Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകത്തിന്റെ പൊരുള്‍ അറിയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2016, 06:57 pm IST
in Samskriti

യത്ത്വയാ ച മഹാബാഹോ പൃഷ്ടോ ളഹം കുരുസത്തമ

താന്‍ പ്രശ്‌നാന്‍ നാരദഃപ്രാഹ മായാ പൃഷ്ടോ മുനീശ്വരഃ

വ്യാസ കിംതേ ബ്രവീമ്യദ്യ പുരാ ളയം സംശയോ മമ

ഉത്പന്നോ ഹൃദയേ ളത്യര്‍ത്ഥം സന്ദേഹാസാരപീഡിത

വ്യാസന്‍ പറഞ്ഞു: മഹാഭാഗാ, അങ്ങെന്നോടു ചോദിച്ച ഇതേ ചോദ്യങ്ങള്‍ ഞാന്‍ നാരദനോടു ചോദിച്ചവയാണ്. അപ്പോള്‍ നാരദന്‍ പറഞ്ഞു: അങ്ങ് ചോദിച്ച തരം ചോദ്യങ്ങള്‍ ഒരു തിരമാലപോലെ എന്റെയുള്ളിലും തുടരെത്തുടരെ അലയടിച്ചിരുന്നു. എന്റെ പിതാവായ ബ്രഹ്മദേവനോട് ഞാനവ ചോദിക്കുകയും ചെയ്തു.

ബ്രഹ്മാണ്ഡം എന്തില്‍നിന്നാണ് ഉണ്ടായത്? അങ്ങാണോ അതോ പാലാഴിയില്‍ പള്ളികൊള്ളുന്ന വിഷ്ണുവാണോ, അതുമല്ല, മഹേശ്വരനാണോ വിശ്വനിര്‍മ്മിതിക്ക് പിന്നിലുള്ളത്? ഇവരില്‍ ആരാണ് സര്‍വ്വോല്‍ക്കൃഷ്ടന്‍? ആരാണ് ആരാധനയ്‌ക്ക് യോഗ്യന്‍? സംശയനിവാരണം നടത്തി എന്റെ ദുഃഖത്തിന് അറുതിവരുത്തിയാലും. തീര്‍ത്ഥാടനം, വേദപഠനം, മറ്റുപായങ്ങള്‍ എല്ലാം ഞാന്‍ നോക്കി. അവയൊന്നും എന്നിലെ മാലകറ്റുന്നില്ല.

സത്യമറിയാതെ ശാന്തിയെങ്ങനെ നേടാനാണ്? നട്ടം തിരിയുന്ന എന്റെ മനസ്സ് ഒരിടത്ത് ഉറയ്‌ക്കുന്നില്ല. ആരെയാണ് ഞാന്‍ സ്മരിക്കേണ്ടത്? ആരെ സ്തുതിച്ചുകൊണ്ടാണ് ഞാന്‍ അര്‍ച്ചന ചെയ്യേണ്ടത്? സകലത്തിന്റെയും അധീശനായ ഈശ്വരന്‍ ആരാണ്? എന്റെ ഈ ചോദ്യങ്ങള്‍ കേട്ട് ലോകപിതാമഹനായ ബ്രഹ്മാവ് ഇങ്ങനെ അരുളിച്ചെയ്തു.

ബ്രഹ്മാവ് പറഞ്ഞു: ‘മകനേ, ഞാന്‍ എന്തുപറയാനാണ്? സാക്ഷാല്‍ വിഷ്ണുവിനുപോലും പറയാന്‍ എളുതല്ലാത്ത ചോദ്യങ്ങളാണ് നീ ചോദിക്കുന്നത്.

വാസ്തവത്തില്‍ ഈ സംസാരത്തില്‍ ആമഗ്‌നനായ ആര്‍ക്കും ഈ ലോകത്തിന്റെ പൊരുളറിയാനാവില്ല. വിരക്തനും നിര്‍മമനുമായ ജ്ഞാനിക്കേ പരമതത്വം ഗ്രഹിക്കാനാവൂ. പണ്ട് എല്ലാമെല്ലാം പ്രളയജലത്തിലായിരുന്നപ്പോള്‍ ആകെയൊരു കടല്‍ മാത്രമേയുണ്ടായിരുന്നുള്ളു. പഞ്ചഭൂതങ്ങള്‍ക്കൊപ്പം ഒരു താമരയില്‍ ഞാനും ഉണ്ടായി. സൂര്യചന്ദ്രന്മാരില്ല. ശൈലാദികളും അന്നില്ല. ആ താമരയില്‍ കിടന്നു ഞാന്‍ എന്തുചെയ്യണം എന്നാലോചിച്ചു. ഞാന്‍ ആരില്‍ നിന്നാണ് ജനിച്ചത്? ആരെന്നെ സൃഷ്ടിച്ചു? ആരെന്നെ പരിപാലിക്കും? എങ്ങിനെയാണ് എനിക്കൊരവസാനമുണ്ടാവുക? അപ്പോള്‍ ഭൂമിയൊന്നും കാണാനില്ലായിരുന്നു. ഈ താമരയ്‌ക്ക് നിലനില്‍ക്കാന്‍ ചെളി വേണമല്ലോ? പങ്കജത്തിന്റെ മൂലമായ പങ്കം എന്തെന്ന് എനിക്കിപ്പോള്‍ അറിയണം! ആ പങ്കത്തിന്റെ മൂലമായ ഭൂമിയും എനിക്ക് കാണണം.

ഇങ്ങനെ ചിന്തിച്ചുറച്ച് ഞാന്‍ ഭൂമിയെത്തേടി താഴേയ്‌ക്ക് ആയിരം കൊല്ലത്തോളം സഞ്ചരിച്ചുകൊണ്ടേയിരുന്നു. യാതൊരു വിധത്തിലും ധരയെ കാണാതെയിരിക്കുമ്പോള്‍ ‘തപസ്സ് ചെയ്യുക’ (തപ: തപ:) എന്നൊരു ശബ്ദം അശരീരിയായി എന്റെ കാതുകളില്‍ പതിച്ചു. ആ താമരയില്‍ത്തന്നെയിരുന്ന് ഞാന്‍ ഒരായിരം വര്‍ഷം തപസ്സുചെയ്തു. ‘സൃഷ്ടിക്കുക’ എന്നൊരശരീരിയാണ് പിന്നീട് ഞാന്‍ കേട്ടത്. ആരെയാണ്, എന്തിനെയാണ് സൃഷ്ടിക്കേണ്ടത് എന്നെനിക്ക് അറിയാമായിരുന്നില്ല.

അപ്പോഴേയ്‌ക്ക് മധുവെന്നും കൈടഭന്‍ എന്നും പേരുള്ള രണ്ടു രാക്ഷസന്മാര്‍ അവിടെ വന്ന് എന്നോട് യുദ്ധഭീഷണി മുഴക്കി. താമരത്തണ്ട് പിടിച്ച് നീരില്‍ ഇറങ്ങിയ ഞാന്‍ ആ പരമപുരുഷനെ കണ്ടു. മേഘശ്യാമനിറത്തില്‍, മഞ്ഞപ്പട്ടുടുത്ത നാലുകയ്‌കളുള്ള ജഗന്നാഥന്‍ ആദിശേഷതല്‍പ്പത്തില്‍ കാണായി.

അതാ വനമാലയണിഞ്ഞ ഭഗവാന്‍ ശംഖുചക്രഗദാധാരിയായി സര്‍പ്പത്തിനു മുകളില്‍ യോഗനിദ്രയില്‍ ആമഗ്‌നനായിക്കിടക്കുന്നു.

ഇനി ഞാന്‍ എന്തുചെയ്യണമെന്നറിയാതെയിരിക്കെ എന്നില്‍ നിദ്രാസ്വരൂപിണിയായ ദേവിയുടെ ഓര്‍മ്മ അങ്കുരിച്ചു. അമ്മയെ ഞാന്‍ വാഴ്‌ത്തി സ്തുതിക്കാന്‍ തുടങ്ങി. ശിവസ്വരൂപിണിയായ ആ ദേവി ആകാശത്ത് ദിവ്യമൂര്‍ത്തമായ രൂപത്തില്‍ അവതരിച്ചു. വിഷ്ണുവിന്റെ ഉടലില്‍ നിന്നും വേര്‍പെട്ട് ആകാശത്ത് നിദ്രാദേവി സമൂര്‍ത്തയാകവേ, വിഷ്ണുഭഗവാന്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നു. രാക്ഷസന്മാരായ മധുകൈടഭന്മാരെ അയ്യായിരം കൊല്ലം നീണ്ടുനിന്ന സംഗരത്തില്‍ വിഷ്ണു വകവരുത്തി. ആ സമയത്ത് രുദ്രനും അവിടെയെത്തിച്ചേര്‍ന്നു. ഞങ്ങള്‍ മൂന്നുപേരും ആ സുന്ദരാംഗിയായ ദേവിയെ വാഴ്‌ത്തി.

‘ബ്രഹ്മവിഷ്ണുഹരന്മാരെ, നിങ്ങള്‍ അവരവരുടെ നിയതകര്‍മ്മങ്ങള്‍ തുടര്‍ന്നു നടത്തിയാലും’ എന്ന അനുജ്ഞ നല്‍കി. അസുരന്മാര്‍ മൃതിയടഞ്ഞു. ഇനി നിങ്ങള്‍ക്ക് തടസ്സം കൂടാതെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ചെയ്യാം. നാലുവിധത്തിലുള്ള പ്രജകളെ വേണം സൃഷ്ടിക്കുവാന്‍.

അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: അമ്മേ, സൃഷ്ടി നടത്താന്‍ ഞങ്ങള്‍ അശക്തരാണ്. എല്ലാടവും ജലം നിറഞ്ഞിരിക്കുന്നു. പഞ്ചഭൂതങ്ങളോ ഇന്ദ്രിയാദികളോ തന്മാത്രപോലുമോ ഇപ്പോള്‍ ഇവിടെയില്ലല്ലോ?’

അപ്പോള്‍ ഒരു പുഞ്ചിരിയോടെ ദേവി ആകാശത്ത് ഒരു വിമാനം വരുത്തി. ‘ദേവന്മാരെ, പേടിക്കാതെ ഇതില്‍ കയറിയാലും’ എന്ന് പറഞ്ഞു. ‘നിങ്ങളെ ഞാന്‍ ഒരത്ഭുതം കാണിക്കാം’ എന്നു പറഞ്ഞു ദേവി വിമാനം പറത്തി. രത്‌നഘചിതമായ ആ വിമാനത്തില്‍ അതിവിശാലവും വിപുലവുമായ അലങ്കാരപ്പണികള്‍ ഉണ്ടായിരുന്നു. ദേവഭവനമായ അമരാവതിയെന്നപോലെയുള്ള ആ വിമാനത്തില്‍ ഞങ്ങള്‍ യാത്രക്കാരും ദേവി സാരഥിയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.