Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉയരാനുള്ള പ്രവണത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 06:27 pm IST
inSamskriti

‘താനൊറ്റയായ് ബ്രഹ്മപദം കൊതിക്കും തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം?’ എന്ന് കവി നിരീക്ഷിച്ചിട്ടുണ്ട്. തനിക്കുമാത്രമായി ഏറ്റവും ഉയര്‍ന്ന നില ആഗ്രഹിക്കുന്നതില്‍ എങ്ങനെയാണ് ഒരാള്‍ക്ക് തൃപ്തി കണ്ടെത്താനാവുക എന്നാണോ കവി അര്‍ത്ഥമാക്കിയത്? അതോ മറ്റൊരാളെക്കുറിച്ച് ചിന്തയില്ലാത്ത തപോനിധിയുടെ ചാരിതാര്‍ത്ഥ്യം അത്ര അഭികാമ്യമല്ല എന്നാണോ?

തപസ്സു ചെയ്ത ഒരുപാടു കഥാപാത്രങ്ങളെ പുരാണേതിഹാസങ്ങളില്‍ കാണാം. കാളിദാസന്‍ ജഗത്തിന്റെ ജനയിതാക്കള്‍ (അത്രയും പൗരാണികരാണ് അവര്‍ രണ്ടുപേരും) എന്നുവിളിച്ച പാര്‍വതീപരമേശ്വരന്മാരുടെ കാര്യമെടുക്കാം. തന്റെ ഭാര്യ സതി ജീവനൊടുക്കിയതിലുള്ള ദുഃഖത്തില്‍ സതിയുടെ മൃതദേഹം മറവുചെയ്യാതെ അതിനെ തോളില്‍ ചുമന്ന ശിവന്റെ പുറകേ നടന്ന് സുദര്‍ശനചക്രം കൊണ്ട് വിഷ്ണു തുണ്ടുതുണ്ടാക്കി വീഴ്‌ത്തി. (ആ ഖണ്ഡങ്ങള്‍ ഒമ്പതായിരുന്നു എന്നും അവ വീണ സ്ഥലങ്ങള്‍ ആരാധനാസ്ഥാനങ്ങള്‍ ആയി എന്നും വിശ്വസിക്കപ്പെടുന്നു.) അതുപോലും ശിവന്‍ തുടക്കത്തില്‍ അറിഞ്ഞില്ല.

തന്റെ ഭാര്യയുടെ ശരീരം പോലും നഷ്ടമായി എന്ന് മനസ്സിലായപ്പോള്‍ ദുഃഖ നിവൃത്തിക്കായി ശിവന്‍ എല്ലാം ഉപേക്ഷിച്ച് ധ്യാനിക്കാന്‍ തുടങ്ങി. അത് ഗാഢവും ദീര്‍ഘവുമായ തപസ്സായി മാറി. ഇതിനിടെ സതി ഹിമവാന്റെ പുത്രി പാര്‍വതിയായി ജനിച്ചു. തപസ്സിലാണ്ട മഹായോഗിയെ ഭര്‍ത്താവായി കിട്ടണമെന്ന സങ്കല്‍പത്തില്‍ പാര്‍വതിയും തപസ്സുതന്നെ ഉപാധിയായി സ്വീകരിച്ചു. ആദ്യമാദ്യം ധ്യാനത്തില്‍ നിന്നുണരുന്ന വേളകളില്‍ പാര്‍വതി പച്ചിലകള്‍ ഭക്ഷിച്ചു. പിന്നീട് ഉണക്കിലകള്‍ ഭക്ഷിച്ചു. നാളുകള്‍ കടന്നപ്പോള്‍ ഭക്ഷണം ഉണക്കിലകളായി. ഒടുവില്‍ അതിനു വേണ്ടിയും ഉണരാതായി. അങ്ങനെ അപര്‍ണ്ണ അഥവാ ഇലകളില്ലാത്തവള്‍ എന്ന പേരും കിട്ടി.

പാര്‍വതിയുടെ മറ്റൊരു തപസ്സിന്റെ കഥകൂടി വായിച്ച ഓര്‍മ്മ വരുന്നു. അവരുടെ വിവാഹം കഴിഞ്ഞ ശേഷമുള്ള ഒരു തപസ്സാണ്. ഒരിക്കല്‍ മഹാദേവന്‍ കറുത്തവളായ പാര്‍വതിയെ കാളി എന്ന് (കറുമ്പി എന്ന്) വിളിച്ച് കളിയാക്കി. പെട്ടെന്ന് പിണക്കം വന്ന ഉമ ശിവനില്‍ നിന്ന് മാറി ധ്യാനത്തിലാണ്ടു. അത് ആയിരം കൊല്ലം നീണ്ട തപസ്സായി. അതില്‍ നിന്നുണര്‍ന്നത് ഗൗരിയായിട്ടാണ്, വെളുത്തവളായിട്ടാണ് എന്നാണാ കഥ. ഏതോ ഗതകാലത്ത് ജീവിച്ചിരുന്ന ആത്മബലം കൊണ്ട് സ്വജീവനെ ഉയര്‍ത്തിയ ഒരു വിശിഷ്ടവ്യക്തിത്വമായും പാര്‍വതിയെ കാണാം. ശിവനോളം ഉയര്‍ന്ന ശിവപത്‌നി. തപസ്സിലാണ് രണ്ടുപേരും ഐക്യത്തിലായത്.

ഏതെങ്കിലും ഒരു മേന്മയ്‌ക്കായി നടത്തുന്ന ആധ്യാത്മികപ്രയത്‌നമാണ് തപസ്സ്. ആത്മസംയമനവും ധ്യാനവും തപസ്സിന്റെ പ്രധാനഘടകങ്ങളാണ്. ജീവന്റെ വാസനയും അവസ്ഥയുമനുസരിച്ച് ദേവപ്രീതി, അഭീഷ്ടസിദ്ധി, അതിനൊക്കെ ഉപരിയായ സത്യാന്വേഷണം, ആത്മസാക്ഷാല്‍ക്കാരം അങ്ങനെ എന്തുമാവാം ലക്ഷ്യം. ശരീരത്തിനെയും മനസ്സിനെയും തപിപ്പിക്കുന്നു എന്നതുകൊണ്ടാണ് തപസ്സെന്നു പറയുന്നത്.

കര്‍മ്മങ്ങളില്‍ വ്യാപൃതരായി അവയെ മികവിലെത്തിക്കാന്‍ ശ്രമിക്കുന്നതും പലപ്പോഴും ധ്യാനം പോലെ ആയിത്തീരുന്നു. ഇത്തരത്തില്‍ സമകാലികര്‍മ്മങ്ങളെ ധ്യാനമാക്കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ സെന്‍ ബുദ്ധിസത്തിന്റെ വഴിത്താരയില്‍ കാണാം. സെന്‍ എന്ന പദം ഭാരതത്തിലെ ധ്യാനത്തില്‍നിന്ന് രൂപപ്പെട്ടതാണ്. ഇവിടെ നിന്ന് ‘ധ്യാനം’ ചൈനയിലേക്ക് പോയി ചെന്‍ ആയി, അവിടെ നിന്ന് ജപ്പാനിലെത്തി സെന്‍ ആയി എന്നാണ് കേട്ടിട്ടുള്ളത്.

മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതോ, പുഷ്പാലങ്കാരങ്ങള്‍ ചെയ്യുന്നതോ ഒക്കെ പോലും ധ്യാനത്തിലേക്കു നയിക്കാം എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ചിത്രകലയും കവിതയുമൊക്കെ അവര്‍ ധ്യാനത്തിന്റെ ഉപാധികളാക്കിയിരുന്നു. സര്‍ഗ്ഗപ്രവര്‍ത്തനങ്ങളില്‍ ധ്യാനത്തിന്റെ അംശമുണ്ടല്ലോ.ഉയര്‍ച്ച തേടാനുള്ള പ്രവണത പ്രകൃതിയിലെ പരിണാമചക്രത്തില്‍ എല്ലാ ജീവികള്‍ക്കും നൈസര്‍ഗ്ഗികമായി കിട്ടിയിട്ടുണ്ട്. ഏകാഗ്രതയും ധ്യാനവും നമ്മുടെ ‘പ്രോഗ്രാമിങ്ങില്‍’ ഉള്ളതാണ്. അറിയാതെ നാം ഇതില്‍ ഏര്‍പ്പെടാറുമുണ്ട്. ബോധപൂര്‍വം ഇതിനെ ഓരോ മാര്‍ഗ്ഗങ്ങളായി ഗുരുക്കന്മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നല്ലേ കരുതേണ്ടത്? തന്നില്‍ അന്തര്‍ലീനമായ ധ്യാനത്തിന്റെ ആഴങ്ങളിലേക്കും ആന്തരികമായ ഔന്നത്യത്തിന്റെ പല തലങ്ങളിലേക്കും മനുഷ്യനെ നയിക്കാന്‍ ഗുരുക്കന്മാര്‍ക്ക് കഴിയുന്നു.

തപസ്സിന്റെ അടിസ്ഥാനം ധ്യാനമാണ്. ഏറിയും കുറഞ്ഞും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ധ്യാനത്തിന്റെ അംശം നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്നുണ്ട്. മനുഷ്യനില്‍ മാത്രമായി ഇത് ഒതുങ്ങി നില്‍ക്കുന്നില്ല എന്നുകൂടി എനിക്കു തോന്നുന്നു.

പ്രകൃതിയെ നിരീക്ഷിച്ചാല്‍ തന്നെ ഒരു കാര്യം തെളിഞ്ഞുവരുന്നതുപോലെ തോന്നും. തപസ്സിന്റെ ഭാഗമായ ധ്യാനത്തിന്റെ അംശം ജീവജാലങ്ങളിലെല്ലാമുണ്ട്. ശ്രദ്ധയുടെ കേന്ദ്രീകരണമെന്ന നിലയില്‍ അത് ജീവിതത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളില്‍ ഒന്നാണെന്ന് കണക്കാക്കാം. മനുഷ്യന്റെ കാര്യത്തിലാകട്ടെ തപോനിധികളായ ആത്മീയനായകന്മാര്‍ മാര്‍ഗ്ഗദര്‍ശികളായിത്തീരുന്നു എന്ന് വ്യക്തമാണ്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു;;സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.