അരൂര്‍: അരൂര്‍, എഴുപു പഞ്ചായത്തുകളിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വില്‍പ്പന നടത്തുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥയാണെ് ആരോപണം ഉയര്‍ന്നു. കഴിഞ്ഞ ദിവസം എരമല്ലൂരിലെ ഹോട്ടലില്‍ നിന്നും വാങ്ങിയ കടലക്കറിയില്‍ ചത്ത എലിയെ ലഭിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ചന്തിരൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കം പിടിപെട്ടിരുന്നു. രണ്ട് കടകളും പിന്നീട് അധികാരികള്‍ അടപ്പിക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്ന ഹോ’ട്ടലുകളില്‍ പരിശോധന നടത്താന്‍ അധികൃതര്‍ തയാറാകാത്തതാണ് ഇതിന് കാരണമൊണ് വിമര്‍ശനം. ആരോഗ്യ പ്രവര്‍ത്തകരും ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നും ആക്ഷേപമുണ്ട്. മുന്‍കാലങ്ങളില്‍ ഫുഡ് ആന്റ് സേഫ്റ്റി വിഭാഗവും ആരോഗ്യ പ്രവര്‍ത്തകരും ഒന്നിച്ചാണ് പരിശോധന നടത്തിയിരുന്നത്. എഴുപുന്ന, അരൂര്‍ എിവിടങ്ങളിലെ ഹെല്‍ത്ത് സെന്ററിന്റെ കീഴില്‍ എട്ടോളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണുള്ളത്. എന്നാല്‍ ഇവരുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഇവരെന്താണ് ചെയ്യുതെന്ന് തങ്ങള്‍ക്ക് പോലും അറിയില്ലാത്ത സ്ഥിതിയാണെുമാണ് ജനപ്രതിനിധികളുടെ പക്ഷം. ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കടകളില്‍ നിന്ന് കൈമടക്ക് പറ്റുന്നതായും ആരോപണമമുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുവാന്‍ ആരോഗ്യവകുപ്പ് അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിക്കണമൊണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: