Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎം കോട്ടയം ജില്ലയെ കലാപഭൂമിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 10:09 pm IST
inKottayam

കോട്ടയം: ഭരണകക്ഷിയിലെ വിഭാഗീയതയും ഭരണപരാജയവും മറച്ചുവയ്‌ക്കാന്‍ സിപിഎം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന അക്രമ പരമ്പരകളുടെ ഭാഗമായി കോട്ടയം ജില്ലയെയും കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയമുന്നണി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജില്ലയിലെ മാര്‍ക്‌സിസ്റ്റ് ഭീകരതയ്‌ക്കെതിരെ ജനുവരി 30ന് രാവിലെ 10ന് തിരുനക്കരയില്‍ നടക്കുന്ന ധര്‍ണ്ണയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, തപസ്യ സംസ്ഥാന സെക്രട്ടറി എം. സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെനനും ഭാരവാഹികള്‍ അറിയിച്ചു.

അക്രമ പരമ്പരകള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കളാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അക്രമിക്കപ്പെടുന്ന വ്യക്തികള്‍ക്കെതിരെ കള്ളക്കേസ്സുകള്‍ ചുമത്തി യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.

സിപിഎം നേതാവ് പി. ജയരാജന്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥിരംകുറ്റവാളികളെ നേരില്‍കണ്ടതിന് ശേഷം അക്രമ പരമ്പരകളാണ് അവിടെ അരങ്ങേറിയത്. ഇദ്ദേഹം പള്ളിക്കത്തോട്ടില്‍ നടത്തിയ സന്ദര്‍ശനവും കോട്ടയം ജില്ലയിലെ അക്രമങ്ങള്‍ ഏറിവരുവാന്‍ ഇടയാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ മാത്രം ജില്ലയില്‍ പതിനാറോളം അക്രമങ്ങളാണ് സിപിഎം നടത്തിയത്. അന്നേദിവസം ഇല്ലിക്കല്‍ കവലയിലൂടെ ബൈക്കില്‍ യാത്രചെയ്ത ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരായ സന്ദീപ്, അനിരുദ്ധന്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന് നേതൃത്വം നല്‍കിയത് എസ്എഫ്‌ഐ സംസ്ഥാന നേതാവ് ജയ്‌ക് സി തോമസ്സാണ്. അക്രമികളെ സ്ഥലത്തുനിന്നും നീക്കം ചെയ്യാന്‍ തിടുക്കത്തില്‍ വാഹനമോടിച്ച ജയ്‌ക് സി തോമസിന്റെ വാഹനമിടിച്ച് തദ്ദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു. വധശ്രമത്തിന് കേസ്സെടുക്കേണ്ട പോലീസ് നാമമാത്രമായ വകുപ്പുകള്‍ ചുമത്തി കേസ്സിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

ചെമ്പ്, മറവന്‍തുരുത്ത്, തെക്കേത്തുകവല, ചിറക്കടവ്, മോര്‍ക്കുളങ്ങര, കുറിച്ചി ഔട്ട്‌പോസ്റ്റ്, പള്ളിക്കത്തോട്, മണര്‍കാട്, തിരുവാര്‍പ്പ്, കുമരകം, പാല നഗരം എന്നിവിടങ്ങളില്‍ സിപിഎം അക്രമം പതിവാക്കിയിരിക്കുന്നു. അക്രമത്തിന് ഇരയായവരുടെ പരാതികളിന്മേല്‍ യാതൊരു നടപടികളും സ്വീകരിക്കാന്‍ തയ്യാറാകാത്ത പോലീസ് സിപിഎമ്മിന്റെ പോഷക സംഘടനയായി മാറുകയാണ്. അക്രമം നടത്താനായി സാമൂഹ്യവിരുദ്ധ-ഭീകരവാദ-ലഹരി മാഫിയകളുമായി സിപിഎം അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

നാട്ടകം കോളേജിലെ വിദ്യാര്‍ത്ഥികളുടെ രാഖി പൊട്ടിച്ചെറിഞ്ഞ എറിഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടിയെ ചോദ്യം ചെയ്തതിന്റെപേരില്‍ ഉടലെടുത്ത സംഘര്‍ഷം ബിജെപി ജില്ലാകമ്മറ്റി ആഫീസ് അക്രമിക്കാന്‍ വരെ ഇവര്‍ക്ക് പ്രേരണയായി. നാട്ടകം പോളീടെകിനിക്കില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ ഉണ്ടായ അതിക്രമത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ നഗരത്തിലുടനീളം എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐ അക്രമം നേരിടേണ്ടിവന്നു. സിഎംഎസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകന്റെ ബൈക്ക് അഗ്നിക്ക് ഇരയാക്കിയ സംഭവത്തില്‍ എസ്എഫ്‌ഐക്കാരായ പ്രതികളെ കണ്ടെത്താന്‍ പോലും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

മണര്‍കാട് രഞ്ചിത്തിന്റെ കൈകാലുകള്‍ തല്ലിയൊടിച്ച സംഭവത്തിലും യഥാര്‍ത്ഥ പ്രതികളെ പോലീസ് സംരക്ഷിച്ചു. വ്യാജപരാതിയില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കള്ളക്കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന മണര്‍കാട് പോലീസ് ബിജെപി ജില്ലാ പ്രസിഡന്റിന് നേരെയുള്ള അക്രമത്തില്‍ മുഖംതിരിഞ്ഞ് നില്‍ക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ബിജെപി ജില്ലാകമ്മറ്റി ആഫീസ് അക്രമിക്കാന്‍വരെ ഇക്കൂട്ടര്‍ തയ്യാറാവുന്നു.

അക്രമങ്ങളില്‍ എപ്പോഴും ഒരുഭാഗത്ത് സിപിഎം ആണെന്നുള്ളതാണ് വസ്തുത. കുറിച്ചിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെയും പുതുപ്പള്ളിയില്‍ സിഎസ്ഡിഎസ് പ്രവര്‍ത്തകരെയും അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം അഡ്വ. എന്‍. ശങ്കര്‍റാം, വിഭാഗ് കാര്യവാഹ് ഡി. ശസികുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി, ജില്ലാസെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍, നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി രണരാജ് പൂഴിയില്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.