ആലപ്പുഴ: ഐഎസ് ഭീകരവാദികള്‍ക്ക് കേരളത്തില്‍ താവളമുണ്ടാക്കാന്‍ അവസരമൊരുക്കുന്ന ദുര്‍ബ്ബലമായ ആഭ്യന്തര സംവിധാനത്തില്‍ പ്രതിഷേധിച്ചും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പണമുള്ളവനുമാത്രം സാദ്ദ്യമാകുന്ന തരത്തില്‍ സ്വാശ്രയ മാനേജ്മെന്റ് കരാര്‍ നടപ്പാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും ആഭ്യന്തരചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ. ഷൈലജടീച്ചറിനെയും ജനകീയ വിചാരണ നടത്തി പൊതുജനമദ്ധ്യത്തില്‍ തൂക്കിലേറ്റി യുവമോര്‍ച്ചയുടെ പ്രതീകാത്മക സമരം കല്ലുപാലത്തിനു സമീപം നടന്നു. വിചാരണയില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഇരുവരുടെയും തനതു ശൈലിയിലുള്ള മറുപടികള്‍ അതേരീതിയില്‍തന്നെ സമരത്തില്‍ ചിത്രീകരിക്കാനായത് പൊതുജനങ്ങളില്‍ കൗതുകമുണര്‍ത്തി.
സമരം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, യുവമോര്‍ച്ച ഭാരവാഹികളായ എച്ച്. ഹര്ഷന്, അജിജആര്. നായര്‍, വി.കെ. രഞ്ജിത്ത്, പ്രമോദ്, ശ്യാംകൃഷ്ണന്, അനീഷ് അശോകന്, സി.ഡി. ബിനുദാസ്, ശ്രീരാജ്, രാജേഷ്, ഷാജി, വിമല്‍ രവീന്ദ്രന്, കെ.ആര്. അരുണ്‍, നിജിതകുമാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: