Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ദേവഭൂമി കാശ്മീരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 05:53 pm IST
inVaradyam

ഋഷി കശ്യപനില്‍ നിന്നാണ് കശ്മീര്‍ എന്ന പേര് ഉദ്ഭവിച്ചതെന്നാണ് വിശ്വാസം. കശ്യപ മഹര്‍ഷിയുടെ മക്കള്‍ ഇവിടെ താമസിക്കുകയും വിശ്വാസങ്ങളും മതാചാരങ്ങളും വ്യാപിപ്പിക്കുകയും ചെയ്തു. കശ്മീര്‍ താഴ്‌വരയിലെ മനോഹര പ്രദേശങ്ങളായ ഗുല്‍മാര്‍ഗ്ഗ്, പഹല്‍ഗാം, അനന്തനാഗ് എന്നിവിടങ്ങളില്‍ ഇനിയും നശിക്കാതെ വ്യാപിച്ചുകിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളുടെ ഉദ്ഭവം കശ്യപ ഋഷിയില്‍ നിന്നാണെന്ന് കശ്മീരികള്‍ വിശ്വസിക്കുന്നു.

അതേ! ദേവഭൂമിയെന്നറിയപ്പെടുന്ന കശ്മീര്‍ താഴ്‌വര അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രഭൂമിയാണ്. ഭീകരവാദം കൊടുമ്പിരികൊണ്ടകാലത്ത് തച്ചുടയ്‌ക്കപ്പെട്ട നിരവധി ക്ഷേത്രങ്ങള്‍. എങ്കിലും തകര്‍ന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനുള്ള പരിശ്രമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളും ഹൈന്ദവ സംഘടനകളും പ്രദേശത്തെ മുസ്ലിങ്ങളുടെ സഹായത്തോടെയും സഹകരണത്തോടെയും താഴ്‌വരയിലാകെ ക്ഷേത്ര പുനരുദ്ധാരണത്തിനും തീര്‍ത്ഥാടനങ്ങള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരും ജമ്മുകശ്മീര്‍ സംസ്ഥാന സര്‍ക്കാരും നടപ്പാക്കുന്ന കശ്മീര്‍ താഴ്‌വരയിലേക്കുള്ള പണ്ഡിറ്റുകളുടെ പുനരധിവാസ പ്രക്രിയകൂടി പൂര്‍ണ്ണസജ്ജമാകുന്നതോടെ കശ്യപന്റെ താഴ്‌വര അതിന്റെ പൂര്‍വ്വപ്രതാപം വീണ്ടെടുക്കുമെന്നുറപ്പാണ്.

മഹാഭാരതത്തില്‍ കാംബോജത്തിന് കീഴിലുള്ള ഒരു സ്വതന്ത്രരാജ്യമായിരുന്നു കശ്മീര്‍. അന്നത്തെ തലസ്ഥാനം രാജപുരമായിരുന്നു. ഇന്നത്തെ രജൗറി. മൗര്യചക്രവര്‍ത്തി അശോകനാണ് ശ്രീനഗര്‍ സ്ഥാപിച്ചത്. അക്കാലത്ത് ബുദ്ധമതത്തിന്റെ കേന്ദ്രമായി താഴ്‌വര മാറി. പതിമൂന്നാം നൂറ്റാണ്ടോടെയാണ് കശ്മീരിലേക്ക് ഇസ്ലാംമതത്തിന്റെ വരവ്. നൂറ്റാണ്ടുകളോളം മുസ്ലിങ്ങളും ഹിന്ദുക്കളും സൗഹാര്‍ദ്ദത്തോടെ താമസിച്ച താഴ്‌വരയില്‍ സൂഫി ജീവിതരീതി പുലര്‍ത്തിയ മുസ്ലിങ്ങള്‍ പണ്ഡിറ്റുകളുടെ ഋഷിപാരമ്പര്യത്തോടൊത്ത് വസിച്ചു. എന്നാല്‍ 1389-1413 കാലത്ത് കശ്മീര്‍ കീഴടക്കിയ സിക്കന്ദര്‍ ഷാ, കശ്മീരിന്റെ ഇസ്ലാമികവല്‍ക്കരണത്തിന് തുടക്കമിട്ടു. ഹിന്ദുക്കളെ വ്യാപകമായി മതംമാറ്റിയും ക്ഷേത്രങ്ങള്‍ കൂട്ടത്തോടെ തച്ചുതകര്‍ത്തും സിക്കന്ദര്‍ഷായുടെ ഭരണം താഴ്‌വര കലാപഭൂമിയാക്കി. എങ്കിലും അതിനെയും കശ്മീരിലെ ജനങ്ങള്‍ അതിജീവിച്ചെങ്കിലും 1588ല്‍ അക്ബറുടെ ആക്രമണത്തോടെ കശ്മീരിന്റെ ഇന്നത്തെ സ്ഥിതിക്ക് തുടക്കമായി.

സൗഹാര്‍ദ്ദപരമായ അവസ്ഥകള്‍ പതുക്കെ പതുക്കെ ഇല്ലാതായി 19-ാം നൂറ്റാണ്ടായപ്പോഴേക്കും സാമുദായിക സംഘര്‍ഷങ്ങളുടെ ഭൂമിയായി കശ്യപനഗരം മാറി. ഒടുവില്‍ സ്വാതന്ത്ര്യലബ്ധിയോടെ ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷങ്ങള്‍ക്കും താഴ്‌വരയില്‍ തുടക്കമായി. ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഭീകരവാദത്തെ തുടര്‍ന്ന് സ്വത്തുവകകള്‍ ഉപേക്ഷിച്ച് ജീവനുമായി താഴ്‌വര വിടേണ്ടിവന്നപ്പോള്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ കശ്മീരില്‍ തകര്‍ക്കപ്പെട്ടു. ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തങ്ങളുടെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണമാണെന്ന് പണ്ഡിറ്റുകള്‍ വിശ്വസിക്കുന്നു.

അനന്തനാഗിലെ സൂര്യക്ഷേത്രം

കശ്മീര്‍ താഴ്‌വരയിലെ ഏറ്റവും സംഘര്‍ഷം നിറഞ്ഞ അനന്തനാഗിലാണ് മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ കാര്‍കോട സാമ്രാജ്യത്തിലെ ലളിതാദിത്യ മുക്തപീഢ നിര്‍മ്മിച്ച സൂര്യക്ഷേത്രമാണിത്. ക്ഷേത്രഗോപുരത്തിന് മുകളില്‍ നിന്നും നോക്കിയാല്‍ കശ്മീര്‍ താഴ്‌വര മുഴുവനും കാണാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ആക്രമണകാരിയായ സിക്കന്ദര്‍ ഷായുടെ നിര്‍ദ്ദേശപ്രകാരം സൂര്യക്ഷേത്രം തകര്‍ക്കപ്പെട്ടു. ഒരു വര്‍ഷം കൊണ്ടാണ് ക്ഷേത്രം പൂര്‍ണ്ണമായും തകര്‍ക്കാന്‍ സിക്കന്ദറിനായത്.

കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ക്ഷേത്രത്തിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. പ്രധാനപ്പെട്ട ടൂറിസ്റ്റ് സൈറ്റായി മാര്‍ത്താണ്ഡ് ക്ഷേത്രത്തെ വികസിപ്പിക്കാനാണ് ലക്ഷ്യം. പ്രസിദ്ധ ഹിന്ദി സിനിമ ഹൈദറില്‍ ഒരു ഗാനപശ്ചാത്തലത്തില്‍ സൂര്യക്ഷേത്രം കാണിക്കുന്നുണ്ട്. പിശാചുക്കളുടെ നൃത്തം ചിത്രീകരിക്കുന്നതിനായി ക്ഷേത്രം തെരഞ്ഞെടുത്തതിന് സംവിധായകന്‍ വിമര്‍ശന വിധേയനായിരുന്നു.

ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രം

ആദിശങ്കരന്‍ കശ്മീരില്‍ എത്തുകയും നിരവധി ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ശങ്കരാചാര്യര്‍ക്കും കശ്മീരില്‍ ക്ഷേത്രമുണ്ട്. ശ്രീനഗര്‍ നഗരത്തിലെ ഗോപധാരി കുന്നിന്‍മുകളിലാണ് ശങ്കരാചാര്യ ക്ഷേത്രം. ബി.സി 2629-2564 കാലത്ത് സന്ധിമാന്‍ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട പാര്‍വ്വതീക്ഷേത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ പിന്നീട് ശങ്കരാചാര്യരുടെ വരവോടെ പ്രധാന്യം അദ്ദേഹത്തിന് കൈവന്നു. ശ്രീനഗര്‍ നഗരം മുഴുവനും വടക്കുപടിഞ്ഞാറ് ബാരാമുള്ള വരെയും കാണാന്‍ സാധിക്കുമെന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. 1961ല്‍ ദ്വാരകാപീഠത്തിലെ ശങ്കരാചാര്യര്‍, ആദിശങ്കരന്റെ വെള്ളക്കല്‍ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാനുഗതമായി ഇവിടെ വര്‍ദ്ധിച്ചുവരുന്നു.

കീര്‍ഭവാനി ക്ഷേത്രം

ശ്രീനഗറില്‍ നിന്നും ഇരുപത് കിലോമീറ്ററുകള്‍ മാറി തുല്‍മുല്‍ ഗ്രാമത്തിലാണ് പ്രശസ്തമായ കീര്‍ഭവാനി ക്ഷേത്രം. ഭക്ഷ്യധാന്യങ്ങളുടെ ദേവതയെന്ന് കശ്മീരികള്‍ കീര്‍ ഭവാനിയെ വിശ്വസിക്കുന്നു. വയലറ്റ് നിറത്തിലുള്ള തീര്‍ത്ഥജലധാരയും ക്ഷേത്രത്തിലുണ്ട്. ഇന്ദിരാഗാന്ധിയുടെ വധം നടക്കുന്നതിന് മുമ്പും 1989 ലെ ഭീകരവാദം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പും ഈ ജലധാര ഇരുണ്ട് നിറംമാറിയെന്ന് കശ്മീരി പണ്ഡിറ്റുകള്‍ പറയുന്നു. ചുവപ്പ്, കാവി. പച്ച, നീല, വെള്ള, പിങ്ക് എന്നീ നിറങ്ങളായും ഈ ജലധാര മാറാറുണ്ട്.

സ്വാമി വിവേകാനന്ദന്റെ കശ്മീര്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം കീര്‍ ഭവാനിക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ദേവിയെ വണങ്ങിയ ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘നൂറ്റാണ്ടുകളായി ദേവി ഇവിടെയുണ്ട്. എന്നാല്‍ മുഹമ്മദന്മാര്‍ ഇവെടെയെത്തി ദേവിയുടെ ക്ഷേത്രം നശിപ്പിച്ചു. ഇവിടുത്തെ ജനങ്ങള്‍ ദേവിയെ സംരക്ഷിക്കുന്നതിനായി യാതൊന്നും ചെയ്തില്ല. ഞാനിവിടെയുണ്ടായിരുന്നെങ്കില്‍ ഒറ്റയ്‌ക്കാണെങ്കിലും ദേവിയെ സംരക്ഷിക്കുമായിരുന്നു’.

അപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ദേവിയുടെ വാക്കുകള്‍ ശ്രവിച്ചെന്നാണ് പറയുന്നത്. ”എന്റെ ഇച്ഛ പ്രകാരമാണ് മുഹമ്മദന്മാര്‍ ക്ഷേത്രം ആക്രമിച്ച് നശിപ്പിച്ചത്. ഒരു തകര്‍ക്കപ്പെട്ട ക്ഷേത്രത്തില്‍ താമസിക്കണമെന്നത് എന്റെ ഇച്ഛയാണ്. അല്ലെങ്കില്‍ ഇവിടെ ഒരു ഏഴ് നില സ്വര്‍ണ്ണക്ഷേത്രം ഉയര്‍ന്നേനെ. ഞാനെന്തു ചെയ്യണം. നിങ്ങളെ സംരക്ഷിക്കണമോ അതോ എന്നെ തന്നെ സംരക്ഷിക്കാന്‍ നോക്കണമായിരുന്നോ”, ദേവിയുടെ വാക്കുകള്‍ ഇപ്രകാരം മുഴങ്ങിയത്രേ!

പഹല്‍ഗാമിലെ മാമലേശ്വര്‍ ക്ഷേത്രം

പഹല്‍ഗാം നഗരത്തില്‍ നിന്നും ഒരു മൈല്‍ ദൂരെയാണ് പ്രശസ്തമായ മാമലേശ്വര ശിവക്ഷേത്രം. ഹിമാലയന്‍ മലനിരകളുടെ താഴ്‌വാരത്താണ് ക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. അകത്തേക്ക് ആരെയും കയറ്റാതെ ശിവന്റെ തപസ്സിന് ഗണപതി കാവല്‍ നിന്ന പ്രദേശമാണിതെന്നും കരുതുന്നു. വേനല്‍ക്കാലത്ത് നിരവധി ഭക്തര്‍ ഇവെടെയെത്തുന്നുണ്ട്.

ശാരദാ ക്ഷേത്രം

പാക് അധീന കശ്മീരിലാണ് പ്രശസ്തമായ ശാരദാ ക്ഷേത്രം നിലകൊള്ളുന്നത്. കിഷന്‍ഗംഗ, മധുമതി നദികളുടെ തീരത്തുള്ള ശര്‍ദിഗ്രാമത്തിലാണ് ക്ഷേത്രം. പിഒകെയിലെ മുസഫറാബാദിന് സമീപത്താണ് ക്ഷേത്രം. സമ്പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ട നിലയിലുള്ള ശാരദാ ക്ഷേത്രത്തെ പവിത്രമായി പണ്ഡിറ്റുകള്‍ കരുതുന്നു.

നാശോന്മുഖമായി കിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങളാണ് കശ്മീര്‍ താഴ്‌വരയില്‍ അവശേഷിക്കുന്ന പണ്ഡിറ്റുകള്‍ പുനരുദ്ധാരണം നടത്തിക്കൊണ്ടിരിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ആഘോഷപരിപാടികളും ക്ഷേത്ര ചടങ്ങുകളും സംഘടിപ്പിക്കുന്നു. ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി ക്ഷേത്രങ്ങളാണ് കശ്മീരിലുള്ളത്. വീണ്ടും വീണ്ടും തകര്‍ക്കപ്പെട്ടിട്ടും അവ ഇന്നും അവിടെ നിലകൊള്ളുന്നത് ഒരു സംസ്‌കൃതിയുടെ വീണ്ടെടുപ്പ് കൊതിച്ചുകൊണ്ടാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

Kerala

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

Kerala

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.