Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കഥ പറയുന്ന മീരാബായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 05:36 pm IST
inLifestyle

ഭക്തിയുടെയും പ്രേമത്തിന്റെയും നിറരൂപമാണ് മീരാബായി. കൃഷ്ണഭക്തി പ്രേമലഹരിയായി പെയ്തിറങ്ങിയപ്പോള്‍ മീരാബായി ലോകത്തിന് മുന്നില്‍ മറ്റൊരു വിളക്കായി. കളിക്കൂട്ടുകാരനായും കാമുകനായും മനസ്സില്‍ നിറഞ്ഞാടിയ കണ്ണന്‍ അവരെ ആത്മീയ വിഗ്രഹമാക്കി.

കൊച്ചി പനമ്പിള്ളി നഗറിലെ ‘അവന്തി’യിലെത്തിയാല്‍ ഒരു മീരാബായിയെ നേരില്‍ക്കാണാം; അവന്തി പബ്ലിക്കേഷന്‍സ് ഉടമ മാത്യൂസിന്റെയും നിഖിലയുടെയും മകള്‍ സംഘമിത്രയെ. മീരാബായിയുടെ കൃഷ്ണഭക്തി ആത്മീയാനുഭൂതി പകരുന്ന ഭക്തിഗീതങ്ങളായാണ് പിറവിയെടുത്തതെങ്കില്‍ സംഘമിത്രയുടെ കൃഷ്ണഭക്തി കൃഷ്ണലീലകളുടെ സൗന്ദര്യത്തെ കഥകളായി വായനക്കാരിലെത്തിക്കുന്നു. സംഘമിത്രയെന്ന പേര് ചരിത്രം അശോക ചക്രവര്‍ത്തിയുടെ മകളായാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.

പിന്നീട് ബുദ്ധ സന്യാസിയായിത്തീര്‍ന്ന സംഘമിത്ര ബുദ്ധമതം പ്രചരിപ്പിക്കുന്നതില്‍ മുഴുകി. ഇവിടെ, സംഘമിത്ര നമുക്കറിയാത്ത കൃഷണ ഭാവനകളെ പരിചയപ്പെടുത്തുന്നു.

ടോക് എച്ച് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സംഘമിത്ര ഇതിനകം ആംഗലേയ ഭാഷയില്‍ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൃഷ്ണജീവിതമാണ് ഇതിവൃത്തം. കഴിഞ്ഞ വര്‍ഷം ആദ്യപുസ്തകമായ ‘കൃഷ്ണ ഇന്‍ വൃന്ദാവന്‍’ പ്രകാശനം ചെയ്തു.

കൃഷ്ണന്റെ ജനനം മുതല്‍ വൃന്ദാവനത്തോട് വിടപറയുന്നത് വരെയുള്ള സംഭവങ്ങളാണ് ഇതില്‍. ഏതാനും ദിവസം മുന്‍പ് ‘ദ മിസ്റ്റീരിയസ് ലൗ ഓഫ് മീരാബായി’ പുറത്തിറങ്ങി. കൃഷ്ണനോടുള്ള അഗാധഭക്തിയില്‍ എരിഞ്ഞുതീര്‍ന്ന മീരാബായിയുടെ മനോഹരമായ ജീവിതമാണ് ഈ കൃതി.

കൃഷ്ണകഥകള്‍ കേട്ടുവളര്‍ന്ന കുട്ടിക്കാലമാണ് സംഘമിത്രയുടേത്. അമ്മ പറയുന്ന പുരാണ കഥകളിലൂടെ കൃഷ്ണന്‍ അവളുടെ കളിക്കൂട്ടുകാരനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. എഴുത്തിന്റെ വഴിയിലേക്ക് നയിച്ചതും ഈ കൃഷ്ണഭക്തി തന്നെ.

”ചെറുപ്പത്തിലെ കൃഷ്ണനോട് വളരെ വൈകാരികമായ അടുപ്പം തോന്നിയിരുന്നു. കൃഷ്ണന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോഴാണ് പുസ്തകമെഴുതിയത്”. സംഘമിത്ര പറയുന്നു. സ്‌കൂള്‍ മാഗസിനുകളില്‍ എഴുതിയ ആത്മവിശ്വാസവും കൃഷ്ണ വിശ്വാസവുമാണ് പുസ്തകമെഴുതുമ്പോള്‍ തുണയായത്. അഛന്‍ അവന്തി പബ്ലിക്കേഷന്‍സ് ഉടമ കൂടിയായതിനാല്‍ എഴുത്തിന്റെ ഒരു അന്തരീക്ഷത്തിലാണ് സംഘമിത്ര വളര്‍ന്നതും.

സംഘമിത്രയുടെ ആഗ്രഹപ്രകാരം കഴിഞ്ഞ വേനലവധിക്ക് കുടുംബസമേതം മധുരയിലും വൃന്ദാവനിലും യാത്ര പോയിരുന്നു. ഈ യാത്രയാണ് മീരാബായിയെക്കുറിച്ചുള്ള എഴുത്തിലെത്തിച്ചത്.

കണ്ണന്റെ ലീലകള്‍ക്ക് സാക്ഷ്യം വഹിച്ച പുണ്യസ്ഥലങ്ങളിലെ യാത്രക്കിടെ മീരാബായി സംഘമിത്രയുടെ മനസ്സില്‍ കയറി. ദിവസങ്ങള്‍ കഴിയുന്തോറും മീരാബായിയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ശക്തിയേറി. രാജകുമാരിയുടെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് കൃഷ്ണന് വേണ്ടി ജീവിതം സമര്‍പ്പിച്ച മീരാബായിയെക്കുറിച്ച് കൂടുതല്‍ അറിയാനായിരുന്നു പിന്നീടുള്ള ശ്രമം. കിട്ടാവുന്ന പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിച്ചു. ”മീരാബായിയെക്കുറിച്ച് പല ആള്‍ക്കാര്‍ക്കും അധികമൊന്നും അറിയില്ല.

ആരാണ് മീരാബായി എന്ന ചോദിക്കുന്ന അവസ്ഥ. അതിനാല്‍ ആ ജീവിതം എല്ലാവരിലുമെത്തിക്കണമെന്ന് തോന്നി”. സംഘമിത്ര വിവരിയ്‌ക്കുന്നു.

കൃഷ്ണനോടൊപ്പമുള്ള ആത്മീയ യാത്രയാണ് സംഘമിത്രക്ക് എഴുത്ത്. പഠനമുറിയിലെ കൃഷ്ണ വിഗ്രഹത്തിന് മുന്നിലിരുന്ന് കുറിക്കുമ്പോള്‍ വാക്കുകള്‍ക്ക് ക്ഷാമമുണ്ടാകില്ല. ഒരു ദിവസംപോലും കൃഷ്ണനെ പ്രാര്‍ത്ഥിക്കാതെ കടന്ന് പോകാറില്ല.

എഴുത്ത് ഇനിയും തുടരണ്ടെ? ഉടന്‍ വന്നു മറുപടി. വേണം. ഇനി മനസിലുള്ളത് കൃഷ്ണന്റെ സ്വന്തം രാധയെയാണ്. രാധയുടെ പേര് എല്ലാവര്‍ക്കും പരിചിതമാണെങ്കിലും ആഴത്തിലറിയില്ല. എഴുത്ത് ആരംഭിച്ചിട്ടുണ്ട്. സംഘമിത്ര വ്യക്തമാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.