കളമശേരി: കുസാറ്റിലെ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കളമശേരി പോലീസ് രണ്ട് കേസുകൂടിയെടുത്തു. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി ഉദയ് കൃഷ്ണയുടെ കൈവിരലുകളില്‍ പൊട്ടലുണ്ടായതിനാണ് കേസ്. കാമ്പസില്‍ ചൊവ്വാഴ്ച രാത്രി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൈവിരല്‍ പൊട്ടിയത്. ഹോസ്റ്റലില്‍ ബാഗ് എടുക്കാന്‍ ചെന്ന രണ്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതാണ് മറ്റൊരു കേസ്. ഇരുവരും പോലസില്‍ പരാതി നല്കി.
റാഗിംഗിനെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ അധ്യാപകരുടെ നാലംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥി ആരോപിച്ച രീതിയില്‍ റാഗിംഗ് നടന്നതായി തെളിവില്ലെന്നും ദൃക്സാക്ഷികളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ. ഹെല്‍ബി ജോസഫ്, ഡോ. സി. എ ബാബു, ഡോ. ശശി ഗോപിനാഥ്, ഡോ. ജോസ് തോമസ് എന്നിവരടങ്ങുന്നതാണ് സമിതി. എന്നാല്‍ ഇത് പ്രാഥമികാന്വേഷണം മാത്രമാണെന്നും അടുത്ത ഘട്ടത്തില്‍ ചികിത്സയിലായ വിദ്യാര്‍ത്ഥി ഷെറിന്റെ വിശദീകരണവും ലഭിച്ച ശേഷമേ അന്തിമ റിപ്പോര്‍ട്ട് നല്‍കൂവെന്ന് ഹോസ്റ്റല്‍ വാര്ഡന് ജോബ് തോമസ് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ച എട്ടോളം സംഘട്ടനങ്ങള്‍ കുസാറ്റില്‍ നടന്നതായി കളമശേരി സിഐ എസ്. ജയകൃഷ്ണന് പറഞ്ഞു. ഇതു വരെ മൂന്ന് കേസുകള്‍ എടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുസാറ്റിന് അച്ചടക്ക നടപടിയെടുക്കാമെന്നിരിക്കെ അതിന് ശ്രമിച്ചിട്ടില്ല. ഇതു വരെ ഒരു പരാതിയും സര്‍വ്വകലാശാല അധികൃതര്‍ നല്‍കിയിട്ടുമില്ല. റാഗിംഗിനെ തുടര്‍ന്നാണോ ഭയത്താലാണോ ആത്മഹത്യാശ്രമം നടത്തിയതെന്ന കാര്യം തീരുമാനിക്കാന്‍ കുസാറ്റില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നും സിഐ പറഞ്ഞു.
സമാധാന അന്തരീക്ഷത്തിനായി വൈസ് ചാന്‍സിലര്‍ ഇടപെടണമെന്ന് കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച് കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞ
പ്രതികരിക്കാൻ ഇവിടെ എഴുതുക: