Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഗസ്തകോപ്ടര്‍ മേധാവികളെ വീണ്ടും വിസ്തരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:56 pm IST
in World

ബ്രൂണോ സ്പഗ്‌നോലിനി, ഗിസപ്പേ ഓര്‍സി

റോം: കോടികളുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ ഇറ്റലിയില്‍ പുനര്‍വിചാരണ. വെസ്റ്റ്‌ലാന്‍ഡ് ഉപസ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ മുന്‍മേധാവി ഗിസപ്പേ ഓര്‍സി, ഹെലിക്കോപ്ടര്‍ നിര്‍മ്മാണവിഭാഗം മുന്‍ മേധാവി ബ്രൂണോ സ്പഗ്‌നോലിനി എന്നിവരെ വീണ്ടും വിചാരണ ചെയ്യാന്‍ ഇറ്റാലിയന്‍ പരമോന്നത കോടതി ഉത്തരവിട്ടു.

കേസില്‍ ഓര്‍സിക്കും സ്പഗ്‌നോലിനിക്കും മിലാന്‍ കോടതി നാലര വര്‍ഷം തടവും കോടികളുടെ പിഴയും വിധിച്ചിരുന്നു. ഇവര്‍ നല്‍കിയ അപ്പീലിലാണ് പുനര്‍വിചാരണ നടത്താനുള്ള പരമോന്നത കോടതിയുടെ ഉത്തരവ്.ഇരുവരെയും മിലാന്‍ വിചാരണക്കോടതി വീണ്ടും വിചാരണ ചെയ്യും.

കരാര്‍ തരപ്പെടുത്താന്‍ ഭാരതത്തിലെ ചില പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ക്കും അന്നത്തെ (2010) വ്യോമസേന മേധാവി എസ് പി ത്യാഗിയടക്കമുള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോടികള്‍ കോഴ നല്‍കിയെന്നാണ് കേസ്. ഭാരതത്തിലെ ഒരു പ്രബല രാഷ്‌ട്രീയ കുടുംബത്തിന് (നെഹ്‌റു കുടുംബം) 114 കോടിയും അഹമ്മദ് പട്ടേല്‍ അടക്കം പലര്‍ക്കും കോടികളും കോഴ നല്‍കിയതായി കോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനായ ബ്രിട്ടീഷുകാരന്‍ ക്രിസ്റ്റിയന്‍ മിഷേല്‍ തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു.

കേസില്‍ കഴിഞ്ഞാഴ്ചയാണ് വ്യോമസേനാ മുന്‍മേധാവി എസ്.പി. ത്യാഗി(71)യെ സിബിഐ അറസ്റ്റു ചെയ്തത്. ഭാരതത്തിലെ വിവിഐപി യാത്രകള്‍ക്കു വേണ്ടി പന്ത്രണ്ട് കോപ്ടറുകള്‍ക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയത്. ആറായിരം അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ളവയാകണമെന്ന വ്യവസ്ഥ അഗസ്ത കമ്പനിക്കു വേണ്ടി 4500 അടിയാക്കി കുറച്ചു നല്‍കുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2014ല്‍ ഭാരതം കരാര്‍ റദ്ദാക്കിയിരുന്നു. 3565 കോടി രൂപയുടേതായിരുന്നു കരാര്‍.

ത്യാഗി റിമാന്‍ഡില്‍

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയെയും മറ്റു പ്രതികളെയും കോടതി ഡിസംബര്‍ 30വരെ റിമാന്റ് ചെയ്തു. ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

ഡിസംബര്‍ 10 മുതല്‍ ത്യാഗിയും അര്‍ദ്ധസഹോദരനടക്കമുള്ള മറ്റു പ്രതികളും സിബിഐ കസ്റ്റഡിയിലാണ്. ഇറ്റാലിയന്‍ കോടതി പുനരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ത്യാഗിക്ക് ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. ത്യാഗിയുടെ ഭാര്യ വിധിന്യായം കേട്ട് കോടതിയില്‍ ബോധംകെട്ടു വീണു. 71കാരനായ ത്യാഗിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 21ന് വീണ്ടും കോടതി പരിഗണിക്കും.

പ്രധാനമന്ത്രിയുടെ (അന്ന് ഡോ. മന്‍മോഹന്‍ സിങ്ങ്) ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് കോപ്റ്റര്‍ കരാറിലെ വ്യവസ്ഥകളില്‍ ഇളവും വരുത്തിയതെന്ന് ത്യാഗി കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ മന്‍മോഹന്‍ സിങ്ങിനെയും മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയേയും സിബിഐ ചോദ്യം ചെയ്യും. അന്വേഷണം സോണിയ അടക്കമുള്ള ഉന്നതരിലേക്ക് നീളുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.