ഗീതയെ ഹിംസയെ പ്രോത്സാഹിപ്പിക്കുകയാണ്; യുദ്ധമാണ് ഗീതയുടെ ലക്ഷ്യം; ശാന്തിയും സമാധാനവുമല്ല. എന്നൊക്കെ പ്രസംഗിക്കുന്ന, എഴുതുന്ന, രാഷ്ട്രീയ നേതാക്കന്മാരും സാംസ്കാരിക നായകരെന്നുനടിക്കുന്നവരും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടായിരിക്കും.”യുദ്ധസ്യ ഭാരത” ”യുദ്ധായകൃത നിശ്ചയ” ”തതോയുദ്ധായയുജ്യസ്വ”
എന്നിങ്ങനെ മൂന്നുവട്ടം ഭഗവാന് അര്‍ജുനനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ഈവാക്യങ്ങള് മാത്രം അടര്‍ത്തിയെടുത്ത് അഭിപ്രായങ്ങള്‍ തട്ടിവിടുന്നത് ശരിയല്ല.
അഹിംസ-ഭാരതീയരുടെ ലൗകികവും ആദ്ധ്യാത്മികവുമായ ജീവിതരീതിയുടെ പ്രാധാന്യവും ഒന്നാമത്തേതുമായ ഘട്ടംതന്നെയാണ്.
”മാ ഹിംസ്യാല് ഭൂതജാതനി”- ഒരു ജീവിയുടേയും ശരീരത്തില്‍ പീഡനം – ചതവോ, മുറിവോ ഏല്‍പ്പിക്കരുത്. എന്നുതന്നെയാണ് ധര്‍മ്മശാസ്ത്രങ്ങള്‍
ഉദ്ഘോഷിക്കുന്നത്. ഗീതയില്‍തന്നെ പതിനാറാമദ്ധ്യായത്തില്‍ ”അഹിംസാ സത്യമക്രോധഃ” എന്നിങ്ങനെ അഹിംസയെ ദൈവീക ഗുണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മനുഷ്യനേയോ മൃഗത്തേയോകൊല്ലുമ്പോള് സംഭവിക്കുന്നതെന്താണ്? ജീവാത്മാവിന് നാശമില്ലെന്നും ,ദേഹം മാത്രമേ നശിക്കുന്നുള്ളൂ എന്നും നമുക്ക് ഗീതയില്‍നിന്നും മനസ്സിലാക്കാം. ആ ജീവാത്മവിന് ഈ ജീവിതത്തില്‍ ചെയ്യേണ്ട കര്‍മ്മങ്ങളും അനുഭവിക്കേണ്ട കര്‍മ്മഫലങ്ങളും അവശേഷിക്കുന്നു, അതിനുവേണ്ടി വീണ്ടും ശരീരം സ്വീകരിക്കേണ്ടിവരുന്നു. അങ്ങനെ തടസം നേരിടുന്നു. അതുകൊണ്ടാണ് ഹിംസാശാസ്ത്രങ്ങളില് നിഷേധിച്ചിട്ടുള്ളത്.
പക്ഷേ ക്ഷത്രിയന് – ഒരു ഭരണാധികാരിക്ക് -തന്റെ പ്രജകളെ, സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കേണ്ട
ചുമതലയുണ്ട്. – അതാണ് ക്ഷത്രിയ ധര്‍മ്മം. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്ന വ്യക്തികളേയോ സംഘങ്ങളേയോ വേണ്ടിവന്നാല്‍ വധിക്കുകതന്നെ വേണം. ആവധം അങ്ങനെ വധിക്കപ്പെടുന്നവര്‍ക്ക്, അത്തരം ദുഷ്കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. അടുത്ത ജന്മങ്ങളില് ജനോപകാരപ്രദമായ പ്രവൃത്തികള്‍ ചെയ്യാനുള്ള പ്രേരണ അവര്‍ക്ക് കിട്ടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: