Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് വീടുകളില്‍ മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 02:57 pm IST
in Kollam

കൊല്ലം: അഞ്ചാലൂംമൂട് സ്റ്റേഷന്‍ പരിധിയില്‍ അര്‍ദ്ധരാത്രിയില്‍ മൂന്നിടത്ത് മോഷണം നടന്നു. മോഷ്ടാക്കളുടെ അക്രമത്തില്‍ ഒമ്പതാംക്ലാസുകാരന് തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. പത്തുപവനോളം സ്വര്‍ണം മോഷ്ടാക്കള്‍ മൂന്ന് വീടുകളില്‍ നിന്നായി അപഹരിച്ചു. പനയം ചോനംചിറ, ചെമ്മക്കാട് മാടന്‍കാവ്, അഞ്ചാംകുറ്റി എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 12നും മൂന്നിനും ഇടയില്‍ മോഷണം നടന്നത്. ചോനംചിറ കുത്തിരത്തറ അജ്മല്‍ മന്‍സിലില്‍ അബ്ദുള്‍ഗഫീറിന്റെ വീട്ടിലാണ് ആദ്യം മോഷണം ഉണ്ടായത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡ്രൈവറായിരുന്ന അബ്ദുള്‍ ഗഫൂര്‍ വീടിന്റെ സിറ്റൗട്ടില്‍ കിടന്നുറങ്ങുന്നതിനിടെ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഉറങ്ങി കിടന്ന ഭാര്യ ഷംലയുടെ കഴുത്തില്‍ കിടന്ന മൂന്നര പവന്റെ സ്വര്‍ണമാല അപഹരിക്കുകയായിരുന്നു. ഷംലയുടെ ബഹളം കേട്ട് വീട്ടുകാരും പരിസരവാസികളും ഇറങ്ങിയെങ്കിലും മോഷ്ടാക്കള്‍ പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. 22 വയസുള്ള മെലിഞ്ഞ ഒരാളെ മാത്രമേ കണ്ടുവെന്നാണ് ഷംല പോലീസിനോട് പറഞ്ഞത്. അപ്പോള്‍ തന്നെ പോലീസ് കണ്‍ട്രോളില്‍ വിവരം അറിയിച്ചതനുസരിച്ച് അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവിടെ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ചെമ്മക്കാട് മാടന്‍കാവിന് സമീപം വിജയലക്ഷ്മി ഭവനത്തില്‍ ശ്രീലക്ഷ്മിയുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ രണ്ടാംനിലയിലെ മൂന്ന് വാതിലുകള്‍ തുറന്നശേഷം താഴത്തെ അലമാര കുത്തിതുറക്കുകയായിരുന്നു.

അലമാരയില്‍ ഒന്നും ഇല്ലെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ മുകളിലത്തെ റൂമിലെത്തി ഉറങ്ങികിടന്ന ശ്രീലക്ഷ്മിയുടെയും രണ്ട് പവന്റെ മാലയും അരപവന്റെ മോതിരവും അമ്മ രാധയുടെ ഒന്നരപവന്റെ മാലയും അപഹരിച്ചു. ഇവര്‍ ഉണര്‍ന്നപ്പോഴേക്കും ശ്രീലക്ഷ്മിയുടെ മുഖത്ത് അടിച്ച ശേഷം മോഷ്ടാക്കള്‍ പിന്‍വശത്തെ വാതിലൂലൂടെ രക്ഷപ്പെട്ടു. ഇവിടെ മോഷണം നടക്കുന്നത് 2.15 ഓടെയാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇവിടെ നിന്നും വിവരം അറിയിച്ചതനുസരിച്ച് അഞ്ചാലുംമൂട് പോലീസ് ഇവിടെ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ ചെമ്മക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള സജിയുടെ വീട്ടില്‍ കയറുകയായിരുന്നു.

പിന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ മുകളിലത്തെ നിലയിലെ ബെഡ് റൂമിലെത്തുകയായിരുന്നു. ഉറങ്ങി കിടന്ന സജിയുടെ ഭാര്യ ബിനുവിന്റെ കഴുത്തിലെ മൂന്ന് പവന്റെ മാലയും രണ്ട് പവന്റെ വളയും അപഹരിച്ചു. അനക്കം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ താഴേക്ക് ഇറങ്ങിയോടി. മോഷ്ടാക്കളെ പിടികൂടാന്‍ പിന്തുടരുന്നതിനിടെയാണ് ഇവരുടെ മകന്‍ 14 വയസുള്ള നിഖിലിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ഓടിയെത്തിയ നിഖിലിനെ മോഷ്ടാക്കള്‍ ക്രിക്കറ്റ് ബാറ്റും ടോര്‍ച്ചും കൊണ്ടും തലയ്‌ക്കടിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ബിനുവിന് രണ്ട് ഭാഗത്തും കൂടി എട്ട് തുന്നിക്കെട്ടുണ്ട്.

കൊല്ലം എസിപി ജോര്‍ജ്ജ് കോശി, സിഐ ഇഎസ്.ബിജു, വെസ്റ്റ് എസ്‌ഐ വിനോദ്, അഞ്ചാലൂംമൂട് എസ്‌ഐ പ്രശാന്ത്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം എഎസ്‌ഐ ജോസ്പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

Kerala

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

പുതിയ വാര്‍ത്തകള്‍

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.