കടുത്തുരുത്തി: കല്ലറയുടെ പല ഭഗങ്ങളിലും കഞ്ചാവ് പുകയില-ലഹരി-മാഫിയ പിടിമുറുക്കുന്നുവെന്ന് ബിജെപി കല്ലറ പഞ്ചായത്ത് കമ്മിറ്റി.
കല്ലറ-നിണ്ടുര്‍ റോഡിലുള്ള കടകളില്‍ നിരോധിത പുകയില ഉല്പ്പ ന്നങ്ങള്‍ വില്‍ക്കുന്നതായി പരാതിപ്പെട്ടിട്ടും പോലിസ് നടപടി സികരിക്കുന്നില്ല . പ്രദേശത്തെ ചില സ്കളുകളുടെ പരിസരത്ത് കഞ്ചാവ് ഉള്‍പ്പെടെ വില്‍പ്പന നടക്കുന്നു.നാട്ടുകാര്പലസ്ഥലങ്ങളിലും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍പറയുന്നു.കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം ജാതിയില പറിച്ച് വായിലിട്ട് ചവക്കുകയാണെന്ന് സ്കുള്‍കുട്ടികള്‍ എന്ന് നാട്ടുകാര്‍.കഞ്ചാവ് കഴിച്ച് ആസഭ്യംപറഞ്ഞതിനെ ചോദ്യം ചെയ്ത ദബതികളെ ലഹരി മാഫിയ ആക്രമിച്ചിട്ടും പോലിസ് നടപടി സ്വികരിക്കുന്നില്ലന്നാണ് പരാതി.സ്കുള്കുട്ടികളാണ് കഞ്ചാവ് മാഫിയയുടെവിതരണക്കാര് എന്നത് കണ്ടത്തുന്നതിനും വിഷമകരമാണ് പലസ്ഥലങ്ങളിലുള്ള വിതരണക്കാര്‍ ഇവിടെയെത്തുന്നുണ്ട്. ഭയന്നിട്ട് വഴിയിലിറങ്ങാന്‍ പറ്റാത്ത അവസ്ഥയെന്ന് നാട്ടുകാര്‍.പുത്തന്‍പള്ളി മുതല്‍ നിണ്ടുര്‍ പാലം വരെ മയക്കുമരുന്ന കഴിച്ച് മയങ്ങി യിരിക്കുന്ന വിദ്യാര്‍ത്ഥി യുള്പ്പടെയുള്ളവരെ കാണാം എന്നാല്‍ പോലിസ് മാത്രം ഇതൊന്നുംഅറിയുന്നില്ല നാടിനെ രക്ഷിക്കാന്‍ ലഹരിമാഫിയക്കെതിരെ പോലിസ് നടപടിസ്വികരിക്കുന്നില്ലങ്കില് പ്രധിക്ഷേധ സമരവുമായി രംഗത്തിറങ്ങു മെന്ന് ബിജെപി കല്ലറ പഞ്ചയത്ത് കമ്മിറ്റി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: