കൊച്ചി: മികച്ച പ്രകടനവും വിജയവുമാണ് അത്ലറ്റികോ കൊല്‍ക്കത്തയുടെ ലക്ഷ്യമെന്ന് പരിശീലകന് ഹൊസെ മൊളീന. ആദ്യമായാണ് കൊച്ചയിലെത്തുന്നത്. മികച്ച സ്റ്റേഡിയവും കാണികളുമാണ് കൊച്ചിയിലേതെന്ന് കേട്ടിട്ടുണ്ട്. അറുപതിനായിരത്തിലേറെ വരുന്ന കാണികള്‍ക്ക് മുമ്പില്‍ കളിക്കാനിറങ്ങുക എന്നത് മികച്ച അനുഭവമാകും.
മത്സരങ്ങളില്‍ ഹോം, എവേ എന്നിങ്ങനെ വേര്‍തിരിവില്ല. എല്ലാ മത്സരങ്ങളും ജയിക്കാനായാണു കളിക്കുന്നത്. മികച്ച പ്രകടനം നടത്താനും മികച്ച ജയം നേടാനുമാണ് ടീം ശ്രമിക്കുക. കഴിഞ്ഞ സീസണില്‍ രണ്ട് കളികളിലും കൊല്‍ക്കത്തക്കായിരുന്നു ജയം. അതൊന്നും പക്ഷേ ഇന്നത്തെ മത്സരത്തെ വിലയിരുത്താന്‍ മതിയാവില്ല. കഴിഞ്ഞത് കഴിഞ്ഞു. പുതിയ ടീമാണ് ഇപ്പോള്‍ കൊല്‍ക്കത്തയെന്നും മുന്‍ വിയ്യാറയല്‍ പരിശീലകന് കൂടിയായ മൊളീന പറഞ്ഞു.
എല്ലാ ടീമുകള്‍ക്കും ദൗര്‍ബല്യങ്ങളുണ്ട്. എന്നാല്‍ കൂടുതല്‍ ശ്രദ്ധ അതിലേക്കു കേന്ദ്രീകരിക്കാതെ ടീമിനെ മികച്ചതായി കളിപ്പിക്കാനാണ് ശ്രമിക്കുന്നത്. കൊച്ചിയിലെ ഗ്രൗണ്ടില്‍ പ്രാക്ടീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അതു ചെറിയ പ്രശ്നമാണെങ്കിലും നാളെ കളിക്കു മുന്പെയുള്ള സമയത്ത് ആ കുറവു പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഹോസെ മൊളീന പറഞ്ഞു.
ചെന്നൈയിനിനെതിരായ ടീമിന്റെ പ്രകടനത്തില്‍ തൃപ്തനാണെന്നും സമീഗാണ് ടീമിന്റെ കുന്തമുനയെന്നും മൊളീന വ്യക്തമാക്കി. നീണ്ട യാത്രയും കുറഞ്ഞ ഇടവേളയും കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക കോച്ചിനുണ്ട്. പരിക്കിന്റെ പിടിയിലായതില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഒഫന്റ്സ് നാറ്റോ ഇന്ന് കളിക്കില്ലെന്നും കോച്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: