ഹൈദരാബാദ്: സമൈക്യയുടെ 2017 ലെ കുടുംബ സംഗമം നടത്തി. ജനുവരി 22 ന് ലക്ടികാപൂലിലെ ഹോട്ടല്‍ അബോഡില്‍ ഭദ്രദീപം കൊളുത്തി ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. പ്രസിഡണ്ട് കെ.ആര്.ആര്. നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അശോക് കുമാര്‍ നെടുമുടി സ്വാഗതവും, സെക്രട്ടറി എം.എന്‍. രാധാകൃഷ്ണന് നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
മാതൃസമിതി കേരള അദ്ധ്യക്ഷയും ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയംഗവുമായ പ്രൊഫ. വി.ടി. രമയായിരുന്നു മുഖ്യ പ്രഭാഷക. ഊഷ്മളമായ കുടുംബ ബന്ധങ്ങളെക്കുറിച്ചും ഈ കാലഘട്ടത്തിലെ യുവ തലമുറയുടെ പ്രശ്നങ്ങളെക്കുറിച്ചും സുദീര്‍ഘം പ്രതിപാദിച്ചു. സ്ത്രീസ്വാഭിമാന്‍ യാത്രയില്‍ തനിക്ക് ലഭിച്ച അറിവുകളും അനുഭവങ്ങളും സദസ്സിനു പങ്കുവച്ചു.
മലയാള സിനിമാ-സീരിയല്‍ നടനും ജൈവ കാര്‍ഷിക മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്ണപ്രസാദിനെയും അനുമോദിച്ചു. വിവിധ മേഖലയില്‍ പ്രശസ്തരായ വ്യക്തികളെ ആദരിച്ചു. ലഫ്. കേണല്‍ ഡോ. മോഹന്‍കുമാറിന്റെ അനുഭവകഥ ‘മൈ ജേണീസ് ത്രൂ ഹീലിങ്സ്’ പുസ്തകം പ്രകാശനം ചെയ്തു. ബിജെപി തെലങ്കാന പ്രഭാരി പി.കെ. കൃഷ്ണദാസിനെ അനുമോദിച്ചു.
സമൈക്യ കുടുംബാംഗങ്ങളുടെ തിരുവാതിരകളിയും വിവിധകലാപരിപാടികളും ഉണ്ടായിരുന്നു. രാമചന്ദ്രന് പാമ്പാടി നന്ദി പറഞ്ഞു.
സമൈക്യ 1995ല്‍ ആന്ധ്രപ്രദേശ് ഗവണ്മെന്റിന്റെ പ്രത്യേക ക്ഷണപ്രകാരം കേരളോത്സവം നടത്തുന്നതിനു രൂപംകൊണ്ടതാണ്. സമതയും ഐക്യവും കൂടിച്ചേര്‍ന്ന പ്രവര്‍ത്തന ശൈലിയാണ് സമൈക്യ അവലംബിച്ചു വരുന്നത്. വര്‍ഷം തോറും സമൈക്യയുടെ ആഭിമുഖ്യത്തില്‍, കേരളത്തില്‍ നിന്ന് വിവിധ കലാരൂപങ്ങള്‍ ഇവിടെ അവതരിപ്പിച്ച് ഹൈദരാബാദ് നിവാസികളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
കേരളത്തിലേക്കുള്ള യാത്രാ ദുരിതത്തിന് ഒരു പരിധിവരെ അറുതി വരുത്തുവാന്‍ കൊച്ചിന് എക്സ്പ്രസ്സിന് ‘ശബരി എക്സ്പ്രസ്സ്’ എന്ന പേര് കൊടുത്ത് തിരുവനന്തപുരം വരെ നീട്ടിയത് സമൈക്യയുടെ ശ്രമഫലമായാണ്. ഒ. വി. വിജയനെ ഹൈദരാബാദ് മലയാളികള്‍ക്ക് സുപരിചിതനാക്കിയത് സമൈക്യയുടെ നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: