ്വാമി ഈശ്വരനന്ദ സ്മൃതി നടന്നു. തുടര്‍ന്ന് സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍, ഡോ.രാമകൃഷ്ണ വേണുഗോപാല്‍, ഡോ.ലക്ഷ്മികുമാരി, സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ പ്രഭാഷണം നടത്തി.

സത്രസമാപന ദിനമായ ഇന്ന് രാവിലെ 5മുതല്‍ 8 വരെ മംഗളാരതി സുപ്രഭാതം, വേദപാരായണം, ധ്യാനം പൂജ, 8 മുതല്‍ 9വരെ നാരായണീയ പാരായണം. 9 മുതല്‍ സ്വാമി പുരുഷോത്തമാനന്ദ സ്മൃതി. സ്വാമി ഋതംപരാനന്ദ, സ്വാമി ചൈതന്യാനന്ദ, പ്രഫ.സുജാതാദേവി, ശശിധരന്‍ കൊയിലാണ്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ശ്രീരാമകൃഷ്ണ ജയന്തി ആഘോഷവും സമാപന സമ്മേളനവും നാളെ നടക്കും. ആഗോള ശാരദാമഠങ്ങളുടെ ട്രസ്റ്റിയും ലോക പ്രശസ്ത പ്രഭാഷകയുമായ 92 വയസ്സ് പിന്നിട്ട പ്രവ്രാജിക അജയപ്രാണ മാതാജി വചനാമൃത സത്രത്തിലെത്തിയത് ഭക്തര്‍ക്ക് നവ്യാനുഭമായി. ശ്രീരാമകൃഷ്ണ സന്യാസിനി പരമ്പരയില്‍ നിന്ന് ശ്രീരാമകൃഷ്ണ സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവസമ്പത്തുള്ള അജയപ്രാണമാതാജിയുടെ പൂര്‍വ്വാശ്രമം കൂറൂരമ്മയുടെ തറവാടായ ഗുരുവായൂര്‍ കുറൂര്‍ ഇല്ലമാണ്. ബിഎസ്സി ഫിസിക്‌സില്‍ ബിരുദധാരികൂടിയായ അജയപ്രാണമാതാജി ദീര്‍ഘകാലം അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. 1952 ലാണ് ശാരദാമഠത്തില്‍ സന്യാസിനിയായി ചേരുന്നത്. വിശ്വവിഖ്യാതനായ പ്രഭാഷകന്‍ രംഗനാഥാനന്ദ സ്വാമിയുടെ നിര്‍ദ്ദേശം കൂടി സ്വീകരിച്ച് ഓസ്‌ട്രേലിയയിലെ സിഡ്‌നി ശാരദാമഠത്തിന്റെ അദ്ധ്യക്ഷയായി 1977 മുതല്‍ രണ്ട് ദശാബ്ദക്കാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദാന്ത പ്രചാരണം നടത്തി. ഇപ്പോള്‍ തൃശൂര്‍ ശാരദാമഠത്തിന്റെ അദ്ധ്യക്ഷയാണ്. ലോകമെമ്പാടും ശാഖകളുള്ള ശാരദാമഠത്തിന്റെ ഭാഗമായി കേരളത്തില്‍ മുപ്പതോളം സന്യാസിനിമാരാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സത്രവേദിയിലെത്തിയ അജയപ്രാണമാതാജി ആത്മിയ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു.

സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചപ്പോള്‍ ജാതി വ്യവസ്ഥ തീവ്രമായിരുന്നു. പിന്നീട് തീര്‍ഥാലയമായി തീര്‍ന്ന ഇവിടെ ഇപ്പോഴും വിവിധയിടങ്ങില്‍ ജാതീയമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സമൂഹത്തിന്റെ പുരോഗതിക്ക് നല്ലതല്ല. കേരളത്തിലുള്ളവരെ പലപ്പോഴും ബൗദ്ധികമായി ഉയര്‍ന്നവരായാണ് പാശ്ചാത്യ ലോകം വിലയിരുത്തുന്നത്. ശ്രീശങ്കരന് ജന്മം നല്‍കിയ നാടെന്ന നിലയില്‍ മഹാന്മാരെ സൃഷ്ടിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നാണ് ഭഗിനി നിവേദിത പറഞ്ഞിട്ടുള്ളത്. എല്ലാ മേഖലയിലും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവുന്നതുപോലെ സാംസ്‌കാരികമായും സാമൂഹികമായും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആദ്ധ്യാത്മികമായ അടിത്തറ ഈ പതനത്തെ തടഞ്ഞുനിര്‍ത്തുമെന്നും താഴേക്കുള്ള പതനം കുറയ്‌ക്കുമെന്നും അജയപ്രാണ മാതാജി പറഞ്ഞു.

ജാതിമത വര്‍ണ വ്യത്യാസമില്ലാത്തതും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും സ്വീകരിക്കാനുമുതകുന്ന വേദാന്തത്തിന്റെ കരുത്തുള്ള അടിത്തറയില്‍ ഉറച്ചു നില്‍ക്കുന്നതുകൊണ്ടാണ് ശ്രീരാമകൃഷ്ണ വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക് നൂറ് വര്‍ഷത്തിനുള്ളില്‍ ലോകം ഇത്രയും കീഴടക്കാനായതെന്ന് അജയപ്രാണമാതാജി പറഞ്ഞു. ഈശ്വരന്‍ ഒന്നാണ്, പ്രപഞ്ചത്തിന്റെ അസ്തിത്വം ഒന്നാണ്, ഓരോരുത്തരുടെയും അന്തരാത്മാവിന്റെ ശരിയായ രൂപം ചൈതന്യമാണ്, ഓരോ മതവും ഈശ്വരനിലെത്തിച്ചേരാനുള്ള വ്യത്യസ്ഥമായ വഴികളാണെങ്കിലും എന്നാല്‍ അവയുടെയെല്ലാം ലക്ഷ്യം ഒന്നു തന്നെയാണ്. ഇങ്ങനെയുള്ള ഗംഭീരമായ തത്വങ്ങളാണ് ലോകം കീഴടക്കിയ വേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നതെന്നും അജയപ്രാണ മാതാജി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

Kerala

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.