അബുദാബി: തുടരെ മൂന്നാം ശതകവുമായി ബാബര്‍ അസം (117) നിറഞ്ഞാടിയപ്പോള്‍ മൂന്നാം മത്സരവും ജയിച്ച് പാക്കിസ്ഥാന്, വെസ്റ്റീന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി. 136 റണ്‍സിന് പാക്ക് ജയം.
സെഞ്ചുറി പ്രകടനം അസമിനെ കളിയിലെയും പരമ്പരയിലെയും താരമാക്കി. സ്കോര്‍; പാക്കിസ്ഥാന് – 308/6 (50), വെസ്റ്റിന്‍ഡീസ് – 172 (44). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് അസമിന്റെയും നായകനും ഓപ്പണറുമായ അസര്‍ അലിയുടെയും (101) സെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്. ഷര്‍ജീല്‍ ഖാന് (38), സര്‍ഫറാസ് അഹമ്മദ് (24) എന്നിവരും മികച്ച പ്രകടനം നടത്തി. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ടു വിക്കറ്റെടുത്തു.
ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന്റെ മുന്‍നിരക്കാര്‍ നന്നായി തുടങ്ങിയെങ്കിലും വലിയ സ്കോറിലെത്താനാകാത്തത് തിരിച്ചടിയായി. ദിനേശ് രാംദിന് (37) ടോപ് സ്കോറര്‍. പാക്കിസ്ഥാനായി മുഹമ്മദ് നവാസ് മൂന്നു വിക്കറ്റെടുത്തു. വഹാബ് റിയാസ് രണ്ടും, ഇമാദ് വസിം, സൊഹെയ്ല് ഖാന്, ഷൊയ്ബ് മാലിക്ക് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: