പൂര്‍വ്വാഞ്ചല്‍: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ ഒരുക്കിയ പൂര്‍വ്വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് ഒരുക്കിയ എമര്‍ജന്‍സ് ലാന്‍റിംഗ് ഫെസിലിറ്റി നൂറ് ശതമാനം വിജയം. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇവിടെ വിവിധ യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുകയും പറന്നുയരുകയും ചെയ്തു. അടുത്ത ഏതാനും ദിവസങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ഈ പരീക്ഷണം തുടരും.
ഇതോടെ ഏത് പകലും രാത്രിയും ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് പാകിസ്ഥാനെ ലാക്കാക്കി പറന്നുയരാന്‍ ഇവിടെ നിന്നും സാധിക്കും. റഫാല്‍, , ജാഗ്വാർ, മിറാജ്-2000, സുഖോയ്-30 എംകെയ്ഐ, സി-295, എഎൻ-32, എംഐ-17 തുടങ്ങി ഏത് വിമാനങ്ങളും ലാന്‍ഡ് ചെയ്യാനും പറന്നുയരാനും ഇവിടെ നിന്നും സാധിക്കും.
എക്സ്പ്രേസ് വേയോട് ചേര്‍ന്ന് എമര്‍ജന്‍സി എയര്‍ ട്രാഫിക് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ഒരു യുദ്ധസാഹചര്യത്തില്‍ അടിയന്തിരമായി യുദ്ധവിമാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ റണ്‍വേ ആവശ്യമായി വന്നാല്‍ ഉപയോഗിക്കാനാണ് ഈ യുദ്ധവിമാനലാന്‍റിംഗ് സ്ട്രിപ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ 12 കിലോമീറ്റര്‍ എക്സ്പ്രസ് വേയില്‍ മെയ് 1 വരെ ട്രാഫിക് നിരോധിച്ചിട്ടുണ്ട്.
















