Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മഹത്യയോ? കഷ്ടം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 07:05 pm IST
inSamskriti

അദ്ധ്യായം 7

”ഒരുമുനി കുമാരനാണ് കഥാനായകന്‍; പേര് കാശ്യപന്‍ ” മുത്തച്ഛന്‍ കഥപറയാന്‍ തുടങ്ങി. കുട്ടികള്‍ ശ്രദ്ധയോടെ ഇരുന്നു. ഗ്രാമവീഥികളിലൂടെ നടക്കുകയാണ് കുമാരന്‍. ഓരം ചേര്‍ന്ന് ഒതുങ്ങിയുള്ളനടപ്പ്. എങ്കിലും പിന്നില്‍നിന്നും പാഞ്ഞു വന്ന ഒരു രഥം കുമാരനെ തട്ടിയെറിഞ്ഞു കടന്നുപോയി.

ധനികനും പ്രമാണിയുമായ ഒരു കച്ചവടക്കാരന്റേതായിരുന്നു ആ രഥം. അഹങ്കാരികൂടിയാണ് അയാള്‍. അതിനാലാണ് മുനികുമാരന്റെ വീഴ്ചയെ തെല്ലും ഗൗനിക്കാതെ കടന്നുപോയത്. കുമാരന് വലിയ വേദനതോന്നി; ദേഹത്തിനുണ്ടായതിനേക്കാള്‍ മനസ്സിന്.!

അതുകൊണ്ടല്ലേ അയാള്‍ തന്നോട് ഇത്രയ്‌ക്ക് ക്രൂരമായി പെരുമാറിയത്? ഒരു രഥം തനിക്കും ഉണ്ടായിരുന്നെങ്കില്‍! ഇല്ല ഇങ്ങനെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. ഇവിടെ വീണു കിടക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കില്ല. വല്ല കാട്ടു മൃഗങ്ങളും വന്ന് തിന്നോട്ടെ.

അല്ലെങ്കില്‍ വല്ല മലമുകളില്‍നിന്നു താഴെയുള്ള പാറക്കെട്ടിലേയ്‌ക്കോ പുഴയിലേയ്‌ക്കോ ചാടി ആത്മഹത്യചെയ്യാം. ഈ അവഗണനയും അപമാനവും സഹിക്കാന്‍ വയ്യ.

മുനികുമാരന്റെ മനോഗതം അറിഞ്ഞ ദേവേന്ദ്രന് വിഷമംതോന്നി. ചെറിയ ഒരു കാര്യത്തിനു കുട്ടികള്‍ ഇങ്ങനെയൊക്ക ചിന്തിക്കുന്നതു തടയേണ്ടതല്ലേ? അതിനായി ഒരുകുറുക്കന്റെ വേഷത്തില്‍ ദേവേന്ദ്രന്‍ കുമാരന്റെ അടുക്കലെത്തി ചോദിച്ചു.

”എന്താകുമാരാ, ഇവിടെ കിടക്കുന്നത്? രാത്രിയാകാറായല്ലോ കാട്ടുമൃഗങ്ങള്‍ നിന്നെ വന്ന് ഉപദ്രവിക്കുമല്ലോ”

” ഒരു ധനികന്‍ എന്നെ ഉപദ്രവിച്ചില്ലേ. ഇനി വല്ല കാട്ടു മൃഗങ്ങളും ഉപദ്രവിച്ചോട്ടെ. ആര്‍ക്കാണ് ചേതം. ധനമില്ലാതെ ജീവിക്കുന്നതിലും ഭേദം ആത്മഹത്യയാണ്. അതു നിശ്ചയിച്ചാണ് ഈ കിടപ്പ്.” ”എന്ത് ആത്മഹത്യയോ കഷ്ടം! അതും ധനമില്ലാത്തതിന്റെ പേരില്‍. നീ ബുദ്ധിയുള്ള മനുഷ്യജന്മത്തിനുടമയല്ലേ. എന്നിട്ടും നീ അവിവേകം പറയുന്നതെന്താണ് കുഞ്ഞേ? നിനക്കു രണ്ടു കൈകള്‍ ഉണ്ടല്ലോ അവ നിന്റെ ധനങ്ങളാണെന്നു മനസ്സിലാക്കാത്തതെന്താണ്?.

”അതൊന്നുമല്ല ഇവിടെ പ്രശ്‌നം. എനിക്കു നേരിട്ട അപമാനമാണ്. ധനികന്റെ അഹങ്കാരമാണ്. ഇവരണ്ടും ഞാന്‍ സഹിക്കില്ല.” ”സഹിക്കണം. പിന്നെ ശ്രമിക്കണം. അപമാനത്തെ മറികടന്നു അഭിമാനം വരികയും വേണം. വീഴ്ചകളില്‍നിന്ന് എഴുന്നേറ്റ് ആവഴിയേവേണം നടക്കാന്‍ ”നിനക്കുദൈവം കൈകള്‍ തന്നിട്ടില്ലേകുമാരാ? പണിചെയ്യുന്നതിനാണ് അത്. പണമുണ്ടാക്കുന്നതിനുള്ളതാണ്. അതാണ് വലിയ ധനം!

”എന്നെപ്പോലുള്ളനാല്‍ക്കാലികളുടെ അവസ്ഥ കണ്ടില്ലേ. ? എത്രദയനീയം. ഒരുമുള്ളു തറച്ചാല്‍ എടുക്കാന്‍ വയ്യ. ഒരുചെള്ള് കടിച്ചാലോ തല്ലിക്കൊല്ലാന്‍ വയ്യ. ഒന്നുചൊറിയാന്‍ പോലും വയ്യ; മഞ്ഞും മഴയും തടുക്കാന്‍വയ്യ. ഇങ്ങനെ എത്ര വയ്യായ്‌കകള്‍.? എന്നിട്ടും ഞാന്‍ തൂങ്ങിച്ചാവാന്‍ പോകുന്നില്ല! ഞാനൊരു കുറുക്കന്‍. എന്നേക്കാള്‍ അവശതയില്‍കഴിയുന്ന എത്രയോ ജീവികള്‍ ഉണ്ട്. എന്നോര്‍ത്തത് ജീവിക്കയാണിവിടെ. ഈ ജീവികളേക്കാളെല്ലാം മികച്ച മനുഷ്യജന്മം ലഭിച്ചിട്ടും ബുദ്ധിയും കൈകളും മഹാധനമായി ലഭിച്ചിട്ടും നീ ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്നോ? ഇതിലും വലിയ മണ്ടത്തരമുണ്ടോവേറെ?

ഹേ കുറുക്കാ! നീ എന്തിനാണ് ആത്മഹത്യയില്‍നിന്നും എന്നെ പിന്‍തിരിപ്പിക്കാന്‍ നോക്കുന്നത്. ധനമില്ലാത്തതിന്റെ പേരില്‍ ഞാന്‍ അനുഭവിക്കുന്ന വേദനയുണ്ടോ നീ അറിയുന്നു? ധനമുണ്ടായാലുള്ള സുഖങ്ങള്‍ നിനക്ക് അറിയുന്നില്ല. അതിന്നാലാണ് ഈ ഉപദേശങ്ങള്‍”

”അങ്ങനെ പറയല്ലേ കുമാരാ, ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ച് പാഴാക്കികളയാനുള്ളതല്ല മനുഷ്യജന്മം. ഉള്ളതിനെക്കൊണ്ടു നല്ലതിനെ ചെയ്ത് അത് സഫലമാക്കാവുന്നതാണ്. നിനക്കു കിട്ടിയ കൈകള്‍ ധനമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞില്ലേ. പത്തോ നൂറോ കൈകള്‍ അല്ലെങ്കില്‍ തലകള്‍ വേണമെന്നു നീ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ ലഭിച്ചാല്‍ സുഖങ്ങള്‍ വര്‍ദ്ധിക്കുമോ?

”ആവശ്യത്തിനുള്ളത് ദൈവം തരുന്നുണ്ട്. അധികമാകുമ്പോള്‍ വര്‍ദ്ധിക്കുന്നത് സുഖമാകണമെന്നില്ല. ദുഃഖമായേക്കാം. മാത്രമല്ല ഞൊണ്ടുള്ളവരും തളര്‍വാതം പിടിച്ചവരും അന്ധരും ബധിരരും ഇവിടെ ഇല്ലേ? അവരെ അപേക്ഷിച്ചു നീ ധനികനല്ലേ? ”മദ്യവും മാംസവും നീ ആഗ്രഹിക്കുന്നില്ല എന്നു തോന്നുന്നു. അതിന്റെ രുചിയറിയാഞ്ഞിട്ടാണെന്നേഉള്ളൂ. രുചിയറിഞ്ഞാല്‍ പിന്നെ വിടില്ല! അതിനുവേണ്ടി എന്തു വൃത്തികേടുകള്‍ ചെയ്യാനും മടിയുണ്ടാവുകയില്ല. ക്രമേണ രോഗങ്ങളും അപകടങ്ങളും വിളിച്ചു വരുത്തി സ്വയം നശിക്കും”

”അത്തരം തൃഷ്ണകളില്‍ നിന്നു നീ മുക്തനായതുപോലെ ധന തൃഷ്ണയില്‍നിന്നും മുക്തനാവുക. സല്‍കൃത്യങ്ങളിലൂടെ മനുഷ്യജന്മത്തെ ധന്യമാക്കുവാന്‍ എഴുന്നേല്‍ക്കുക.! ഹേ കുമാരാ! പൂര്‍വജന്മത്തിലെ ദുഷ്‌കൃതങ്ങളില്‍ ഇപ്പോള്‍ മൃഗമായിത്തീര്‍ന്ന ഇവന്റെ വാക്കുകളെ വിഗണിക്കരുതേ! എന്റെ ദുരവസ്ഥ താങ്കള്‍ക്കുണ്ടാവരുതേ! ആത്മഹത്യചെയ്യാന്‍ ഇനിയും തുനിയരുതേ!”

ഇതെല്ലാം കേട്ട് മനസ്സുണര്‍ന്ന മുനികുമാരന്‍ ഒന്നു ധ്യാനത്തില്‍ മുഴുകി. പിന്നെ കണ്ണു തുറന്നു കുറുക്കനെ നോക്കിയപ്പോഴോ മുന്നില്‍ നില്‍ക്കുന്നു സാക്ഷാല്‍ ദേവേന്ദ്രന്‍. ഉടനെ തന്നെ ദേവേന്ദ്രനെ നമസ്‌കരിച്ചു. ദേവേന്ദ്രന്‍ പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു തനിക്ക് ഇല്ലാത്തതിനെപ്പറ്റി ദുഃഖിക്കരുത് കുമാരാ. ഉള്ളതുകൊണ്ടു നല്ലതുചെയ്യൂ. മനുഷ്യജന്മം അമൂല്യമാണ്. ധനംകൊണ്ട് അളക്കാവുന്നതിനപ്പുറമാണ് നീ ആശ്രമത്തിലേക്കുചെല്ലൂ. സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ജീവിതം സഫലമാക്കൂ.”

”രഅങ്ങനെ അവിവേകിയായ മുനികുമാരന് വിവേകമുണ്ടായി എന്നും ആത്മഹത്യവേണ്ടെന്നു വച്ചു എന്നുമാണ് ഈ കഥ. ഈകഥയെ മുന്‍നിര്‍ത്തി നാം വീണ്ടും കാര്യത്തിലേയ്‌ക്കു കടക്കണം.-ഭാരത കഥയില്‍നിന്നും ഗീതയിലേയ്‌ക്ക്” മുത്തച്ഛന്‍ പറഞ്ഞു നിര്‍ത്തി.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.