Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശാര്‍ക്കര കാളിയൂട്ട് നാളെ: ഇന്ന് മുടിയുഴിച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 11:15 pm IST
in Thiruvananthapuram

ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ അനുഷ്ഠാന ചടങ്ങായ കാളിയൂട്ടിന് നാളെ നിലത്തില്‍പ്പോരോടെ സമാപനം. ഇന്ന് മുടിയുഴിച്ചിലാണ്. ക്ഷേത്രത്തില്‍ കുറികുറിച്ചതോടെയാണ് കാളിയൂട്ടിന് തുടക്കമാകും.

ക്ഷേത്ര മേല്‍ശാന്തി ഭണ്ഡാരപ്പിള്ളയ്‌ക്ക് നീട്ട് വാങ്ങുന്ന ചടങ്ങാണ് കുറികുറിക്കല്‍. കുറികുറിപ്പ് ദിവസം മുതല്‍ ഓരോ ദിവസവും രാത്രിയില്‍ സാമൂഹ്യഅനാചാരങ്ങളെ പരിഹസിക്കുന്ന കഥകളിലൂടെയാണ് കാളീനാടകം അരങ്ങുണര്‍ത്തുന്നത്. വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദര്‍ പുറപ്പാട്, നായര്‍പുറപ്പാട്, ഐരാണിപറ പുറപ്പാട്, കണിയാരു പുറപ്പാട്, പുലയര്‍ പുറപ്പാട് എന്നിവ ക്ഷേത്രമതില്‍ക്കെട്ടിനകത്തെ ചുട്ടികുത്ത് പുരയിലാണ് അരങ്ങേറിയത്. ക്ഷേത്രത്തിലെ അത്താഴശീവേലിക്ക് ശേഷമാണ് ഏഴാം ദിവസം വരെയുള്ള ചടങ്ങുകള്‍ അരങ്ങേറിയത്. പ്രധാന ചടങ്ങുകളായ മുടിയുഴിച്ചിലും നിലത്തില്‍പ്പോരും ദാരികനിഗ്രഹവും ക്ഷേത്ര മതില്‍കെട്ടിന് പുറത്തുമാണ് അരങ്ങേറുന്നത്.

ഇന്ന് മുടിയുഴിച്ചിലിന് ശാര്‍ക്കര ക്ഷേത്രത്തിന് അഞ്ചു കിലോമീറ്ററോളം ചുറ്റളവുള്ള പ്രദേശങ്ങള്‍ വേദിയാകും. വൈകിട്ട് നാലിനാണ് മുടിയുഴിച്ചില്‍ ആരംഭിക്കുക. ദാരികനെത്തേടി ദുര്‍ഗാദേവി വടക്കേദിക്കിലേക്കും ഭദ്രകാളി തെക്കേദിക്കിലേക്കും യാത്ര തിരിക്കുന്ന ചടങ്ങാണ് മുടിയുഴിച്ചില്‍. സര്‍വാഭരണ വിഭൂഷിതയായി ഉറഞ്ഞുതുള്ളി എത്തുന്ന ദേവിമാരെ ഭക്തര്‍ നിറപറയും നിലവിളക്കുമായി എതിരേല്‍ക്കും. ദേവിക്ക് കര്‍ഷകര്‍ മകരകൊയ്‌ത്തിന്റെ ആദ്യവിള കാണിക്കയായി നല്‍കുന്ന ചടങ്ങുകൂടിയാണ് മുടിയുഴിച്ചില്‍. കാളിയൂട്ട് ആരംഭിച്ച കാലത്ത് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ലെന്ന് പറയപ്പെടുന്നു. അക്കാലത്ത് തീണ്ടല്‍ ജാതിക്കാര്‍ക്ക് ദേവീദര്‍ശനം സാധ്യമാക്കാനാണ് ഈ ഊരുചുറ്റലെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

ശാര്‍ക്കര പറമ്പിലെ വിശാലമായ മണല്‍പ്പുറത്താണ് നിലത്തില്‍പ്പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്. വൈകിട്ട് അഞ്ച് മണിയോടെ ക്ഷേത്രത്തിന് പുറകുവശത്തുള്ള ചുട്ടികുത്തിപുരയില്‍ നിന്ന് സര്‍വ്വാഭരണ വിഭൂഷിതയായ ദേവിയും പരിജനങ്ങളും ക്ഷേത്രത്തിന്റെ കിഴക്കുവശത്തുകൂടി തെക്കേ നടയിലിറങ്ങി കിഴക്കോട്ട് ദര്‍ശനം നല്‍കി ദേവിയുടെ തിരുമുടി തലയിലേറ്റുന്നു. മേല്‍ശാന്തി ദേവീമുടിയില്‍ പൂമാല ചാര്‍ത്തി തീര്‍ഥജലം തളിക്കുന്നതോടെ നിലത്തില്‍പ്പോര് ആരംഭിക്കും.

രുദ്രയായ ഭദ്രകാളി വാളുമായി പടക്കളത്തിലിറങ്ങുമ്പോള്‍ 11 ആചാരവെടികള്‍ മുഴങ്ങുകയും അമ്പലമണികള്‍ നിലയ്‌ക്കാതെ ശബ്ദിക്കുകയും ദേവീ സ്‌ത്രോത്രങ്ങളും വായ്‌ക്കുരവകളും ഉയരുകയും ചെയ്യുന്നു. ശാര്‍ക്കര പറമ്പിന്റെ വടക്ക് 42 കോല്‍ പൊക്കത്തില്‍ തെങ്ങിന്‍ തടിയില്‍ തീര്‍ത്ത ഭദ്രകാളി പറണും തെക്ക് 27 കോല്‍ പൊക്കത്തില്‍ കമുകിന്‍ തടിയില്‍ തീര്‍ത്ത ദാരികന്റെ പറണും തലയുയര്‍ത്തി നില്‍ക്കും.

പോര്‍ക്കളത്തില്‍ മൂന്ന് വലംവച്ച ശേഷം പറണില്‍ കയറുന്ന ദേവി ദാരികനെ പോരിനു വിളിക്കുന്നു. യുദ്ധം ആരംഭിക്കുന്നു. യുദ്ധത്തിനിടയില്‍ ദാരികന്റെ മോഹാസ്ത്രമേറ്റ് ദേവി മോഹാലസ്യപ്പെട്ട് വീഴുന്നു. മോഹാലസ്യം തീര്‍ക്കാന്‍ വീണ്ടും പറണിലേറിയ ദേവി അല്‍പ്പനേരം വിശ്രമിച്ച ശേഷം അമ്പലനടയിലെത്തി ശിവനില്‍ നിന്ന് അനുഗ്രഹം വാങ്ങി തീര്‍ഥവും പ്രസാദവും സ്വീകരിച്ച് ശക്തി സംഭരിച്ച് പോര്‍ക്കളത്തിലേക്ക് പായും. പതിനാല് ലോകവും മുഴങ്ങും തരത്തിലാണ് ദേവിയുടെ പിന്നീടുള്ള ആക്രോശങ്ങള്‍ നടക്കുക.

മുന്‍കാലങ്ങളില്‍ പറണിനുചുറ്റും ജന്തുബലി ഉണ്ടായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ദാരികനിഗ്രഹം പ്രതീകാത്മകമായി കുലവാഴ വെട്ടിയാണ് അവതരിപ്പിക്കുന്നത്. ദാരികനെ വധിച്ച് നാടിനെ രക്ഷിച്ച സന്തോഷത്തോടെയുള്ള ഭദ്രകാളിയുടെ നൃത്തമായ മുടിത്താളമാടല്‍ അരങ്ങേറും. ഈ സമയം ശാര്‍ക്കര ക്ഷേത്രം ശിവന്റെ ഇരിപ്പിടമായ കൈലാസ പര്‍വ്വതമെന്നാണ് സങ്കല്‍പ്പം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.