ആലപ്പുഴ: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിലും വാഹനങ്ങള്‍ക്ക് യാത്ര സുഗമാമാക്കുന്നതിലും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച സര്‍വ്വീസ് നിര്‍ത്തിവയ്ക്കല്‍ സമരം ഇന്നാരംഭിക്കും. സമരത്തില്‍ ഉറച്ചു നില്ക്കുന്നതായി ബസുടമ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. പന്ത്രണ്ടിനുമേല് ബസുകള്‍ അറ്റകുറ്റപ്പണികള്‍ക്കും മേജര്‍ അറ്റകുറ്റപ്പണികള്‍ക്കുമായി ഓട്ടം നിര്‍ത്തേണ്ടിവന്നിട്ടുണ്ട്. റോഡുകളുടെ സ്ഥിതി ഇന്നത്തേതുപോലെ തുടരുന്ന പക്ഷം സമരം പ്രഖ്യാപിക്കാതെ തന്നെ സ്വകാര്യ ബസുകള്‍ എല്ലാം വര്‍ക്ക്ഷോപ്പുകളില്‍ എത്തിച്ചേരുമെന്ന് ഉടമകളുടെ അടിയന്തരയോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കുഴിയടക്കല്‍ കബളിപ്പിക്കല്‍ പ്രക്രിയയായി തുടരുകയാണ്. അടയ്ക്കുന്ന കുഴികളിലെ അസംസ്കൃത വസ്തുക്കള്‍ വാഹനങ്ങള്‍ ഓടുമ്പോള്‍ പൊടിയായി വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും റോഡുവശങ്ങളിലെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ശല്യമായി മാറിയിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. നവാസ്, ഷാജിലാല്‍, എസ്.എം. നായര്‍, നവാസ് പാറായില്‍, എന്‍. സലിം, റിനു, സത്താര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: