Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചിത്രലേഖമാരേയും കുട്ടിമാക്കൂല്‍ സംഭവങ്ങളേയും വെളളപൂശി ദളിത് പീഡനത്തിന്റെ പേരില്‍ സിപിഎമ്മിന്റെ കപട നാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 09:27 pm IST
inKannur

കണ്ണൂര്‍: ചിത്രലേഖമാരേയും കുട്ടിമാക്കൂല്‍ സംഭവങ്ങളേയും വെളളപൂശി ദളിത് പീഡനത്തിന്റെ പേരില്‍ സിപിഎമ്മിന്റെ കപട നാടകം. ഗുജറാത്തിലെ ഉനയില്‍ പീഡനത്തിനിരയായവരെന്ന് ചൂണ്ടിക്കാട്ടി അന്യസംസ്ഥാനക്കാരായ ഏഴോളം യുവാക്കളെ മുന്‍നിര്‍ത്തി സിപിഎമ്മിന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ പേരിലാണ് കണ്ണൂരില്‍ സ്വാഭിമാനസംഗമമെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മാത്രമല്ല യുവാക്കളെ മുഴുവന്‍ കണ്ണൂര്‍ പ്രസ്‌ക്ലബിലെത്തിച്ച് പ്രധാനമന്ത്രിക്കും ഗുജറാത്തിലെ സര്‍ക്കാരിനും ബിജെപിക്കുമെതിരെ വാതോരാതെ പ്രസംഗിപ്പിച്ചുകൊണ്ട് ഇന്നലെ പത്രസമ്മേളനവും നടത്തിച്ചു. വര്‍ഷങ്ങളായി സിപിഎം സംഘം മാനസികമായും കായികമായും പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയെന്ന യുവതിയും തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് യുവതികളും കുടുംബവും സിപിഎമ്മിനാല്‍ വേട്ടയാടപ്പെടുന്നതിന്റെ നേര്‍ച്ചിത്രം നാട്ടുകാരുടെ മുന്നില്‍ നില്‍ക്കേയാണ് ഞങ്ങള്‍ ദളിത് രക്ഷകരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഏതോ പ്രാദേശിക പ്രശ്‌നങ്ങളുടെ പേരില്‍ ഗുജറാത്തില്‍ അക്രമത്തിന് വിധേയരായവരെന്ന് ചൂണ്ടിക്കാട്ടി സിപിഎം ആഭാസ നാടകം കളിക്കുന്നത്.

ഉനയില്‍ ഗോസംരക്ഷണ സേനയുടെ അക്രമണത്തിന് വിധേയരായവര്‍ എന്ന പേരില്‍ ഗുജറാത്തിലേയും മറ്റ് ചില സംസ്ഥാനങ്ങളിലെ ചില യുവാക്കളേയുയാണ് സംഗമത്തില്‍ പങ്കെടുപ്പിച്ചത്. ഇവര്‍ക്ക് വ്യക്തമായ പരിശീലനം നല്‍കിയും സിപിഎം വേദിയില്‍ ബിജെപിക്കെതിരെ പ്രസംഗിക്കാന്‍ വന്‍തുക വാഗ്ദാനം നല്‍കിയും സിപിഎം നേതൃത്വം ഏജന്റുമാര്‍ മുഖേന കണ്ണൂരിലെത്തിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

സ്വാഭിമാന സംഗമത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ജിഗ്നേഷ് മേവാനി എന്ന ദളിത് നേതാവ് പങ്കെടുക്കുമെന്ന തരത്തില്‍ പോസ്റ്ററുകള്‍ ഉള്‍പ്പടെ അടിച്ച് സിപിഎം പ്രചാരണം നടത്തിയിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിരന്തരമായി കേരളത്തില്‍ ദളിത് വേട്ട നടക്കുന്നുണ്ടെന്നും പട്ടികജാതി ക്ഷേമസമിതി ഇത്തരത്തില്‍ ദളിതുകള്‍ക്ക് നേരെ അക്രമവും അസഹിഷ്ണുതയും വെച്ചുപുലര്‍ത്തുന്ന സിപിഎമ്മിന്റെ പോഷക സംഘടയാണെന്നുമുളള തിരിച്ചറിവിനെ തുടര്‍ന്ന് ജിഗ്നേഷ് മേവാനി പിന്മാറുകയായിരുന്നു. സിപിഎമ്മിനോടുള്ള രാഷ്‌ട്രീയ വിയോജിപ്പ് കാരണം പിന്‍മാറുന്നതെന്ന് മേവാനി സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പട്ടികജാതി ക്ഷേമസമിതി സ്വതന്ത്ര സംഘടനയാണെന്നും ഇവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നുമായിരുന്നു സിപിഎം നേതൃത്വം മേവാനിയെ അറിയിച്ചിരുന്നത്. എന്നാല്‍ പികെഎസ് സിപിഎമ്മിന്റെ പോഷക സംഘടനയാണെന്നും സിപിഎമ്മിന്റെ നിലപാടുകളോട് ശക്തമായ എതിര്‍പ്പുള്ളതിനാല്‍ പിന്‍മാറുന്നുവെന്നും മേവാനി വ്യക്തമാക്കുകയായിരുന്നു. ദളിത് പ്രേമത്തിന്റെ പേരില്‍ സിപിഎം നടത്തുന്ന പരിപാടിയില്‍ നിന്ന് ദളിത് സംഘടനാ നേതാവ് പിന്‍മാറിയത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറുകയും പൊതുസമൂഹത്തില്‍ പരിഹാസ്യമാവുകയും ചെയ്തിരുന്നു. ഇതിന്റെ ജാള്യത മറയ്‌ക്കാനാണ് ഉനയില്‍ ഗോസരംക്ഷകരുടെ മര്‍ദ്ദനത്തിനിരയായവരെന്ന പേരില്‍ അന്യസംസ്ഥാനക്കാരായ യുവാക്കളെ അണിനിരത്തി ദളിത് സ്‌നേഹം പ്രകടിപ്പിച്ച് കപട നാടകം കെട്ടിയാടിയത്.

തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് യുവതികള്‍ക്കെതിരെയും പയ്യന്നൂര്‍ എടാട്ട് ദളിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖക്കെതിരെയും സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ നടന്ന അക്രമങ്ങള്‍ ദേശീയശ്രദ്ധ നേടിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിരന്തരമായി നടന്നു വരുന്ന ദളിത് വേട്ടയില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനാണ് സിപിഎം പോഷഖ സംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ ബാനറില്‍ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തത്. പരിപാടിയുടെ പൊളളത്തരം വെളിച്ചത്തായതോടെ സിപിഎമ്മിന്റെ ദളിത് പ്രേമത്തിന്റെ കാപട്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.