Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചേര്‍ത്ത് നിര്‍ത്താം… ഈ പുണ്യഭൂമിയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 09:59 pm IST
in Kannur

കണ്ണൂര്‍: ഇന്ന് കര്‍ക്കിടക വാവ്. ഹൈന്ദവ വിശ്വാസികള്‍ പിതൃപുണ്യം തേടി വിശുദ്ധകേന്ദ്രങ്ങളില്‍ ബലിയിടുന്ന പുണ്യദിനം. കര്‍ക്കിടക വാവ് ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. മുഴുവന്‍ ഭാരതത്തിലും അനവധിയായ സ്‌നാനഘട്ടങ്ങളില്‍ കോടിക്കണക്കിന് വിശ്വാസികള്‍ ഈ ദിവസം ബലിയര്‍പ്പിക്കും. കണ്ണൂര്‍ ജില്ലയില്‍ ആയിരങ്ങള്‍ ബലിയിടല്‍ ചടങ്ങിനെത്തുന്ന പ്രദേശങ്ങളിലൊന്നാണ് പയ്യാമ്പലം ശ്മശാനവും തര്‍പ്പണ കേന്ദ്രവും. ജീവിതത്തിന്റെ രണ്ട് പരിച്ഛേദങ്ങളായ ശ്മശാനവും ബീച്ചും ഇഴചേര്‍ന്ന് നില്‍ക്കുന്ന പയ്യാമ്പലത്ത് അറിയപ്പെടുന്നതും അല്ലാത്തവരുമായ ലക്ഷോപലക്ഷം പേര്‍ അന്ത്യനിദ്രകൊള്ളുന്നു. എന്നാല്‍ ഈ പുണ്യകേന്ദ്രം ഇനിയെത്ര കാലം ഹൈന്ദവ ആരാധനാകേന്ദ്രമായി തുടരുമെന്ന ആശങ്കയിലാണ് വിശ്വാസികള്‍. കാരണം നൂറ്റാണ്ടുകളായി ഹിന്ദുക്കളുടെ മൃതശരീരം സംസ്‌കരിച്ചിരുന്ന പയ്യാമ്പലം ശ്മശാനം ഇന്ന് തര്‍ക്കങ്ങളുടെയും നിയമ പ്രശ്‌നങ്ങളുടെയും കേന്ദ്രമാണ്. എന്തിനെയും വില്‍പനച്ചരക്കാക്കി മാറ്റുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകളും അതിന് കൂട്ടുനില്‍ക്കുന്ന സങ്കുചിത രാഷ്‌ട്രീയക്കാരും ഒത്താശയുമായി എത്തുന്ന ഉദ്യോഗസ്ഥരുമാണ് ഇന്ന് പയ്യാമ്പലം ശ്മശാനവുയി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണം.

കേരള ഗസറ്റ് പ്രകാരം ഇപ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന സര്‍വ്വേ നമ്പര്‍ 71/3, 72/1 ല്‍ നില്‍ക്കുന്ന പുറമ്പോക്ക് ഭൂമിയില്‍പ്പെട്ട പ്രദേശമാണ് പയ്യാമ്പലം ശ്മശാനം. ഈപ്രദേശമാണ് നൂറ്റാണ്ടുകളായി പയ്യാമ്പലം ശ്മശാനമായി നിലനില്‍ക്കുന്നത്. എന്നാല്‍ അധികൃതരുടെ ഒത്താശയോടെ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്ത ഈ പുറമ്പോക്ക് രാധാകൃഷണ നായിക് എന്നയാള്‍ കണ്ണൂര്‍ സ്വദേശിയായ പി.വി.ദേവരാജന് കൈമാറിയതോടെയാണ് ഭൂമാഫിയയുടെ കള്ളക്കളി വെളിച്ചത്തായത്. ജില്ലയിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യത്തില്‍ ദുബൈയില്‍ വെച്ചാണ് കോടികളുടെ വിലവരുന്ന ഭൂമിയുടെ വില്‍പനയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്. ദേവരാജന്‍ കേവലം ബിനാമിയാണെന്ന ആരോപണവും അന്ന് ഉയര്‍ന്നിരുന്നു. ശ്മശാനം സാങ്കേതികമായി കൈമാറ്റം നടന്നതിന് ശേഷം ഇരുളിന്റെ മറവില്‍ നിരവധി ശവക്കല്ലറകള്‍ തകര്‍ക്കപ്പെട്ടു. മൃതദേഹങ്ങളോട് പോലും അനാദരവ് കാണിച്ച് കല്ലറകള്‍ തകര്‍ക്കപ്പെട്ടതോടെ കലക്ടര്‍ ഇവിടെ മൃതദേഹം സംസ്‌കരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് മൃതദേഹം സംസ്‌കരിക്കുന്നതിന് അഞ്ച് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. വിലക്ക് നീട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് തള്ളിയതോടെയാണ് ഇവിടെ വീണ്ടും മൃതദേഹം സംസ്‌കരിച്ചു തുടങ്ങിയത്.

ശ്മശാനമാണെന്ന് ഉറപ്പുള്ള പുറമ്പോക്ക് ഭൂമി വിലയ്‌ക്ക് വാങ്ങിയ ദേവരാജന്‍ 25.10.2002 അവിടെ കെട്ടിടം പണിയാന്‍ അപേക്ഷ നല്‍കുകയും അന്നുതന്നെ പഞ്ചായത്ത് സെക്രട്ടറി ഫയലില്‍ തീര്‍പ്പ് കല്‍പിക്കുകയും ചെയ്തു. സാധാരണ ഒരാവശ്യവുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ നല്‍കിയാല്‍ അതില്‍ തീര്‍പ്പുകല്‍പിക്കാന്‍ ആഴ്ചകളോ മാസങ്ങളോ സമയമെടുക്കുന്ന പഞ്ചായത്ത് ഓഫീസില്‍ സങ്കീര്‍ണ്ണമായ ഒരു ഫയലില്‍ തീരുമാനമെടുക്കാന്‍ ഒറ്റ ദിവസം മാത്രമേ വേണ്ടി വന്നുള്ളു എന്നത് ഭൂമാഫിയക്ക് ഉദ്യോഗസ്ഥരിലുള്ള സ്വാധീനം വെളിവാക്കുന്നതാണ്. വിവധ കോണുകളില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് അന്ന് ശ്മശാന ഭൂമിയില്‍ കെട്ടിടം പണി നടക്കാതെ പോയത്. ശ്മശാനഭൂമിയാണെന്ന് ഉറപ്പുണ്ടായിട്ടും ഭൂമി രജിസ്റ്റര്‍ചെയ്ത് കൊടുത്ത രജിസ്ട്രാറും ധൃതിപിടിച്ച് കെട്ടിടം പണിയാന്‍ അനുവാദം കൊടുത്ത അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും ഭൂമാഫിയക്ക് കൂട്ടുനിന്നുവെന്ന ആരോപണം നേരത്തെ തന്നെയുയര്‍ന്നിരുന്നു. ഉദ്യോഗസ്ഥ, രാഷ്‌ട്രീയ, ഭൂമാഫിയാ കൂട്ടുകെട്ടിനെതിരെ വിശ്വാസികള്‍ രംഗത്ത് വന്നില്ലെങ്കില്‍ പയ്യാമ്പലം ശ്മശാനം മാഫിയകളുടെ കയ്യിലകപ്പെടുന്ന കാലം വിതൂരമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

Kerala

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

പുതിയ വാര്‍ത്തകള്‍

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.