Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് രണ്ട് വാഹനങ്ങളില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 09:20 pm IST
in Kasargod

ഉപ്പള: ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പരസ്യ ഏറ്റുമുട്ടലില്‍ കലാശിച്ചു. പരസ്പരമുള്ള വെടിവെപ്പില്‍ സംഘാംഗങ്ങളെത്തിയ രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുപാട് സംഭവിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഉപ്പള ടൗണില്‍ വെച്ചാണ് വാഗനറിലും ബോലേറയിലുമെത്തിയ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. കുപ്രസിദ്ധ ഗുണ്ട കാലിയാ റഫീഖ് മജലിലെ ബന്ധുവീട്ടിലേക്ക് വാഗണറില്‍ പോവുകയായിരുന്നു. അഞ്ച് പേരാണ് കാലിയാ റഫീഖിനോടൊപ്പം ഉണ്ടായിരുന്നത്.

അതേസമയം തന്നെ കൊല്ലപ്പെട്ട മുത്തലിബിന്റെ സംഘാഗംങ്ങളായ ഈത്തപ്പ അലിയും കൂടെയുണ്ടായിരുന്ന ആറുപേരും ബൊളോറെയിലെത്തിയതോടെയാണ് വെടിവെപ്പുണ്ടായത്. തന്റെ സുഹൃത്തിന്റെ ഫഌറ്റില്‍ അജ്ഞാതനായ ഒരാള്‍ മുഖംമൂടി അണിഞ്ഞ് എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞാണ് അലിയും സംഘവും ഉപ്പളയിലെത്തിയതെന്ന് ഈ സംഘത്തില്‍പെട്ടവര്‍ പറയുന്നു. ഇരുസംഘവും തമ്മിലുള്ള വെടിവെപ്പ് 20 മിനുട്ടോളം നീണ്ടു നിന്നു. വെടികൊണ്ട് കാലിയാ റഫീഖും സംഘവും വന്ന വാഗണറിന്റെ മുന്‍വശത്തെ ഗ്ലാസ് തകരുകയും ഇടതുവശത്തെ സീറ്റിലേക്ക് വെടിയുണ്ട തുളഞ്ഞുകയറുകയും ചെയ്തു.

അലിയുടെ ബൊലേറോ കാറിന്റെ ഗ്ലാസിലേക്കും മറ്റും വെടിയുണ്ടകള്‍ തുളഞ്ഞു കയറി. വിവരമറിഞ്ഞ് പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇരുസംഘത്തില്‍പെട്ടവരും വാഹനം ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. പോലീസ് പിന്നീട് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. രണ്ട് വര്‍ഷം മുമ്പ് ഉപ്പള മണ്ണംകുഴിയിലെ ഫഌറ്റിന് മുന്നില്‍വെച്ച് ഭാര്യയുടേയും മക്കളുടേയും കണ്‍മുന്നില്‍ ഗുണ്ടാ സംഘത്തില്‍പെട്ട മുത്തലിബിനെ (38) കാലിയാ റഫീഖും സംഘവും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയതോടെയാണ് ഇരുസംഘങ്ങളും തമ്മിലുള്ള കുടിപ്പക മൂര്‍ച്ഛിച്ചത്.

ഈകേസില്‍ രണ്ട് മാസം മുമ്പ് കാലിയാ റഫീഖ് ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് വീണ്ടും ഗുണ്ടാസംഘങ്ങള്‍ കൊലവിളി തുടങ്ങിയിരിക്കുന്നത്. അതിനിടെ കാലിയാ റഫീഖിനെ വധിക്കാന്‍ ഏതാനും ദിവസം മുമ്പ് തോക്കുമായി ഉപ്പള കൊടിവയലിലെ മുഹമ്മദ് അഷ്ഫാഖ് (32) എന്ന യുവാവെത്തിയതായും പിന്നീട് കാലിയാ റഫീഖും സംഘവും അഷ്ഫാഖിനെ കീഴടക്കിയതായും റിപോര്‍ട്ടുണ്ടായിരുന്നു. ക്വട്ടേഷന്‍ ഏല്‍പിച്ച അഷ്ഫാഖ് തന്നെ പിന്നീട് പോലീസില്‍ ഹാജരായി കാലിയാ റഫീഖിനെ കൊല്ലാന്‍ ഉപ്പള ഹിദായത്ത് നഗറിലെ കസായി ഷരീഫും മുഹമ്മദ് സഹീറും ആവശ്യപ്പെട്ടിരുന്നതായി മൊഴി നല്‍കുകയും തോക്ക് പോലീസില്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു.

പോലീസ് സംഭവത്തില്‍ ആംസ് ആക്ട് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം കുമ്പള സി ഐ കെ.പി.സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയപ്പോള്‍ ഈ സംഭവം കാലിയ റഫീഖിന്റെ നാടകമാണെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നതാണ് വിവരം. പോലീസിനേയും നിയമത്തേയും വെല്ലു വിളിച്ചു കൊണ്ട് ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ തേര്‍വാഴ്ച നടത്തുന്നത് വലിയ ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ ഇപ്പോള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്.

നേരത്തെ ഗുണ്ടാ സംഘത്തില്‍പെട്ട ഒരാളെ കണ്ടാലുടന്‍ വെടിവെക്കാന്‍ പോലീസ് ഉത്തരവിട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഏതാനും യുവാക്കള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ അക്രമം കാരണം രാത്രി ഒമ്പത് മണിക്ക് മുമ്പ് തന്നെ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുകയും നഗരം വിജനമാവുകയുമാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പരസ്പരം വെടിവെപ്പിലേക്ക് വരെ എത്തിയതോടെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. ഗുണ്ടകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പലപ്പോഴും പോലീസിനും കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. കാരണം പ്രദേശത്തെ ചില രാഷ്‌ട്രീയ നേതാക്കന്‍മാരാണ് ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

Thiruvananthapuram

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.