Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളക്കെട്ടില്‍ നിന്ന് മുക്തമാകാതെ വടക്കന്‍മേഖല; അരൂരില്‍ നാട്ടുകാര്‍ താത്കാലിക പാലം നിര്‍മ്മിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 07:23 pm IST
in Alappuzha

ചേര്‍ത്തല: മഴ കുറഞ്ഞു, വെള്ളക്കെട്ടില്‍ നിന്ന് മുക്തമാകാതെ താലൂക്കിന്റെ വടക്കന്‍മേഖല. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയ്‌ക്ക് അല്‍പ്പം ശമനമുണ്ടാ യെങ്കിലും വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.

ഇതിന് പരിഹാരം കാണാത്ത അധികൃതരുടെ നടപടി വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തുറവൂര്‍, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, അരൂര്‍ പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂക്ഷം. ജലനിര്‍ഗമന മാര്‍ഗ്ഗങ്ങളില്‍ മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ചതാണ് ഇതിന് പ്രധാനകാരണം.

കായലിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ തോടുകള്‍ നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ദേശീയ പാതയില്‍ പലസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നു. അരൂര്‍ മുക്കത്ത് കഴിഞ്ഞയിടെ തകര്‍ന്ന റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ റോഡിന്റെ ഉയരം കൂട്ടിയിരുന്നു. ഇതോടെ പെയ്‌ത്തുവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗങ്ങളില്ലാതെ റോഡിന്റെ വശങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. അരൂര്‍ പെട്രോള്‍ പമ്പിന് തെക്കുഭാഗത്തും സ്വകാര്യ കോള്‍ഡ് സ്റ്റോറേജിന് മുന്‍വശത്തും വെള്ളം കെട്ടി നില്‍ക്കുകയാണ്.

മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാന നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ശക്തമായ കാലവര്‍ഷത്തില്‍ 3,000 ത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. വ്യാപക കൃഷിനാശത്തിനും കാരണമായി. പതിമൂന്നോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തി അഞ്ഞൂറിലധികം കുടുംബങ്ങള്‍ കഴിയുന്നു. വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നതിനാല്‍ ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.

അന്ധകാരനഴി പൊഴിമുഖം മുറിക്കാനുള്ള ശ്രമം പരാജയപ്പെടുന്നത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തടസമാകുന്നു. ശക്തമായ തിരമാലകള്‍ മൂലം പൊഴിമുഖത്ത് മണല്‍ അടിയുന്നത് പൊഴിമുറിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാകുകയാണ്.

അരൂരില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് നടവഴിയില്‍ നാട്ടുകാര്‍ താല്‍ക്കാലിക പാലം നിര്‍മിച്ചു. പഞ്ചായത്ത് ഏഴാം വാര്‍ഡിലാണ് നാട്ടുകാര്‍ അന്‍പത് മീറ്ററോളം വരുന്ന താല്‍ക്കാലിക പാലം ഒരുക്കിയത്. ഒറ്റ മഴയില്‍ തന്നെ ഇവിടെ വെള്ളം നിറയുന്ന അവസ്ഥയാണുള്ളത്. കൊച്ചുകുട്ടികളും നിരവധി പ്രായമേറിയവരും ഉള്‍പ്പടെ പ്രതിദിനം നൂറുകണക്കിന് യാത്രികര്‍ സഞ്ചരിക്കുന്ന വഴിയാണിത്.

മഴ പെയ്താല്‍ യാത്ര ദദുസഹമാകുന്ന സ്ഥിതിയാണ്. ദിവസങ്ങളായി പെയ്ത മഴ ശമിച്ചതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് അടക്കാമരം ഉപയോഗിച്ച് താല്‍ക്കാലിക പാലം നിര്‍മിച്ചത്. ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഉദാസീനത കാട്ടുന്നതാണ് ഇതിന് തടസമാകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അരുപതോളം കുടുംബങ്ങളാണ് മേഖലയില്‍ താമസിക്കുന്നത്.

ഇവര്‍ക്ക് ദേശീയ പാതയിലേക്ക് എളുപ്പമെത്തുവാനുള്ള വഴിയാണിത്. വഴിയുടെ ഇരുവശങ്ങളിലും തോടുള്ളതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.