തിരൂര്‍: മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ പാദസ്പര്ശത്താല് പരിപാവനമായ തിരൂരില്‍ ജന്മഭൂമിയുടെ സബ് ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു.
മലയാള സാംസ്കാരിക പാരമ്പര്യത്തിന്റെ നവോത്ഥാനത്തിന് തുടക്കം കുറിച്ച തിരൂരില്‍ ദേശീയതയുടെ ദൗത്യവുമായാണ് ജന്മഭൂമി പ്രയാണം ആരംഭിച്ചിരിക്കുന്നത്. വളരെ വിപുലമായ തയ്യാറെടുപ്പുകളോടെയാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകന് രാജസേനന് ദീപപ്രോജ്ജ്വലനം നടത്തി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പിന്നീട് താഴേപ്പാലം സംഗമം ഓഡിറ്റോറിയത്തില്‍ പൊതുപരിപാടിയില്‍ നഗരസഭ ചെയര്മാന് അഡ്വ.ഗീരിഷ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്പെഷ്യല്‍ സപ്ലിമെന്റിന്റെ ഔപചാരിക പ്രകാശനം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ നിര്‍മ്മലാ കുട്ടികൃഷ്ണന് നല്കി നഗരസഭ ചെയര്മാന് നിര്‍വഹിച്ചു.
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ്, ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി പി.പി.അബ്ദുറഹ്മാന്, ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം.ശ്രീദാസ്, തിരൂര്‍ ദിനേശ്, പ്രസ് ക്ലബ്ബ് ട്രഷറര്‍ അഫ്സല് കെപുരം, വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, മനോജ് പാറശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: