തൃശൂര്‍: നിര്‍മ്മലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും വിലാപയാത്രയില്‍ പങ്കെടുക്കാനുമെത്തിയ ആയിരങ്ങള്‍ അക്രമരാഷ്ട്രീയത്തിന് താക്കീതായി. പ്രിയ സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ ഉള്ളുതേങ്ങുമ്പോഴും നിയന്ത്രണം വിടാതെ സംയമനം പാലിക്കാന്‍ അവര്‍ ആവതു ശ്രമിച്ചു.
ഇടക്ക് നിയന്ത്രണം വിട്ടുപോകുമെന്ന സാഹചര്യമുണ്ടായപ്പോഴൊക്കെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അവരെ ശാന്തരാക്കി. സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരെ അണിനിരന്നവരില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല. നിര്‍മ്മലിന്റെ ഗ്രാമത്തിലെ നൂറുകണക്കിനാളുകളും വിലാപയാത്രയില്‍ പങ്കാളികളായി.
രാവിലെ ഒമ്പതുമണിയോടെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുകൊടുത്തു. ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് കെ.എ.ഉണ്ണികൃഷ്ണന്, സഹകാര്യവാഹ് കലേഷ്, ബിജെപി ജില്ലാവൈസ്പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടവും പരിശോധനയും കഴിഞ്ഞ് ഒരു മണിയോടെ മെഡിക്കല്‍ കോളേജില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തൃശൂരിലേക്ക്.
അശ്വനി ആശുപത്രി ജംഗ്ഷനില്‍ ഈ സമയം ആയിരങ്ങളാണ് നിര്‍മ്മലിനെ ഒരുനോക്കുകാണാന്‍ കാത്തുനിന്നത്. ഇവിടെ നിന്ന് വിലാപയാത്രയായി മുക്കാട്ടുകരയിലെ വസതിയിലേക്ക്.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹവും വിലാപയാത്രയും മുക്കാട്ടുകരയില്‍ എത്തുമ്പോഴേക്കും അവിടെ ജനസാഗരമായി മാറിയിരുന്നു.
തുടര്‍ന്ന് വിവിധ സംഘടനാനേതാക്കളും നാട്ടുകാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സഹോദരന്മാരായ നിധിനും നിഖിലും അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: