Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സപ്തസാലങ്ങളുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 07:41 pm IST
in Samskriti

സാലത്തിന് കരിമ്പന, മരുത്, തേന്മാവ്, മുളപ്പൂമരുത്, പയിന്‍മരം എന്നൊക്കെ അര്‍ത്ഥമുണ്ട്. രാമായണത്തില്‍ സാലം എന്നേ പറയുന്നുള്ളൂ. അപ്പോള്‍ ഇതില്‍ ഏതു മരമെന്ന് തീര്‍ച്ചയാക്കാനൊക്കില്ല. എന്നാല്‍ ആനന്ദരാമായണത്തില്‍ കരിമ്പനയെന്ന് എടുത്തുപറയുന്നുണ്ട്. ആനന്ദരാമായണത്തില്‍ പറയുന്ന കഥയിതാണ്. ഒരിക്കല്‍ ബാലി ഒരു ഗുഹയില്‍ കടന്നുചെന്നപ്പോള്‍ അതിനുള്ളില്‍ ഏഴു പനമ്പഴങ്ങള്‍ കണ്ടു. നല്ല മധുരമുള്ള പനമ്പഴം കണ്ട് ബാലി അതെടുത്ത് കൊട്ടാരത്തിലേക്കു തിരിച്ചു. അപ്പോള്‍ ഒരു വലിയ സര്‍പ്പം പിന്നാലെ വന്ന് ഞാന്‍ തിന്നാന്‍ സൂക്ഷിച്ചിരുന്ന പഴങ്ങള്‍ മടക്കിത്തരണമെന്നാവശ്യപ്പെട്ടു.

ബാലി അതിനെ ശ്രദ്ധിക്കാതെ നടന്നു. പാമ്പു വിട്ടില്ല. പനമ്പഴങ്ങള്‍ തിരിച്ചുതരണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ബാലിക്കു ദേഷ്യം വന്നു. ഓരോ പഴമായി സര്‍പ്പത്തിന്റെ പുറത്തേക്കെറിഞ്ഞു. ”ഇതിവിടെത്തന്നെ മുളച്ച് മരങ്ങളായിത്തീരട്ടെ”യെന്നു ശപിക്കുകയും ചെയ്തു. ”ഈ കരിമ്പനകളെ മുറിച്ച് എന്നെ മോചിപ്പിക്കുന്നയാള്‍ നിന്നെ കൊല്ലുകയും ചെയ്യും.” എന്ന് സര്‍പ്പം തിരിച്ചും ശപിച്ചു. വട്ടത്തില്‍ ചുരുണ്ടുകിടന്ന സര്‍പ്പത്തിന്റെ പുറത്ത് കരിമ്പനകള്‍ മുളച്ചു വൃക്ഷങ്ങായിത്തീര്‍ന്നു. ബാലി നിത്യവും വന്ന് കരിമ്പനകളുമായി മല്‍പിടിക്കും. ഇത് ആ സര്‍പ്പത്തിനോടുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു. രാമലക്ഷ്മണന്മാര്‍ സാലവൃക്ഷങ്ങളുടെ അടുത്തെത്തി സൂക്ഷനിരീക്ഷണം നടത്തി. ഭൂമിക്കടിയില്‍ വട്ടത്തില്‍ കിടക്കുന്ന സര്‍പ്പത്തെ അനന്തനായ ലക്ഷ്മണന്‍ കണ്ടുപിടിച്ചു. ശ്രീരാമന്‍ പനകള്‍ക്കുനേരെ അസ്ത്രം തൊടുത്ത നിമിഷത്തില്‍ ലക്ഷ്മണന്‍ പാമ്പിന്റെ തലയ്‌ക്കു ചവിട്ടി. സര്‍പ്പം പെട്ടെന്ന് നിവര്‍ന്നു. മരങ്ങള്‍ നേര്‍രേഖയിലായി. ഒരമ്പില്‍ തന്നെ ഏഴുമരങ്ങളേയും രാമന്‍ മുറിച്ചിട്ടു. അതോടെ സര്‍പ്പത്തിനും പനകള്‍ക്കും ശാപമോക്ഷം കിട്ടി.

കമ്പരാമായണത്തില്‍ വേറൊരു കഥയാണ്. ചന്ദ്രവംശരാജാവായിരുന്ന മണിഭദ്രന് കവിയെന്ന ഭാര്യയില്‍ ഏഴുപുത്രന്മാരുണ്ടായി. അവര്‍ മയനെ ഗുരുവായി സ്വീകരിച്ചു ധാരാളം മായാവിദ്യകള്‍ അഭ്യസിച്ചു. കുസൃതികളായ അവര്‍ മായാവിദ്യകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിന്റെ പുറത്തുകയറി സഞ്ചരിച്ചുവന്നു. ഒരിക്കല്‍ ഋശ്യശൃംഗത്തില്‍ വച്ച് അഗസ്ത്യമുനിയെ കണ്ടപ്പോള്‍ അവര്‍ക്കൊരു കുസൃതി തോന്നി. തങ്ങളുടെ മായാസര്‍പ്പത്തെ വട്ടത്തിലാക്കിയിട്ട് അവര്‍ സാലവൃക്ഷങ്ങളായി മാറി മുനിയെ അതിനുള്ളില്‍ രോധിച്ചു.

മഹര്‍ഷി ദിവ്യ ദൃഷ്ടികൊണ്ട് കാര്യം മനസ്സിലാക്കി. മുമ്പില്ലാതിരുന്ന വൃക്ഷങ്ങള്‍ ഇപ്പോഴെങ്ങനെ വന്നു? താന്‍ ഇവയ്‌ക്കുള്ളിലെങ്ങനയായി? സത്യം മനസ്സിലായപ്പോള്‍ അവരെ ശപിച്ചു. നിങ്ങള്‍ സര്‍പ്പത്തിന്റെ പുറത്തെ സാലവൃക്ഷങ്ങളായി ഇവിടെത്തന്നെ നില്‍ക്കുക ശ്രീരാമചന്ദ്രന്‍ ഒരമ്പുകൊണ്ട് നിങ്ങളെ ഛേദിക്കും. അപ്പോള്‍ ശാപമുക്തികിട്ടും.” ലക്ഷ്മണന്‍ സര്‍പ്പത്തിന്റെ ശിരസ്സില്‍ ചവിട്ടി. അതിനെ നിവര്‍ത്തു. ആ നിമിഷത്തില്‍ ഏഴുവൃക്ഷങ്ങളും രാമാസ്ത്രത്താല്‍ ഛേദിക്കപ്പെട്ടു. ഏതായാലും ഈ അത്ഭുത ദൃശ്യം കണ്ട് സുഗ്രീവന്‍ അതിശയിച്ചു. രാമനില്‍ പൂര്‍ണവിശ്വാസവും വന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.