എരുമേലി: ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എരുമേലിയില്‍ താത്ക്കാലിക കടകളിലെ മാലിന്യങ്ങള്‍ നീക്കിയില്ല. ദേവസ്വം ബോര്‍ഡ്, സ്വകാര്യ മൈതാനങ്ങളില്‍ ലേലത്തിന് നല്കിയ കടകളിലാണ് കരിക്കിന്റെ തൊണ്ട് അടക്കം ഖരമാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. തീര്‍ത്ഥാടനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കച്ചവടക്കാരോ, കരാര്‍ നല്കിയവരോ, പഞ്ചായത്തോ ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചില്ല.
നഎന്നാല്‍ താത്കാലിക കടകള്‍ക്ക് ഗ്രാമപഞ്ചായത്ത് ലൈസന്‍സ് നല്കുമ്പോള് മാലിന്യങ്ങള്‍ സ്വന്തം ചിലവില്‍ നീക്കം ചെയ്യണമെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍ എരുമേലിയിലെ മൈതാനങ്ങളിലെ കച്ചവടക്കാര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് കട പൊളിച്ച് സാധനങ്ങള്‍ കൊണ്ടുപോകുക മാത്രമാണ് ചെയ്തിരിക്കുന്നത്. മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ച് കച്ചവടക്കാര്‍ കടന്നതോടെ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്ക് എരുമേലി വഴിയൊരുക്കിയിരിക്കുകയാണ്. ലൈസന്‍സ് നല്കിയ ഗ്രാമ പഞ്ചായത്ത്, ദേവസ്വം ബോര്‍ഡോ ഈ പ്രശ്നം പരിഹരിക്കുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തില്‍ സ്വച്ഛ് ഭരത് പദ്ധതിയുടെ ഭാഗമായി എരുമേലിയില്‍ സമ്പൂര്‍ണ്ണ ശുചീകരണം നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കടകളിലെ മാലിന്യങ്ങള്‍ കച്ചവടക്കാര്‍ തള്ളിയത്.
എന്നാല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്ത കടയുടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന്് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ ചിന്നി ചിതറി റോഡിലേക്കും മറ്റും വീഴുന്നതോടെ എരുമേലി വീണ്ടും മാലിന്യത്തില്‍ നിറയുമെന്ന ആശങ്കയിലണ് നാട്ടുകാര്‍.
മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ കനത്ത വേനലിനു ശേഷമുണ്ടാകുന്ന മഴക്കാലം വന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: