‘ഭാരതീയ കാലഗണനാ പട്ടിക’യില്‍ 71 ചതുര്യുഗം ഒരു മന്വന്തരം എന്ന് രേഖപ്പെടുത്തിയിരുന്നതിന് ഒരു തിരുത്തു വേണ്ടിയിരിക്കുന്നു. ഒരു മനുവിന്റെ കാലം 72 ചതുര്‍യുഗമാണ്. ഭാഗവതം തൃതീയസ്കന്ധത്തില് വ്യാസന് മനുക്കള്‍ പതിന്നാല് പേര് എന്നു പറഞ്ഞിട്ട് ഒരു മനുവിന്റെ കാലം ‘ഹ്യേകസപ്തതി’ (71) എന്നും ‘സഹസ്രം’ ചതുര്യുഗം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്തച്ഛന് ഭാഗവതം കിളിപ്പാട്ടില്‍
എഴുപത്തിയൊന്നാകെയെത്തീടുമ്പോള്
നിശ്ചയമൊരു മനുതന്നുടെ കാലംകൂടും
പതിന്നാലുപേര്‍ മനുക്കളാല്‍
തച്ചതുര്യുഗം സഹസ്രോപരി ചതുര്ദ്വയം
എന്നു രേഖപ്പെടുത്തി.
71 ചതുര്യുഗമെത്തുമ്പോള് ഒരു മനുവിന്റെ കാലംകൂടും എന്നും, അപ്രകാരം പതിന്നാലുമനുക്കളുടെ കാലം 1008 ചതുര്യുഗമെന്നും പറഞ്ഞു. ഒരു മനുവിന്റെ കാലം 71 ചതുര്യുഗമെന്ന കണക്കില്‍ 994 ചതുര്യുഗങ്ങളേ വരുന്നുള്ളൂ. 1008 വരണമെങ്കില്‍ ഒരു മനുവിന്റെ കാലം 72 ചതുര്യുഗം എന്നു കണക്കാക്കണം.
ആര്യഭടന്‍ തന്റെ കാലക്രിയാപാദം എന്ന കാലഗണനാസിദ്ധാന്തത്തില് മനുക്കള്‍ പതിന്നാലുപേര്‍ എന്നും ഒരു മനുവിന്റെ കാലം 72 ചതുര്യുഗമെന്നും അപ്രകാരം 1008 ചതുര്യുഗങ്ങള് കൂടിച്ചേരുമ്പോള്‍ ഒരു കല്പമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 72 എന്ന സംഖ്യയ്ക്ക് അദ്ദേഹം ഉപയോഗിച്ച സൂത്രം ‘ശ്ഖ’ എന്നാണ്. അദ്ദേഹം സൃഷ്ടിച്ച് ഉപയോഗിച്ചുപോന്ന പ്രണാളി (ഒരുതരം പരല്പേര്) അനുസരിച്ച് ശ്=70+ഖ=2 – ശ്ഖ=72 എന്നുവരും.
സൂര്യരശ്മി പരമാണുവിനെ മറികടക്കാനെടുക്കുന്ന സമയം മുതല്‍ കോടാനുകോടി വര്‍ഷങ്ങള്‍ പിന്നിട്ടെത്തുന്ന മഹാപ്രളയത്തോളം കാലപരിമാണതത്ത്വം നീണ്ടുകിടിക്കുന്നു. പതിനെട്ട് അക്കസ്ഥാനംവരെ വരുന്ന ദീര്ഘസംഖ്യകളെ വായിക്കുവാന്‍ ഓരോ സ്ഥാനത്തിനും പ്രത്യേകം പേരുകളും ആചാര്യന്മാര് കല്പിച്ചിട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: