ഗുവാഹത്തി: അസമിലെ കൊക്രജാറില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കരസേനയും പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഭീകരരെ വധിച്ചത്. ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പ്രദേശത്ത് പോലീസും സൈന്യവും തെരച്ചില്‍ നടത്തിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ കൊക്രജാറില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ 14 പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം ബോഡോ തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള മേഖലയായ കൊക്രജാറില്‍ പോലീസും സൈന്യവും കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: