Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സുരേഷിന്റ വീട്ടില്‍ ‘ചാത്തന്‍’ പൊറുതി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 11:08 pm IST
inThiruvananthapuram

സുരേഷിന്റെ വീട്ടില്‍ ‘ചാത്തന്‍’ പൊറുതി തുടങ്ങി. വാര്‍ത്ത കാട്ടുതീ പോലെ പരന്നതോടെ ജനം ഒഴുകിയെത്തി. കാണാനെത്തിയവരില്‍ ചിലര്‍ക്കും കിട്ടി നല്ലൊന്നാന്തരം ചാത്തനേറ്. കാട്ടാക്കട മംഗലക്കല്‍ പ്ലാവൂരിനു  സമീപം  തട്ടാംവിളാകം  സുരേഷിന്റെ വീട്ടിലാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ ചാത്തന്‍ കഥ അരങ്ങേറിയത്.

ഏതോ അദൃശ്യ ശക്തി വീട്ടിനുള്ളില്‍ സാധന സമഗ്രികള്‍ വലിച്ചെറിയുന്നതായി സുരേഷും ഭാര്യയും ദിവസങ്ങളായി അയല്‍ക്കാരോട് പറയുന്നു. പക്ഷേ ആരും അത്ര കാര്യമായെടുത്തില്ല. ശനിയാഴ്ച രാവിലെയോടെയാണ് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. അടുക്കളയിലെ സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന അച്ചാര്‍ കുപ്പി അന്തരീക്ഷത്തിലൂടെ പറന്ന് ഹാളില്‍ വീണുടയുക, മേശപ്പുറത്തിരുന്ന അയണ്‍ ബോക്‌സ്  പത്തടിയോളം ദൂരത്തു തെറിച്ചു വീഴുക, ഹാളില്‍ കിടന്നിരുന്ന കസേര തെറിച്ചു മാറുക തുടങ്ങി ഉഗ്രന്‍ കലാപരിപാടികള്‍. ഈ സമയം വീട്ടിലുണ്ടായിരുന്നത് സുരേഷിന്റെ ഭാര്യ രാഗിണിയും ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മകന്‍ ഗോവിന്ദും മാത്രം. ഒരാഴ്ചയായി വീടിനുള്ളില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ടതായും ശബ്ദം കേട്ട ഭാഗത്തു പരിശോ

ചാത്തനേറ് നടക്കുന്നുവെന്ന് അറിഞ്ഞ് സുരേഷിന്റെ വീട്ടിലേക്ക് ആളുകള്‍ തിങ്ങിക്കൂടിയപ്പോള്‍

ധിക്കുമ്പോള്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്നും ഇവര്‍ പറയുന്നു. ശനിയാഴ്ച രംഗം കൂടുതല്‍ വഷളായതോടെ ഇവര്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ  അയല്‍വാസികള്‍ ഇടപെട്ടു. അയല്‍ക്കാരിലൊരാള്‍ വീടിനുള്ളില്‍ പരിശോധന നടത്തവെ വെള്ളം നിറച്ച ജഗ്ഗ് ഇയാളുടെ ശരീരത്തില്‍ പതിച്ചു. അതോടെ ഇത് ചാത്തനേറാണെന്ന് നാട്ടുകാരും ഉറപ്പിച്ചു.

ചാത്തനേറാണെന്ന് വാര്‍ത്ത പരന്നതോടെ മാധ്യമ പ്രവര്‍ത്തകരും വിവരങ്ങള്‍ ശേഖരിക്കാനെത്തി. അന്തരീക്ഷത്തിലൂടെ പറന്നെത്തിയ സ്‌പോര്‍ട്‌സ് വാച്ച് ഒരു മാധ്യമപ്രവര്‍ത്തന്റെ  തലയിലും പതിച്ചു. എവിടെ നിന്ന് വാച്ച് വന്നെന്നോ, ആരാണ് എറിഞ്ഞതെന്നോ അറിയാതെ  സംഭവ സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി. എസ്‌ഐ ബിജുകുമാര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തിയെങ്കിലും  ഒന്നും കണ്ടെത്താനായില്ല.

വീട്ടുകാരോട് വീട് പൂട്ടി മറ്റൊരിടത്തേക്ക് തല്‍ക്കാലം മാറി താമസിക്കാന്‍ നിര്‍ദേശിച്ച് പോലീസ് മടങ്ങി.  മണിക്കൂറുകള്‍ കഴിഞ്ഞതോടെ സംഭവ സ്ഥലത്തേക്ക് ജനപ്രവാഹമായി. സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ പോലീസിന്റെ സഹായം തേടി. കാട്ടാക്കട  പോലീസ്  വീണ്ടും സ്ഥലത്തെത്തിയാണ് ജനത്തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ നിരീക്ഷണം നടത്തിയാലെ  കാരണം കണ്ടെത്താനാകു എന്നാണു പോലീസ്  പറയുന്നത്. കഴിഞ്ഞവര്‍ഷം കാട്ടാക്കടയ്‌ക്കു സമീപം കള്ളോട് ഒരു വീട്ടില്‍ ചാത്തന്‍ കല്ലെറിഞ്ഞതായുള്ള സംഭവം പരിഭ്രാന്തി പരത്തിയിരുന്നു. ഒടുവില്‍ സംഭവത്തിന് കാരണക്കാരനായ വിരുതനെ പോലീസ് കണ്ടെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.