Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുവാതിര മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 06:50 pm IST
in Samskriti

മഞ്ഞണിഞ്ഞ ധനുമാസ രാവുകള്‍ക്ക് ലാസ്യഭംഗിയേകി വീണ്ടും ഒരു തിരുവാതിരക്കാലം എത്തുന്നു. ശരത്കാലത്തിനുശേഷം വന്നെത്തുന്ന ഹേമന്ത ഋതുവാണ് മങ്കമാരുടെ വസതന്തോത്സവമായ ആതിര. മണ്ഡല വ്രതക്കാലത്തോടനുബന്ധിച്ചാണ് തിരുവാതിരയും എത്തുന്നത്. മനുഷ്യരുടെ ഒരു വര്‍ഷം ദേവന്മാരുടെ ഒരു ദിവസമാണ്. മണ്ഡലവ്രതം ദേവന്മാരുടെ ബ്രാഹ്മമുഹൂര്‍ത്തമാണ്. മനോനിയന്ത്രണത്തിനും ഇന്ദ്രിയ നിഗ്രഹത്തിനും പറ്റിയ സമയമാണ്. ഈ ധന്യമുഹൂര്‍ത്തത്തില്‍ സ്ത്രീകളും ഒപ്പം ചേരുന്നു.

കൂട്ടുകുടുംബങ്ങളായിരുന്നു നമ്മുടേത്. ഇന്ന് അത് മാറി അണുകുടുംബമായി. കുടുംബത്തിലെ ആളുകള്‍ ഒത്തുചേര്‍ന്ന് തിരുവാതിര ആഘോഷിച്ചിരുന്ന കാലഘട്ടത്തില്‍നിന്നും മാറ്റം വന്നിരിക്കുന്നു. ഓണംപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് തിരുവാതിരയും. വൃശ്ചികമാസത്തിലെ തിരുവാതിര (കൊച്ചുതിരുവാതിര) മുതല്‍ ധനുമാസത്തിലെ തിരുവാതിരവരെ 28 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആതിരമഹോത്സവം സ്ത്രീകളുടെ ഉത്സവം തന്നെയായിരുന്നു. ഭക്തിയും വിനോദവും ഒത്തുചേര്‍ന്ന തിരുവാതിരയുടെ ചടങ്ങുകളും ആചാരങ്ങളും പുരാണകഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി രജസ്വലയാകുന്ന കന്യകമാരും, വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിരയായി ആഘോഷിക്കുന്നു. പ്രസിദ്ധമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിരക്ക് കൊടി കയറി ഇരുപത്തിയെട്ട് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇന്നും നടക്കുന്നത്.

ദക്ഷന്റെ മകളായ സതീദേവി യോഗാഗ്നിയില്‍ ദഹിച്ചശേഷം ഹിമവാന്റെ പുത്രിയായി, പാര്‍വതിയായി ജന്മം എടുക്കുന്നു. ഇഷ്ടപ്രാണേശ്വരനായ ശിവനെ വീണ്ടും തന്റെ ഭര്‍ത്താവായി ലഭിക്കുന്നതിനുവേണ്ടി ഘോരതപസ്സനുഷ്ഠിക്കുന്നു. ശിവന്റെ തപസ്സിന് വിഘ്‌നം വരുത്തിയതിന്റെ ശിക്ഷയായി കാമദേവനെ ഭസ്മീകരിച്ചു. രതീദേവിയുടെ തപസ്സിന്റെ ഫലമായി രതിക്ക് വരദാനവും മന്മഥന് അനംഗത്വവും ദാനം ചെയ്തത് തിരുവാതിര നാളിലാണ്. ഭഗവാന്റെ തിരുക്കല്യാണം നടന്നതും ഈ ദിനത്തിലാണ്. ഭഗവാന്റെ ജന്മനാളായ തിരുവാതിര ദിവസം വ്രതം അനുഷ്ഠിച്ച് പാര്‍വതീ ദേവി സഖിമാരുമൊത്ത് തിരുവാതിര കളിച്ചു. ദേവന്‍ പ്രസാദിച്ച് അനുഗ്രഹിച്ചതായി പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ഭാഗവതത്തില്‍ കാര്‍ത്യായനീ പൂജ വ്രതത്തെക്കുറിച്ച് പറയുന്നു. ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപസ്ത്രീകള്‍ ആതിരാവ്രതത്തോട് സാമ്യമുള്ള ഒരു വ്രതം നോക്കിയതായി പരാമര്‍ശിക്കപ്പെടുന്നു. തിരുവാതിരയെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്.

ഉത്തരേന്ത്യയില്‍ ചില സ്ഥലങ്ങളില്‍ ഈ ഉത്സവം കൊണ്ടാടുന്നുണ്ട്. ഗംഗാതടങ്ങളില്‍ വസന്തപഞ്ചമിയായും ബംഗാളില്‍ ദോള്‍പൂര്‍ണിമയായും ആഘോഷിക്കുന്നുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിലാണ് ശിവന്‍ ദേവിയെ പരിണയിച്ചതെന്ന് പ്രസിദ്ധമാണ്. അന്ന് ദേവസ്ത്രീകള്‍ ആഹ്ലാദചിത്തരായി കൈലാസത്തില്‍ എത്തി ദശപുഷ്പങ്ങള്‍ പറിച്ച് ദേവിയെ ചൂടിച്ച് ആര്‍ദ്രാവ്രതം നോറ്റ് പാടിക്കളിച്ചതായി പറയപ്പെടുന്നു. പ്രസിദ്ധമായ കാമദേവ ദഹനം എന്ന പാട്ടിലും ആര്‍ദ്രാവ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നു.

വൃശ്ചികമാസത്തിലെ തിരുവാതിര മുതല്‍ ധനുമാസത്തിലെ തിരുവാതിരവരെയുള്ള ഇരുപത്തിയെട്ട് ദിവസങ്ങളാണ് പണ്ട് ആചരിച്ചിരുന്നത്. ആദ്യത്തേ പതിനാറ് ദിവസങ്ങളില്‍ സ്ത്രീകളെല്ലാവരും ഒത്തുചേര്‍ന്ന് പകല്‍സമയങ്ങളില്‍ ഉച്ചയൂണ് കഴിഞ്ഞ് തിരുവാതിര കളിക്കുന്നു. ഗണപതി-സരസ്വതി-രാസക്രീഡ പാര്‍വതീസ്വയംവരം, നാലുവൃത്തം തുടങ്ങിയവയാണ് പാടാറുള്ളത്. തിരുവോണം മുതല്‍ രോഹിണിവരെ ഈ പാട്ടുകള്‍ക്ക് പുറമേ പത്തുവൃത്തം കൂടി പാടാറുണ്ട്. ചിലപ്പോള്‍ രാത്രി വരെ ഉണ്ടാകും. ”അര്‍ദ്ധരാത്രി യാവോളം കുളിക്കണം ദിവസവും മത്തഗാമിനീമാരെല്ലാവരും” എന്ന ആചാരം ചില സ്ഥലങ്ങളില്‍ പാലിച്ച് വന്നിരുന്നു. തിരുവോണ ദിവസം മുതല്‍ തിരുവാതിര വരെ പത്മം ഇട്ട് നിവേദ്യം വച്ച് ബ്രാഹ്മണ സ്ത്രീകള്‍ പൂജ ചെയ്യാറുണ്ട്. മറ്റ് സ്ത്രീകള്‍ മകയിരത്തിന്റെ അന്നാണ് പൂജ ചെയ്യുന്നത്. ശിവന്‍ പാര്‍വതി, ഗണപതി എന്നീ ദേവതകള്‍ക്ക് വിളക്കുവച്ച് നിവേദ്യം ഉണ്ട്. എട്ടങ്ങാടി-പാല്‍ കരിക്ക് പായസം ഇവയൊക്കെ നിവേദിക്കും.

തിരുവാതിര നാള്‍ പാര്‍വതീ സ്വയംവരം പാടിക്കളിക്കുന്നതും ദശപുഷ്പം ചൂടുന്നതും പ്രാധാന്യമുള്ളവയാണ്. സീതാസ്വയംവരം ലക്ഷ്മീസ്വയംവരം, ഗജേന്ദ്രമോക്ഷം, ശാകുന്തളം കല്യാണ സൗഗന്ധികം, ദക്ഷയാഗം, കുചേലവൃത്തം, താലോലംപാട്ട് തുടങ്ങി പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകള്‍ അടുക്കിലും ചിട്ടയിലും ലാളിത്യത്തോടുകൂടിയുള്ള പാട്ടുകളുടെ വലിയ ശേഖരം തന്നെ നമുക്ക് ലഭിച്ചിട്ടുണ്ട്. തിരുവാതിര പക്ഷാരംഭത്തോടുകൂടിയോ അഷ്ടമിയോടുകൂടിയോ ആണ് വ്രതം തുടങ്ങുന്നത്. തിരുവാതിര ഭര്‍ത്താവിനും, മകയിരം മക്കള്‍ക്കും വേണ്ടിയാണ്. അരി ആഹാരം നിഷിദ്ധമാണ്. ചില സ്ഥലങ്ങളില്‍ മകയിരം നാളില്‍ ഉച്ചക്ക് നാലുംകൂട്ടി സദ്യ കഴിക്കുന്നു. രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. രാത്രി എട്ടങ്ങാടി നേദിക്കും. ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.