Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മാര്‍ക്‌സ് പറഞ്ഞു, മഹര്‍ഷിയിലേക്കു മടങ്ങൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 05:33 pm IST
inVaradyam

പണ്ട്, എന്നുവെച്ചാല്‍ വളരെ പണ്ടൊന്നുമല്ല. 1978-79 ലെ ഏതോ നാളില്‍ വൈകിട്ട് എറണാകുളത്തെ കലൂരില്‍ സിപിഐയുടെ യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സഖാവ് അച്യുതമേനോന്‍ ചിലതു പറഞ്ഞു. അത് അണികളില്‍ ഒരുതരത്തില്‍ പരിഭ്രാന്തിയൊക്കെയുണ്ടാക്കിയെങ്കിലും കൂടുതല്‍ ചോദിക്കാനും വിശകലിക്കാനും ഒന്നും പോയില്ല. അത് കേട്ടവാറെ മാര്‍ക്‌സിസ്റ്റുകള്‍ക്ക് വല്ലാത്ത കലിപ്പ് വന്നുവെന്നത് നേരാണ്. അദ്ദേഹം പറഞ്ഞതിന്റെ നേര്‍വാക്കുകള്‍ അതേപടി ഓര്‍മയില്‍ നില്‍ക്കുന്നില്ലെങ്കിലും സ്വാരസ്യം ഇന്നും പച്ച പിടിച്ചു കിടപ്പുണ്ട്. രാമനെയും കൃഷ്ണനെയും ആര്‍ക്കും വിട്ടുകൊടുക്കുകയൊന്നും വേണ്ട. അതൊക്കെ ഭാരതത്തിന്റെ സംസ്‌കാരവും തുടിപ്പുമാണ്. അതൊന്നും ആര്‍എസ്എസുകാര്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ല. എന്നിങ്ങനെയായിരുന്നു അത്.

മാര്‍ക്‌സിന്റെ മായാവാദത്തില്‍ നിന്ന് ആവേശം പൂണ്ടവര്‍ക്ക് രാമനും കൃഷ്ണനും വിവേകാനന്ദനുമുള്‍പ്പെടെയുള്ള സകല മാതൃകാപുരുഷോത്തമന്‍മാരും വര്‍ജ്യരായിരുന്നു. അവരെ ആരാധിക്കുന്നവരോടും ആ സംസ്‌കാരത്തെ അനുഗമിക്കുന്നവരോടും ശരിക്കും കലിപ്പായിരുന്നു.(അതെ, കബാലിക്കലിപ്പ്). എന്നാല്‍ മുപ്പത്തേഴ് വര്‍ഷത്തിനിപ്പുറത്തെ കഥയെന്താ ?

ബാലഗോകുലത്തിന്റെ അന്യാദൃശമായ ശോഭായാത്ര സംസ്‌കാരം ഈച്ചക്കോപ്പിയാക്കി മാര്‍ക്‌സിസ്റ്റുകള്‍ അര്‍മാദിക്കുന്നു. അത്യാവശ്യം പണ്ടത്തെ കലിപ്പ് ശേഷിക്കുന്നതിനാല്‍ ചില അപഭ്രംശങ്ങളൊക്കെ അവരുടെ യാത്രയില്‍ കാണാം എന്നേയുള്ളു. അച്യുതമേനോന്‍ ഒരുപക്ഷേ, മറ്റേതോ ലോകത്തിരുന്ന് അതു കണ്ട് നിര്‍വൃതിയടയുന്നുണ്ടാവാം. അതിനെക്കാള്‍ വാത്സല്യ മനസ്സോടെ മറ്റൊരാള്‍ ഇവിടെയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായി ബാലഗോകുലം പടര്‍ന്നുപന്തലിക്കുമ്പോള്‍ അതിന് ബീജാവാപം നടത്തിയ എംഎ സാര്‍ എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന എം.എ കൃഷ്ണന്‍. കൃതാര്‍ത്ഥാഭരിതമായ മനസ്സോടെ എറണാകുളത്തെ മാധവനിവാസില്‍ ഇരുന്ന് സ്ഥിതിഗതികള്‍ അദ്ദേഹം സാകൂതം വീക്ഷിക്കുകയാണ്.

മാര്‍ക്‌സില്‍ നിന്ന് വിവേകാനന്ദനില്‍ എത്തിയ മാര്‍ക്‌സിസ്റ്റുകള്‍ ഒടുവില്‍ മഹര്‍ഷിയില്‍ എത്തിനില്‍ക്കുന്ന ആ കാഴ്ച നയനാനന്ദകരമല്ലേ?  ക്രൗര്യം തിളയ്‌ക്കുന്ന അവരുടെ കണ്ണില്‍ കണ്ണന്റെ കനിവൂറുന്ന ഭാവം വന്നെങ്കില്‍ ഇനിയെന്തെന്തൊക്കെ മാറ്റങ്ങളാവും ഉണ്ടാവുകയെന്ന് പറയേണ്ടതുണ്ടോ! തൊണ്ട പൊട്ടിച്ച് മുദ്രാവാക്യം മുഴക്കാനും അന്യന്റെ ചങ്കില്‍ കത്തികയറ്റാനും ശീലിച്ചുപോയവര്‍ മാനവികതയിലേക്കു തിരിച്ചു നടക്കുമ്പോള്‍ അതൊരു സുഖമുള്ള അനുഭവമാവുകയാണ്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വര്‍ണ്ണാഭമായിത്തീരട്ടെ എന്ന് ആശംസിക്കുക. അതിനൊപ്പം കണ്ണീരിന്റെ കണ്ണൂര്‍ കനിവിന്റെ കണ്ണൂരാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക. ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് എന്നല്ലേ. മഹര്‍ഷിയിലേക്കു മടങ്ങാന്‍ അടുത്തെങ്ങാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഉപദേശം കിട്ടിയോ ആവോ.

കഠിനാദ്ധ്വാനത്തിലൂടെ വലിയ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്താല്‍, പൊതുവെ അവരുടെ സ്വഭാവം മാറാറുണ്ട്. ഉദാഹരണങ്ങള്‍ അനവധി. എന്നാല്‍ വന്നവഴി മറക്കാതെ, ആ വഴിയെക്കുറിച്ച് അടുത്ത തലമുറ കണിശമായി മനസ്സിലാക്കണമെന്ന് കരുതുന്നവരും ഉണ്ട്. അവര്‍ അനവധി ഉണ്ടാവില്ലായിരിക്കാം. എന്നാല്‍ സൂര്യന്‍ എന്തിനധികം, ഒന്നുപോരെ. അതുപോലെയുള്ള രണ്ടു പേരെക്കുറിച്ച് രണ്ടുവരി. അത് നമുക്ക് തരുന്ന ഊര്‍ജം വളരെ വലുതാണ്. മലയാള മനോരമയുടെ ഞായറാഴ്ച (ആഗസ്റ്റ് 21) യില്‍ വന്ന വാര്‍ത്താകഥയിലെ വ്യക്തിയാണ് ദ്രവ്യ ധൊലാക്കിയ.

അദ്ദേഹത്തിന്റെ പിതാവ് ഗുജറാത്തിലെ കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ സാവ്ജി ധൊലാക്കിയ ആണ്. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച ദ്രവ്യന് ഈ ഭൂമിയില്‍ കിട്ടാവുന്ന ഏതു സൗഭാഗ്യവും നിഷ്പ്രയാസം അനുഭവിക്കാന്‍ യോഗമുണ്ട്. എന്നാല്‍ ആ പിതാവ് ചെയ്തതെന്താണ്? വിദേശത്ത് ഉന്നത പഠനത്തിനു പോവും മുമ്പ് ജീവിതപരീക്ഷ പാസ്സാകാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. കൈയില്‍ 7000 രൂപയും കൊടുത്ത് സ്വയം തൊഴില്‍ തേടാന്‍ ദ്രവ്യനെ കൊച്ചിയിലയച്ചു. അടിയന്തര ഘട്ടത്തില്‍ മാത്രമേ ആ പണം ഉപയോഗിക്കാവൂ എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഭാഷയറിയാതെ, സംസ്ഥാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ആ ചെറുപ്പക്കാരന്‍ കൊച്ചിയില്‍ അക്ഷരാര്‍ത്ഥത്തില്‍ അലഞ്ഞു. ജോലി തേടി പലയിടത്തും ചെന്നു.

ആക്ഷേപം കേട്ടു, ആട്ടിയിറക്കി. അതിനിടെ നല്ലവരായ ചില മനുഷ്യരുടെ കരുതിവെപ്പില്‍ മനം കുളിര്‍ത്തു. ഒടുവില്‍ ജോലി കിട്ടി, ശമ്പളവുമായി. ജോലി തേടിപ്പോകുന്ന അഭ്യസ്ഥവിദ്യന്റെ വേദനകള്‍, കഷ്ടപ്പാട്, അവഗണന, അപമാനം അങ്ങനെയങ്ങനെ സര്‍വകലാശാലകളില്‍ നിന്ന് ഫീസ് കൊടുത്താലും പഠിക്കാനാകാത്ത പാഠങ്ങള്‍ ഒട്ടേറെ പഠിച്ചു. എന്തിനാണ് കോടീശ്വരനായ പിതാവ് മകനെ മനുഷ്യന്റെ വേദനകള്‍ അറിയാന്‍ വിട്ടത്.

സുഖസമൃദ്ധമായ സംവിധാനത്തിന്റെ കുളിര്‍മയില്‍ അഭിരമിച്ചുപോയാല്‍ മനുഷ്യത്വം എന്തെന്നറിയാനാവില്ല. മനുഷ്യത്വം ഇല്ലെങ്കില്‍ എന്തുണ്ടായിട്ടും കാര്യവുമില്ല. ഈ പാഠം മകനെ പഠിപ്പിക്കാന്‍ അച്ഛന്‍ കണ്ടെത്തിയത് വിചിത്രമായ മാര്‍ഗമായി തോന്നാം. ആ പിതാവ് എന്തിലും വ്യത്യസ്തനാണ്. ആറായിരം കോടിയിലേറെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ദീപാവലി സമ്മാനമായി ഫ്‌ളാറ്റും കാറും വജ്രാഭരണങ്ങളും നല്‍കിയ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ദൈവം കൈയൊപ്പിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളു. ഹൃദയസ്പര്‍ശിയായ സംഭവകഥ നമുക്കുമുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത് പ്രകാശ് മാത്യുവാണ്. തലക്കെട്ട് ഇങ്ങനെ: വിശപ്പറിഞ്ഞ് രാജാവിന്റെ മകന്‍.

2014 ഡിസംബറിലും ഇതിനു സമാന വികാരമുള്ള ഒരു സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കാണാനും അവര്‍ക്ക് ആവുന്നത്ര സഹായങ്ങള്‍ നല്‍കാനും സ്‌നേഹദീപം ഹൃദയത്തില്‍ തെളിഞ്ഞുകത്തുന്ന ഒരു വ്യവസായി എത്തി. വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം 25 ലക്ഷത്തോളം രൂപ അവരുടെ കൂട്ടായ്‌മക്ക് നല്‍കിയത്. ഒപ്പം അവിടത്തെ കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

എന്താവശ്യമുണ്ടെങ്കിലും താന്‍ ഉണ്ടാവുമെന്ന ഉറപ്പും നല്‍കി. ആ വ്യവസായി കല്യാണ്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ ഉടമ കല്യാണരാമനായിരുന്നു. എന്തായിരുന്നു അതിലെ പ്രത്യേകത? തന്റെ കൊച്ചുമക്കളെയും കൂട്ടിയായിരുന്നു ദുരിതബാധിതരുടെ കണ്ണീരൊപ്പാനെത്തിയത്. അവരുടെ കുഞ്ഞിക്കൈകള്‍ കൊണ്ടാണ് അവിടെയുള്ള കുട്ടികള്‍ക്ക് സമ്മാനപ്പൊതികള്‍ നല്‍കിയത്. അന്ന് അദ്ദേഹം പറഞ്ഞു.: എന്റെ കൊച്ചുമക്കള്‍ക്ക് ഇന്ന് ഏതു സൗഭാഗ്യവും അനുഭവിക്കാന്‍ യോഗമുണ്ട്. അവര്‍ ജീവിതത്തിന്റെ ഒരു മുഖം മാത്രം കണ്ടാണ് വളരുന്നത്. എന്നാല്‍ ഇങ്ങനെയും ഒരു മുഖമുണ്ടെന്ന് അറിയണം. എങ്കിലേ സഹായമനസ്‌കതയുണ്ടാവൂ. അടുത്ത തലമുറയില്‍ കൂടി നന്മയുടെ പ്രകാശം കൂടുതല്‍ ദീപ്തമാവണമെന്ന് ആഗ്രഹിക്കുന്ന കല്യാണരാമനും ഗുജറാത്തിലെ വ്യാപാരി സാവ്ജി ധൊലാക്കിയയും നമ്മുടെ മുമ്പിലെ പ്രകാശ ഗോപുരങ്ങളല്ലേ? അവരെ വിശേഷിപ്പിക്കാന്‍ വാസ്തവത്തില്‍ വാക്കുകളുണ്ടോ? പരിമിതമായ വാക്കുകളില്‍ പരിമിതിയില്ലാത്ത അവരുടെ സ്‌നേഹത്തെ എങ്ങനെ നാം തളച്ചിടും? ആ മാനവികതയ്‌ക്കുമുമ്പില്‍  കാലികവട്ടം നമ്രശിരസ്‌കനാവുന്നു.

നേര്‍മുറി

കോണ്‍ഗ്രസ് നേതാക്കള്‍

ബാലവേദിയുടെ

ഭാരവാഹികളാവുന്നു : വാര്‍ത്ത

രാഹുല്‍ജീ ആപ്കാ സമയ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.