ന്യൂദൽഹി: ഭാരതത്തിന്റെ ഐക്യത്തെ തകർക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്‌ലി. ഭാരതത്തെ തച്ചുടയ്‌ക്കാൻ ശ്രമിക്കുന്ന ശക്തികളെ ഉന്മൂലനം ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തിരംഗ യാത്രയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ജെയ്‌റ്റ്‌ലിയുടെ പ്രതികരണം.
കശ്മീർ താഴ്‌വരയിലെ എല്ലാ സംഘർഷങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണ് പ്രവർത്തിക്കുന്നത്. ഭാരതവുമായി നേരിട്ട് യുദ്ധം ചെയ്ത് വിജയം കൈവരിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് കശ്മീരിലെ ജനങ്ങളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങൾക്ക് മറവിൽ ഭാരതത്തിനെതിരെ യുദ്ധം നടത്താനാണ് പാക്കിസ്ഥാൻ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭാരതത്തിന്റെ ഐക്യം തകർക്കാനുള്ള പാക്കിസ്ഥാന്‍റേയും മറ്റ് ശക്തികളുടേയും നീക്കം കശ്മീരിലെ ജനങ്ങൾ പരാജയപ്പെടുത്തണമെന്നും ജെയ്‌റ്റ്‌ലി ആവശ്യപ്പെട്ടു. പുതിയതായി നമുക്ക് മുന്നിൽ ഉയർന്നിരിക്കുന്ന വെല്ലുവിളി നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ജെയ്‌റ്റ്‌ലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: