Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

കൂടുതല്‍ പാളികളില്‍ സ്വര്‍ണം പൂശാനും ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 09:03 am IST
inKerala

പത്തനംതിട്ട: സപ്തംബറില്‍ ശബരിമലയില്‍ നിന്നും ദ്വാരപാലക പാളികള്‍ ഇളക്കി ചെന്നൈയില്‍ എത്തിച്ച് വീണ്ടും സ്വര്‍ണം പൂശിയത് ഇല്ലാത്ത കേടുപാടുകള്‍ ഉണ്ടെന്ന് വരുത്തി ത്തീര്‍ത്ത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പ പാളികളില്‍ നിന്ന് 2019-ല്‍ സ്വര്‍ണം വേര്‍പെടുത്തി പകരം നിലവാരം കുറഞ്ഞ സ്വര്‍ണം പൂശിയ വിവരം മറയ്‌ക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നാണ് എസ്‌ഐടിയുടെ നിഗമനം.

ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അംഗങ്ങളെയും കുടുക്കുന്നതാണ് കണ്ടെത്തല്‍. ബോര്‍ഡ് അംഗങ്ങള്‍ 2025 സപ്തംബര്‍ 2 ന് ഒപ്പിട്ട ഉത്തരവിലാണ് ദ്വാരപാലക പാളികളില്‍ പൊട്ടലുണ്ടെന്ന് പറയുന്നത്. 1998-ല്‍ സ്ഥാപിച്ച ഇവയ്‌ക്ക് 2019 വരെ യാതൊരു കേടുപാടുകളും സംഭവിക്കാത്ത സ്ഥിതിക്ക് എങ്ങനെ 2019 ന് ശേഷം ആറ് വര്‍ഷം കൊണ്ട് പൊട്ടല്‍ വീണു എന്നാണ് ചോദ്യം. ശ്രീകോവിലിന്റെ വിവിധഭാഗങ്ങളിലുള്ള പാളികളില്‍ കേടുപാടുകളും നിറവ്യത്യാസവും ഉണ്ട്, ശ്രീകോവിലിന്റെ വലത് ദ്വാരപാലക പാളിയുടെ കട്ടിളയോട് ചേര്‍ന്ന ഭാഗത്ത് ഒന്നര ഇഞ്ച് നീളത്തില്‍ ചെമ്പുപാളി പൊട്ടിയതായി ഉത്തരവില്‍ പറയുന്നു. ശില്‍പത്തിന്റെ കാലിന്റെ ഉള്‍ഭാഗത്ത് പൊട്ടലെന്ന് തോന്നിപ്പിക്കുംവിധം അര ഇഞ്ച് നീളത്തില്‍ ഗോള്‍ഡ് പ്ലേറ്റിങ്ങില്‍ പാടുകളും ഉണ്ട്. താങ്ങു പീഠത്തില്‍ ഗോള്‍ഡ് പ്ലേറ്റിങ് ഇളകി നിക്കല്‍ കോട്ടിങ് തെളിഞ്ഞു. ഇടതുപാളികളില്‍ ഉത്തരീയ വശത്തോട് ചേര്‍ന്ന് രണ്ട് ഇഞ്ച് നീളത്തിലും ഇടത് കൈമുട്ടിന് താഴെ അര ഇഞ്ച് നീളത്തിലും പൊട്ടലുകള്‍ ഉണ്ടെന്നും ഇവിടെയും നിക്കല്‍ കോട്ടിങ് തെളിഞ്ഞിട്ടുണ്ടെന്നും പറയുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്നും 2019 സപ്തംബര്‍ 4 ന് ലഭിച്ച 40 വര്‍ഷത്തെ ഗ്യാരന്റി പേപ്പറില്‍ പൊട്ടലോ രാസവസ്തുക്കളുടെ സാന്നിധ്യമോ പാളികളില്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. അതിനാല്‍ ഗ്യാരന്റി ഒഴിവാക്കി പോറ്റിക്ക് യഥേഷ്ടം പിരിവു നടത്താനാണ് ഇല്ലാത്ത പൊട്ടലിനെപ്പറ്റി ഉത്തരവില്‍ സൂചിപ്പിച്ചതെന്നാണ് എസ്‌ഐ ടിയുടെ നിഗമനം. ബോര്‍ഡ് ഉത്തരവില്‍ കതക്, കട്ടിളപ്പാളി എന്നിവയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ശ്രീകോവില്‍ കമാനം, സോപാനം എന്നിവിടങ്ങളില്‍ നിറവ്യത്യാസം ഉള്ളതായും പരാമര്‍ശമുണ്ട്. പരാമ്പരാഗത രീതിയില്‍ ഈ ഭാഗത്ത് സ്വര്‍ണം പൂശാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. പോറ്റി ഈ ജോലി ഏറ്റെടുത്തില്ലെങ്കില്‍ മറ്റ് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാണ് നിര്‍ദേശം. കൂടുതല്‍ ശ്രീകോവില്‍ ഭാഗങ്ങളില്‍ നിന്നും സ്വര്‍ണം വേര്‍പെടുത്തി പകരം സ്വര്‍ണം പൂശാനും പ്രശാന്ത് ശ്രമിച്ചതായി ഇത് തെളിയിക്കുന്നു.

ഹൈക്കോടതി നിയമിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ അറിയാതെ ദ്വാരപാലക പാളികള്‍ കടത്തിയ വിവരം വാര്‍ത്തയായപ്പോള്‍ പാളികളില്‍ പൊട്ടല്‍ ഉണ്ടായിരുന്നതായി പ്രശാന്ത് പറഞ്ഞിരുന്നില്ല. എന്തുകൊണ്ട് മറച്ചുവച്ചു എന്നതും സംശയം ജനിപ്പിക്കുന്നു.

Tags: Sabarimala gold loot caseശബരിമല സ്വര്‍ണക്കൊളളദ്വാരപാലക ശില്‍പ്പ പാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമലയ്‌ക്ക് പിന്നാലെ സംസ്ഥാനത്തെ മറ്റു പ്രധാന ക്ഷേത്രങ്ങളിലും സ്വർണക്കവർച്ച നടന്നു; ഞെട്ടിക്കുന്ന വിവരാവകാശരേഖകൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.