Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പകയും വിദ്വേഷവും ഒഴിവാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 06:45 pm IST
in Samskriti

മഹാനായ ചിത്രകാരന്‍ ഒരിക്കല്‍ അതിസുന്ദരിയായ ഒരുയുവതിയുടെ ചിത്രം വരച്ചു. അതുകണ്ടവരെല്ലാം അവളുടെ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടു. അവരില്‍ ചിലര്‍ ആ ചിത്രകാരനോട് അവള്‍ അയാളുടെ കാമുകിയാണോ എന്ന് തിരക്കി. ‘അല്ല’ എന്നു മറുപടി പറഞ്ഞപ്പോള്‍, അവരോരുത്തരും അവളെ തങ്ങള്‍ക്കു വിവാഹം കഴിക്കണമെന്നും മറ്റാര്‍ക്കും വിട്ടുകൊടുക്കുകയില്ലെന്നും വാശിപിടിക്കാന്‍ തുടങ്ങി.

‘ഈ സുന്ദരി എവിടെയാണ് ഉള്ളതെന്ന് ഞങ്ങള്‍ക്കറിയണം.’ അവര്‍ ആ ചിത്രകാരനെ നിര്‍ബന്ധിച്ചു. ചിത്രകാരന്‍ അവരോടെല്ലാമായി പറഞ്ഞു.’ക്ഷമിക്കണം, വാസ്തവത്തില്‍ ഈ സുന്ദരിയെ ഞാന്‍ കണ്ടിട്ടില്ല ഇവള്‍ക്കു ഭാഷയും മതവും രാജ്യവുമില്ല. ഇവളില്‍ ഞാന്‍ കാണുന്നത് ഒരു വ്യക്തിയുടെ സൗന്ദര്യമല്ല. എന്റെ ഉള്ളില്‍ കണ്ട സൗന്ദര്യമാണ് ഇവളുടെ കണ്ണും മൂക്കും മുഖവും അംഗങ്ങളുമായി ഞാന്‍ വരച്ചത്. അതുകൊണ്ട് നിങ്ങള്‍ ഈ ചിത്രത്തില്‍ അന്ധമായി വിശ്വസിക്കരുത്. പക്ഷേ, അവരാരും അയാളുടെ വാക്കുകള്‍ വിശ്വസിച്ചില്ല.

‘ഇവളെ സ്വന്തമാക്കാന്‍ നിങ്ങള്‍ കള്ളം പറയുകയാണ്’ അവര്‍ ചിത്രകാരനോട് രോഷത്തോടെ പറഞ്ഞു.

‘അല്ല, ലോകം മുഴുവന്‍ അന്വേഷിച്ചാലും ഈ സുന്ദരിയെ കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇവള്‍ എല്ലാ സൗന്ദര്യത്തിന്റെയും സത്താണ്.’ പക്ഷേ, ചിത്രകാരന്റെ വാക്കുകള്‍ അവഗണിച്ച്, അവര്‍ ആ ചിത്രത്തെ വിശ്വസിച്ചു. ആ സുന്ദരിയെ സ്വന്തമാക്കാനുള്ള ആഗ്രഹത്താല്‍ അവര്‍ പരസ്പരം കലഹിച്ചു. അവസാനം തമ്മിലടിച്ച് അവരെല്ലാം സ്വയം നശിച്ചു.

ഇതുപോലെയാണ് നമ്മളും. ചിത്രത്തിലും ഗ്രന്ഥത്തിലും മാത്രം ഒതുങ്ങുന്ന ഈശ്വരനെ അന്വേഷിക്കുകയാണ് പലരും. ആ തിരച്ചിലിനിടയില്‍ നമുക്കു നമ്മെത്തന്നെ നഷ്ടപ്പെടുകയാണ്. നമ്മള്‍ എന്ത് ആരോപിക്കുന്നുവോ, അതാണ് നാം കാണുന്നത്. പകയുടെയും വിദ്വേഷത്തിന്റെയും കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ലോകത്തെ അങ്ങനെയേ കാണാനാവൂ. എന്നാല്‍ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റെയും കണ്ണുകള്‍കൊണ്ട് നോക്കിയാല്‍ എല്ലായിടവും ഈശ്വരന്റെ സൗന്ദര്യം ദര്‍ശിക്കാന്‍ കഴിയും.

ശാസ്ത്രം പറയുന്നു, ഓരോ നിറമുള്ള കണ്ണാടിവെച്ചാണ് ലോകത്തെ നമ്മള്‍ കാണുന്നതെന്ന്. ആ കണ്ണാടിയിലൂടെ കാണുന്നത് നമ്മുടെ ലോകവും മതവും. അതനുസരിച്ച് നമ്മള്‍ പ്രതികരിക്കുന്നു. അങ്ങനെ മനുഷ്യനെ മനുഷ്യനായിപ്പോലും പലപ്പോഴും നമുക്ക് കാണാന്‍ കഴിയാതെ പോകുന്നു.

ഈയിടെ ഒരു മതാചാര്യനുമായി അമ്മ സംസാരിച്ചു. അദ്ദേഹം പറഞ്ഞ ഒരു സംഭവം മക്കളുടെ കണ്ണു തുറപ്പിക്കുവാന്‍ ഉതകുന്നതാണ്. ആ മതാചാര്യനെ സ്വീകരിക്കാന്‍ ഒരു വീട്ടുകാര്‍ തയ്യാറായി. വീടിനോട് ചേര്‍ന്ന് അവര്‍ ഒരു ആസ്പത്രിയും നടത്തിയിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങി വീട്ടിനുള്ളിലേക്ക് നടക്കുമ്പോള്‍ അദ്ദേഹത്തെ ആചാരപ്രകാരം സ്വീകരിക്കാന്‍ താലത്തില്‍ പുഷ്പവും അരിയും എണ്ണനിറച്ച വിളക്കുമായി അനവധി സ്ത്രീകള്‍ നിന്നിരുന്നു.

വിശിഷ്ടാതിഥി നടന്നു നീങ്ങുന്ന പാതയില്‍ പുഷ്പം വിതറി സ്വീകരിക്കുകയാണ് പതിവ്. പക്ഷേ, ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. അദ്ദേഹം പറഞ്ഞു. ‘സ്വീകരിക്കാന്‍ നിന്ന സ്ത്രീകള്‍ കൈയിലുള്ള താലത്തില്‍ നിന്ന്, അരിയും എണ്ണയും കൂട്ടിച്ചേര്‍ത്ത് എന്റെ മുഖത്തേക്ക് ആഞ്ഞെറിഞ്ഞു. അതില്‍ സ്‌നേഹവും സ്വീകരണവുമായിരുന്നില്ല. മറിച്ച്, ദേഷ്യവും നിഷേധവുമായിരുന്നു. ഞാന്‍ കൈകൊണ്ട് മുഖം പൊത്തി എറിയരുതെന്ന് ആഗ്യം കാട്ടി. പക്ഷേ. ഏറു തുടര്‍ന്നു.’

ഇഷ്ടമില്ലാത്തവരെയാണോ സ്വീകരിക്കാന്‍ നിര്‍ത്തിയതെന്ന് പിന്നീടദ്ദേഹം വീട്ടുകാരോട് തിരക്കി.

‘അല്ല, ഇവിടത്തെ ആസ്പത്രിയിലെ ജോലിക്കാരാണവര്‍’ വീട്ടുകാര്‍ പറഞ്ഞു.

‘എന്നാലവര്‍ വെറുപ്പും വിദ്വേഷവുമാണ് കാട്ടിയത്. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ’ ആ മതാചാര്യന്‍ വീട്ടുകാരെ അറിയിച്ചു.സംശയംതോന്നിയ വീട്ടുകാര്‍ അന്വേഷിക്കാന്‍ ആളെവിട്ടു. അപ്പോള്‍ സ്വീകരിക്കുവാന്‍ നിന്ന സ്ത്രീകള്‍ മുറിയില്‍ കൂടി അട്ടഹസിച്ചു ചിരിച്ചു കൊണ്ടു പറയുന്നതു കേട്ടു: ‘ഞാനാ പിശാചിനിട്ടു നല്ലൊരേറു കൊടുത്തെടീ’

ഉടമസ്ഥന്‍ വിളിച്ചപ്പോള്‍ ജോലിക്കാര്‍ സ്വീകരിക്കാന്‍ വന്നുനിന്നു. അത്രതന്നെ. പക്ഷേ, അവര്‍ക്കുമതം എന്തെന്നോ, സംസ്‌കാരം എന്തെന്നോ യാതൊരു ധാരണയുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല, മനുഷ്യനെ പിശാചായികണ്ടു പെരുമാറുന്ന സംസ്‌കാരമായിരുന്നു അവരുടേത്. മറ്റുള്ളവരെ വെറുക്കാനും സംശയിക്കാനും പഠിപ്പിക്കുന്നതു മതമാണ് എന്ന് അമ്മയ്‌ക്ക് തോന്നുന്നില്ല. അത് മതാന്ധതയാണ്. മക്കള്‍ ഒരിക്കലും മതാന്ധരായി മാറരുത്. യഥാര്‍ഥത്തില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്‌നേഹതത്തിന്റെയും ഐക്യത്തിന്റെയും തത്വമാണ്. ആ തത്വങ്ങളാണ് മക്കള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടത്.

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍
India

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.