Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുണതത്വനിരൂപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 07:25 pm IST
in Samskriti

ഏവം പ്രഭാവാ സാ ദേവീ മയാ ദൃഷ്ടാഥ വിഷ്ണുനാ

ശിവേനാപി മഹാഭാഗ താസ്താ ദേവ്യ: പൃഥക് പൃഥക്

ഇത്യാകര്‍ണ്യ പിതൃവാക്യം നാരദോ മുനിസത്തമ:

പപ്രച്ഛ പരമപ്രീത: പ്രജാപതിമിദം വച:

ബ്രഹ്മാവ് പറഞ്ഞു: ഇത്ര മാഹാത്മ്യമുള്ള ആ മഹാമായയെയും മറ്റു ദേവിമാരെയും ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ ആരാധിച്ചു. ഇക്കഥ കേട്ട് സംപ്രീതനായ നാരദന്‍ ചോദിച്ചു:’നാശമില്ലാത്ത നിര്‍ഗ്ഗുണനും അക്ഷയനും ആദ്യനുമായ ആ പരമപുരുഷന്റെ ചിദ് രൂപം അങ്ങേയ്‌ക്ക് കാണാന്‍ കഴിഞ്ഞുവല്ലോ? ആ കാഴ്‌ച്ചയെ ഞങ്ങള്‍ക്കായി വര്‍ണ്ണിച്ചാലും. ദേവിയുടെ സഗുണാകാരം എനിക്കും കാണാന്‍ കഴിഞ്ഞു. എന്നാല്‍ ആ അമ്മയുടെ നിര്‍ഗുണരൂപം എന്താണ്? അവളോടു ചേര്‍ന്നിരിക്കുന്ന പരമപുരുഷന്റെ രൂപമെന്തെന്നും എനിക്കറിയണമെന്നുണ്ട്.

ഈ ദൃശ്യസാക്ഷാത്കാരം സാധിക്കാനായി ഞാന്‍ ശ്വേതദ്വീപില്‍ കഠിനമായ തപസ്സു ചെയ്തിട്ടുണ്ട്. അവിടെ അനേകം സിദ്ധന്മാരായ മുനിമാരെ ഞാന്‍ കണ്ടു. എന്നാല്‍ ഈ കണ്ണുകൊണ്ട് പരമാത്മാവിനെ എനിക്കിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനായി വീണ്ടും ചെയ്ത തപസ്സും ഫലം കണ്ടില്ല. അങ്ങ് തന്നെ പറയൂ, സഗുണാത്മികയായ ശക്തിയെ അങ്ങേയ്‌ക്കറിയാം. എന്നാല്‍ നിര്‍ഗുണയായ ദേവിയും നിര്‍ഗുണനായ പരമാത്മാവും എന്താണെന്ന് പറഞ്ഞു തന്നാലും.’

നാരദന്റെ ചോദ്യത്തിനുത്തരമായി ബ്രഹ്മാവ് പറഞ്ഞു തുടങ്ങി: ‘നിര്‍ഗുണമായ ഒന്നിന്റെ രൂപം ദൃഷ്ടിക്ക് ഗോചരമാവുകയില്ല.

നിര്‍ഗുണമൂര്‍ത്തികളെ പ്രാപിക്കുക തുലോം ദുഷ്‌കരമത്രേ. അവരെ ജ്ഞാനമാര്‍ഗ്ഗത്തിലൂടെ മാത്രമേ നമുക്ക് കണ്ടെത്താനാകൂ. ബാക്കിയെല്ലാം ഭാവനമാത്രം. ആദ്യന്തവിഹീനരാണ് പ്രകൃതിയും പുരുഷനും. അവരെ കണ്ടെത്താന്‍ വിശ്വാസം തന്നെ ആശ്രയം. അവിശ്വാസികള്‍ക്കവര്‍ അപ്രാപ്യരത്രേ. സദാ തുടിക്കുന്ന ചൈതന്യമായി എല്ലാറ്റിലും നിലകൊള്ളുന്നത് പരമാത്മാവാണ്. നിറഞ്ഞു വിളങ്ങുന്ന തേജസ്സും അതാകുന്നു.

എല്ലാടവും നിറഞ്ഞു വിളങ്ങുന്ന പുരുഷനും ശക്തിയും അല്ലാതെ പ്രപഞ്ചത്തില്‍ മറ്റൊന്നുമില്ല. പ്രാണിദേഹങ്ങളില്‍ പ്രകൃതി പുരുഷന്മാര്‍ കൂടിക്കലര്‍ന്നും ചിത്തത്തില്‍ നിര്‍ഗുണനിരാകാരരായും അവര്‍ നിറഞ്ഞു വിളങ്ങുന്നു. പരമാത്മാവു തന്നെയാണ് ശക്തി. അവ തമ്മിലുള്ള സൂക്ഷ്മഭേദം ആര്‍ക്കും അറിയാവുന്നതല്ല. വേദശാസ്ത്രങ്ങളില്‍ അവഗാഹമുള്ളവര്‍ക്കുപോലും അതിസൂക്ഷ്മമായ ഈ ഭേദം എന്തെന്ന് തിരിച്ചറിയാനാവുന്നില്ല.

ഈ ലോകം അഹങ്കാരകല്പിതമാണ്. എത്ര കാലം കഴിഞ്ഞാലും ഈ അഹങ്കാരമുള്ളപ്പോള്‍ പരമത്മജ്ഞാനം അപ്രാപ്യമാണ്. സഗുണന് നിര്‍ഗുണനെ കണ്ണുകൊണ്ട് കാണാന്‍ എങ്ങിനെ കഴിയും? അതിനാല്‍ കണ്ണുള്ളവന് ഉപാസിക്കാന്‍ സഗുണന്‍ തന്നയാണ് ശരണം. പിത്തം പിടിച്ച നാവു സ്വാദും, പീള കെട്ടി മങ്ങിയ കണ്ണുകള്‍ നിറവും എങ്ങിനെ തിരിച്ചറിയും? അതുപോലെയാണ് സഗുണം നിര്‍ഗുണത്തെ അറിയാന്‍ ശ്രമിക്കുന്നത്.

അഹങ്കാരത്തിന്റെ സന്തതിയെങ്ങിനെ ഗുണവീതമാകും? ഗുണങ്ങള്‍ ഉള്ളിടത്തോളം പരമപുരുഷദര്‍ശനം അസാദ്ധ്യം.’

അപ്പോള്‍ നാരദന്‍ പറഞ്ഞു: ‘ദേവദേവാ, ത്രിവിധങ്ങളായ അഹങ്കാരത്തെപ്പറ്റിയും ത്രിഗുണങ്ങളെപ്പറ്റിയും വിസ്തരിച്ചു പറഞ്ഞു തന്നാലും. സത്വരജസ്തമോ ഗുണങ്ങളുടെ ലക്ഷണങ്ങളും വെവ്വേറെ പറയൂ. പിന്നെ മുക്തിപ്രദായകമായ അറിവേതാണോ അതും ഞങ്ങള്‍ക്കായി പറഞ്ഞു തന്നാലും.’

ബ്രഹ്മാവ് തുടര്‍ന്നു: ‘ജ്ഞാനശക്തി സത്വത്തിന്, ക്രിയാശക്തി രജസ്സിന്, ദ്രവ്യശക്തി തമസ്സിന് എന്നിങ്ങിനെ മൂന്നാണ് ഈ ഗുണങ്ങള്‍ക്ക് സഹജമായ പ്രാഭവങ്ങള്‍. ദ്രവ്യശക്തിയില്‍ നിന്നാണ് ശബ്ദം, സ്പര്‍ശം, രസം, രൂപം, ഗന്ധം, എന്നീ തന്മാത്രകള്‍ ഉണ്ടായത്. ശബ്ദമെന്ന ഗുണം ആകാശത്തിന്റെതാണ്. സ്പര്‍ശം വായുവിന്റെതും, രസം ജലത്തിന്റെയും, ഗന്ധം ഭൂമിയുടേതുമാണ്. ഇവ സൂക്ഷ്മങ്ങളുമാണ്. ഇപ്പറഞ്ഞ പത്തും സമ്യക്കായി ഒത്തുചേര്‍ന്ന് പ്രകടമാകുമ്പോള്‍ ബ്രഹ്മാണ്ഡം ഉദ്ഭൂതമാകുന്നു.

രാജസത്തിന്റെ ക്രിയാശക്തിയാലാണ് ചെവി, ത്വക്ക്, നാക്ക്, കണ്ണ്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും; വാക്ക്, കൈകള്‍, കാലുകള്‍, ഗുദം, ലിംഗം എന്നീ കര്‍മ്മേന്ദ്രിയങ്ങളും ഉണ്ടാകുന്നത്. ഇതുകൂടാതെ പ്രാണന്‍, അപാനന്‍, വ്യാനന്‍, സമാനന്‍, ഉദാനന്‍ എന്നീ പഞ്ചവായുക്കളും രാജസത്തിന്റെ ശക്തി പ്രഭാവമാണ്. ഈ പതിനഞ്ച് ഇന്ദ്രിയങ്ങളും ചിത്ശക്തിയുടെ അനുവൃത്തരാണ്. ജ്ഞാനശക്തി പ്രഭാവത്തിനു കാരണമായ സാത്വികാഹങ്കാരത്തില്‍ നിന്നും സൂര്യനും, ദിക്കും, കാറ്റും, അശ്വിനിദേവകളും വരുണനും ഉണ്ടായി. അവര്‍ ജ്ഞാനേന്ദ്രിയങ്ങളുടെ അദ്ധ്യക്ഷദേവതകളാകുന്നു.

ചന്ദ്രന്‍, ബ്രഹ്മാവ്, രുദ്രന്‍, ക്ഷേത്രജ്ഞന്‍ എന്നിങ്ങിനെ നാലുപേര്‍ ചേര്‍ന്നാല്‍ അന്തക്കരണം. അതിന്റെ കൂടെ മനസ്സ് ചേര്‍ന്നാല്‍ അതും ചേര്‍ത്ത് അഞ്ച്. അങ്ങിനെ പതിനഞ്ച് ഇന്ദ്രിയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അതായത് അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍, അന്തകരണം എന്ന അഞ്ച്. ഈ സൃഷ്ടി സാത്വികമാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.