ന്യൂദല്‍ഹി: വിവാഹമോചനം ആവശ്യപ്പെട്ട് പരസ്പര സമ്മതത്തോടെ സുപ്രീംകോടതിയെ സമീപിച്ച ദമ്പതികള്‍ വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചു.
ജഡ്ജിമാരായ കുര്യന് ജോസഫ്, റോഹിന്‍ടണ്‍ ഫാലിനരിമാന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വിവാഹമോചനം അനുവദിച്ച വേളയിലാണ് അതുവേണ്ടെന്ന ദമ്പതികളുടെ തീരുമാനം. തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളും സൗഹാര്‍ദ്ദപരമായി ഇരുവരും തീര്‍ത്തതായി ഡിവിഷന് ബെഞ്ച് വിലയിരുത്തി.
നിയമമെന്താണോ ആഗ്രഹിക്കുന്നത് അതേ വഴിയിലാണ് കേസിന് വഴിത്തിരിവുണ്ടായതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. രണ്ടു പേരുടെയും അവരുടെ കുടുംബാഗങ്ങളുടെയും പേരിലുളള ക്രിമിനല്‍ കേസുകള്‍ അസാധുവാക്കിയിട്ടുണ്ട്.
ആറു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയുംവിവാഹം. ഒരുമിച്ച് താമസിച്ചത് വളരെക്കുറച്ച് നാളുകള്മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: