ശ്രീനഗര്‍: രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കവേ കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.
ശ്രീനഗറില്‍ രണ്ടിടത്താണ് ഏറ്റുമുട്ടല്‍. നൗഹാട്ട മേഖലയില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെയുണ്ടായ വെടിവപ്പില്‍ ആറു സൈനികര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ക്യാമ്പിനു സമീപത്തെ വീട്ടിനുള്ളില്‍ രണ്ടു ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇതേത്തുടര്‍ന്ന് സൈന്യം മേഖല വളഞ്ഞു. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്.
നൗഹാട്ടയില്‍ നിന്നും ഏറെ അകലെയല്ലാത്ത ബക്ഷി സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പങ്കെടുക്കാനിരിക്കേയാണ് ആക്രമണമുണ്ടായത്.
ഇതിനിടെ, ഉറി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: