Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി : സബ് കളക്ടറുടെ റിപ്പോര്‍ട്ട് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 07:00 pm IST
inWayanad

കല്‍പ്പറ്റ :കാഞ്ഞിരങ്ങാട് വില്ലേജില്‍ വിലയ്‌ക്കുവാങ്ങിയതും വനംവകുപ്പ് പിടിച്ചെടുത്തതുമായ 12 ഏക്കര്‍ ഭൂമി വീണ്ടെടുക്കുന്നതിന് കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന ശ്രമങ്ങളില്‍ മാനന്തവാടി സബ്കളക്ടറായിരുന്ന ശിറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണായകമാകും. ഭൂമിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടും ഹൈക്കോടതിയിലുള്ള വ്യവഹാരങ്ങളും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അനുകൂലമാകുന്നതിനു ഉതകുന്നതാണ് റിപ്പോര്‍ട്ടെന്നാണ് പകര്‍പ്പ് വായിച്ച നിയമ വിദഗ്ധരുടെ അഭിപ്രായം. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം എംപിപിഎഫ് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് സ്ഥാപിക്കുന്ന രേഖകള്‍ ഒന്നുംതന്നെ വനം വകുപ്പിന്റെ പക്കലില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1971നു മുമ്പേ ഭൂമിയില്‍ കൃഷി ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ വിവിധ ഘട്ടങ്ങളില്‍ തെറ്റായി നല്‍കിയ വിവരങ്ങള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു 1977നു മുമ്പുള്ള ചെറുകിട വനം കൈയേറ്റങ്ങള്‍ സാധുവാക്കുന്ന 1993ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് നിയമത്തിന്റെ ആനകൂല്യങ്ങള്‍ നഷ്ടമാകുന്നതിനും ഇടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണുന്നതിനു സര്‍ക്കാര്‍ വസ്തുതകള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിജെപി ജില്ലാകമ്മിറ്റിയും സംസ്ഥാന കൗണ്‍സിലംഗം എം.ശാന്തകുമാരിയും ഇത് സ ംബന്ധിച്ച് പ്രധാനമന്ത്രിക്കും ദേശീയ മനുഷ്യാവ കാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 238/1ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 12 ഏക്കര്‍ ഭൂമി. ഇത് തിരികെ ലഭിക്കുന്നതിനു കുടുംബാംഗങ്ങള്‍ 2015 ഓഗസ്റ്റ് 15 മുതല്‍ കളക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി 2016 സെപ്റ്റംബര്‍ അഞ്ചിനു തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഭൂമി സംബന്ധമായ റിപ്പോര്‍ട്ട് പ്രസക്തമായ രേഖകള്‍ സഹിതം വയനാട് ജില്ലാ കളക്ടര്‍, സ്‌പെഷല്‍ ഗവ. പ്ലീഡര്‍(വനം) എന്നിവരില്‍നിന്നു ശേഖരിക്കാന്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഏഴിനാണ്

സബ്കളക്ടര്‍ അധ്യക്ഷനും ഡപ്യൂട്ടി കളക്ടര്‍(എല്‍ആര്‍), ഡപ്യൂട്ടി കളക്ടര്‍ (എ ല്‍എ) എന്നിവര്‍ അംഗങ്ങളുമായി മുന്നംഗ സമിതിയെ കളക്ടര്‍ അന്വേഷണത്തിനു നിയോഗിച്ചത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ, മാനന്തവാടി തഹസില്‍ദാര്‍, കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാം ജയിംസ് തുടങ്ങിയവരില്‍നിന്നു വിവരശേഖരണം നടത്തിയ സമിതി ഇക്കഴിഞ്ഞ 17നാണ് കളക്ടര്‍ക്ക് 500പേജ് വരുന്ന രേഖകളും 50പുറങ്ങളുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് അടുത്ത ദിവസം പ്രത്യേക ദൂതന്‍ മുഖേനയാണ് കളക്ടര്‍ ചീഫ് സെക്രട്ടറിയുടെ കാര്യാലയത്തിലെത്തിച്ചത്.

കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം വനഭൂമിയാണെന്ന് സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഭൂമി പിടിച്ചെടുത്ത വനം വകുപ്പിന്റെ നടപടി ശരിവച്ച് ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കാഞ്ഞിരത്തിനാല്‍ ജോ ര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ കേസിലായിരുന്നു ഇത്. ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ പുതിയസത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനു റിപ്പോര്‍ട്ട് സഹായകമാകുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.

കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുക്കാന്‍ 2006 ഒക്‌ടോബര്‍ 11ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിട്ടുകിട്ടിയ ഭുമിക്ക് നികുതി അടച്ചെങ്കിലും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു കൃഷിയിറക്കാന്‍ കഴിഞ്ഞില്ല. വനഭൂമിയില്‍ വനേതര പ്രവര്‍ത്തനങ്ങള്‍തടഞ്ഞ് ഹൈക്കോടതി ഉത്തരവായതാണ് പ്രശ്‌നമായത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു പിടിച്ചെടുത്തത് വന ഭൂമിയാണെന്ന ഫോറസ്റ്റ് ട്രിബ്യൂണലിന്റെ വിധി ആധാരമാക്കി തൃശൂരിലെ സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. കാഞ്ഞിരത്തിനാല്‍ കുടുബത്തിന്റെ കൈവശം ഉണ്ടായിരുന്നത് വനഭൂമിയല്ലെന്ന വസ്തുത സര്‍ക്കാര്‍ അറിയിക്കുന്ന മുറയ്‌ക്ക് സന്നദ്ധ സംഘടനയുടെ കേസും തീരുമെന്നാണ് വിദഗ്ധാഭിപ്രായം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.