Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വള്ളുവനാട് ഹിന്ദുമത പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 09:29 pm IST
inSamskriti

 

ഭാരതപ്പുഴയിലെ പുണ്യസ്‌നാനഘട്ടങ്ങളായ തിരുവില്വാമല, തിരുക്കുഴി, തിരുമിറ്റക്കോട്, തൃത്താല, തിരുന്നാവായ എന്നീ പഞ്ചകങ്ങളില്‍ തൃത്താല എല്ലാംകൊണ്ടും സവിശേഷമാണ്. പറയിപെറ്റ പന്തിരുകുലത്തിന്റെ പവിത്ര സ്മരണകളെ അയവിറക്കുന്ന നിളാതടസൈകതത്തില്‍ മേഴത്തോളഗ്നിഹോത്രികളുടെ 99 യാഗങ്ങളാല്‍ പുണ്യപൂരിതമായ യജ്ഞേശ്വരം വീണ്ടും വൈദികമായ പ്രാതഃസൂക്തത്താല്‍ ഉണര്‍ത്തപ്പെടുന്നു:

പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ

പ്രാതര്‍മിത്രാ വരുണാ

പ്രാതരശ്വിനാ………….

നിളാതട നിവാസികളുടെ ഹൃദയതടവും ഇതോടെ നിറയുകയായി.

യസ്യാവേദിം പരിഗൃഹ്ണന്തി ഭൂമ്യാം

യസ്യാംയജ്ഞം തത്വതേ വിശ്വകര്‍മണഃ

യസ്യാം മിയന്തേ സ്വരവം പൃഥിവ്യാമൂര്‍ദ്ധ്വാഃ

ശുക്രാ ആഹുത്യാഃ പുരസ്താത്

സാനോ ഭൂമിര്‍ വര്‍ദ്ധയദ് വര്‍ദ്ധമാനാ

(സമ്പൂര്‍ണ കര്‍മങ്ങള്‍ ഉള്‍ക്കൊള്ളുന്ന യജ്ഞം നടത്താന്‍ വേദിയുണ്ടാക്കിയിരിക്കുന്നു. പൃഥ്വിയാണ് ആ വേദി. അവിടെ ആഹൂതി നല്‍കുന്നതിന് മുന്‍പ് യജ്ഞസ്തംഭം നാട്ടിയിരിക്കുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഭൂമിയിലേക്ക് ഞങ്ങളുടെ ബുദ്ധിയെ പ്രവേശിപ്പിച്ചാലും)

2014 ജനുവരി 17, 18, 19 എന്നീ മൂന്നു ദിവസങ്ങളിലായാണ് ആദ്യത്തെ ഹിന്ദുമത പരിഷത് നടന്നത്. അതിന്റെ ഊര്‍ജ്ജത്തില്‍നിന്നും തുടര്‍ച്ചയായി മൂന്നുവര്‍ഷങ്ങള്‍ ഈ ഹൈന്ദവമേള അരങ്ങേറി.

എന്തുകൊണ്ടാണ് ഈ ഭൂമി തന്നെ ഈ യജ്ഞത്തിനായി തിരഞ്ഞെടുത്തത്.

‘യസ്യാം പൂര്‍വ്വേ പൂര്‍വ്വജനാ വിചാകിരേ’

ഇവിടെയാണ് നമ്മുടെ പൂര്‍വികര്‍ അനേകം പുണ്യകര്‍മങ്ങള്‍ ചെയ്തത്. എന്നതുകൊണ്ടുതന്നെ. ‘യസ്യാം ദേവാ അസുരാനഭ്യവര്‍ക്തയന്‍’ ഇവിടെവച്ചു തന്നെ നമ്മുടെ ദേവതുല്യരായ പൂര്‍വീകര്‍ ആസുരികമായ ശക്തികള്‍ക്കെതിരെ പോരാടി ധര്‍മത്തെ നിലനിര്‍ത്തി തങ്ങളുടെ മാതൃഭൂമിയുടെ യശസ്സ് ഉജ്വലമാക്കി.

കേരളത്തിലെ നിളാനദി വിശിഷ്യഭാരതത്തിന് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. പതിനെട്ടു നാടുകളുടെ സംഗമഭൂമിയായി മാമാങ്കത്തെ (മാഘമകം) ആചരിച്ചതും പെരുമാളവരോധം നടത്തി ധര്‍മരാജ്യം സ്ഥാപിച്ചതും നിളയുടെ കരയിലാണ്. ഹൈന്ദവ സമൂഹത്തെ ഒന്നായി യോജിപ്പിച്ച ‘പറയിപെറ്റ പന്തിരുകുല’ത്തിന്റെ കേളിഗൃഹവും നിളാതടമാണ്. മേളത്തോളഗ്നിഹോത്രി മുതല്‍ പന്ത്രണ്ടുപേര്‍ ഇവരത്രേ.

മേളത്തോളഗ്നിഹോത്രി, രജക,

നുളിയന്നൂര്‍ത്തച്ചനും

പിന്നെ വള്ളോന്‍

വായില്ലാക്കുന്നിലപ്പന്‍,

വടുതലമരുവും നായര്‍

കാരക്കല്‍ മാതാ

ചെമ്മേ കേളുപ്പുകൊറ്റന്‍,

പെരിയതിരുവര-

ങ്കത്തെഴും പാണനാരും

നേരെ നാരായണഭ്രാന്തനു മുടനകവൂര്‍

ചാത്തനും പാക്കനാരും

പന്തിരുകുലത്തിന്റെ കഥ മിത്തായി കാണുന്നവരുണ്ട്. എന്നാല്‍ ഇവിടെ തൃത്താലക്കാര്‍ക്ക് അത് സത്യമാണ്. യാഥാര്‍ത്ഥ്യമാണ്. തൃത്താലക്കടുത്ത് പട്ടാമ്പി-എടപ്പാള്‍ വീഥിയുടെ വലതുഭാഗത്തായി കുമ്പിടിറോഡിന് സമീപം മേഴത്തോളഗ്നി ഹോത്രികളുടെ ഗൃഹം ഇന്നും സ്ഥിതിചെയ്യുന്നു.

വേമഞ്ചേരി മന എന്നാണ് ഈ ഗൃഹത്തിന്റെ നാമധേയം. ബ്രഹ്മദത്തന്‍ എന്നായിരുന്നു അഗ്നിഹോത്രികളുടെ യഥാര്‍ത്ഥ നാമധേയം. ഇന്നും ഈ വംശത്തില്‍ ബ്രഹ്മദത്തന്മാര്‍ ജീവിച്ചിരിപ്പുണ്ട് അങ്ങ് കടമ്പഴിപ്പുറത്തെ ശാഖയില്‍. തൃത്താല ശിവക്ഷേത്രത്തിലെ ഉത്സവത്തിന് തിരുവാതിരനാള്‍ നടത്തുന്ന എഴുന്നള്ളിപ്പിന് അഗ്നിഹോത്രികളാല്‍ പ്രതിഷ്ഠിതനായ തൃത്താലത്തപ്പന്‍ ഈ ഗൃഹം സന്ദര്‍ശിക്കുന്നു.ഇവിടെ അഗ്നിഹോത്രികളുടെ തേവാര മൂര്‍ത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു ക്ഷേത്രംപോലെ ഇവിടം ആചരിക്കുന്നു. കൊടിക്കുന്നത്തമ്മ, (പാണ്ഡികശാല ഭഗവതി) ദുര്‍ഗ്ഗ, ഭദ്രകാളി, കൃഷ്ണകാളി എന്നീ സങ്കല്‍പ്പങ്ങളാണ്. ഇവിടെവച്ചാണ് പറയിപെറ്റ പന്തിരുകുലം മാതാപിതാക്കളുടെ ശ്രാദ്ധം ഊട്ടിയിരുന്നത്.

അഗ്നിഹോത്രികളുടെ 99 യാഗങ്ങള്‍ക്ക് വേദിയായ യജ്ഞേശ്വരം ക്ഷേത്രം ഈ തീരഭൂമിയില്‍ ഇന്നും കാണുന്നു. ‘ഏകോത ശതാകതു’ എന്നാണ് അഗ്നിഹോത്രിയുടെ ബിരുദം. ഒന്നു കുറെ നൂറ് യാഗം ചെയ്ത ആള്‍ എന്നര്‍ത്ഥം. യജ്ഞകുണ്ഡങ്ങളിലാണ് ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. യജ്ഞേശ്വരനും യാജക പ്രിയനുമാണല്ലോ ഭഗവാന്‍. യജ്ഞമൂര്‍ത്തിയും അവിടുന്നുതന്നെ. യജ്ഞമൂര്‍ത്തിയായ വരാഹപ്രതിഷ്ഠ കുറച്ചുകൂടി പടിഞ്ഞാറായി പന്നിയൂരിലാണ്. അതാകട്ടെ പരശുരാമ പ്രതിഷ്ഠയുമാണ്.

യജ്ഞത്തിന്റെ സ്മരണയെ നിലനിര്‍ത്തുന്ന ഒരു അരയാലും ക്ഷേത്രസമീപത്തായി (തെക്കുവശത്ത്) കാണുന്നു. കേരളത്തില്‍ എവിടെ യാഗം നടത്തുമ്പോഴും ഇതിന്റെ ഒരു ശാഖ അരണി നിര്‍മിക്കാനായി കൊണ്ടുപോകുന്നു. ‘യജ്ഞാഗ്നിവഹം’ എന്നാണതിന് പേര്. യജ്ഞത്തിന് സദ്യ ഉണ്ടാക്കാന്‍ അരി അരിക്കുമ്പോള്‍ കിട്ടിയ കല്ലിരിക്കുന്നു. കഞ്ഞിവെള്ളം ഒഴുക്കിയ കഞ്ഞിത്തോടും ഇവിടെ കാണാം.

കൊടിക്കുന്നു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ പൂരം പടഹാരം നാളില്‍ അഗ്നിഹോത്രികളുടെ ഇല്ലത്തുനിന്ന് പ്രതിനിധിയെത്തുന്നു. ഇപ്രാവശ്യത്തെ പ്രതിനിധി ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടായിരുന്നു. 2008 ല്‍ കൊടിക്കുന്നു ക്ഷേത്രത്തോടനുബന്ധിച്ച് നടന്ന ‘ലളിതാ വിചാര സത്രം’ ഉദ്ഘാടനം ചെയ്തതും ഇദ്ദേഹം തന്നെ.

പഴയ വേമഞ്ചേരി മനയില്‍ നിന്നും വേറിട്ടുണ്ടാക്കിയ പുതിയമനയിലാണ് ഇപ്പോഴത്തെ തലമുറ വസിക്കുന്നത്. മനവളപ്പ് ഇപ്പോഴും ഗതകാല പ്രൗഢിയുടെ ചിഹ്നവും വഹിച്ചുനില്‍ക്കുന്നു.

വേമഞ്ചേരി മനക്കല്‍നിന്നും സ്വല്‍പ്പം വടക്കുകിഴക്കുഭാഗത്തായി പാക്കനാരുടെ കുടുംബഗൃഹങ്ങളും നിലകൊള്ളുന്നു. പാക്കനാര്‍ തോറ്റവും തുള്ളലും ഇപ്പോഴും നിലനില്‍ക്കുന്നു. പാക്കനാരുടെ സമാധിസ്ഥാനമായ കുമ്മട്ടിക്കാവിലാണ് ഇത് അരങ്ങേറുന്നത്. ഭാരതപ്പുഴയുടെ കരയില്‍ തന്നെയാണ് കയ്‌ക്കാത്ത കാഞ്ഞിരം നിലകൊള്ളുന്ന കുമ്മട്ടിക്കാവ്.

പതിനെട്ടു കുടുംബങ്ങളാണ് പാക്കനാര്‍ കോളണിയില്‍ ഇന്നുള്ളത്. ഇവിടെ ആരെങ്കിലും മരിച്ചാല്‍ (പാക്കനാര്‍ കുടുംബത്തില്‍)വേമഞ്ചേരി മനക്കല്‍ ഇന്നും പുല ആചരിക്കുന്നു. ഹിന്ദു ഐക്യത്തിന്റെ സൂത്രം ഇവിടെ ദൃഢമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.