കോതമംഗലം: ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ വേദികള്‍ ഉണര്‍ന്നു. ഇനി രണ്ടു രാപ്പകലുകളില്‍ കൂടി കൗമാര താരങ്ങള്‍ കോതമംഗലത്ത് കലയുടെ പൂരം തീര്‍ക്കും. മേളം രണ്ടു ദിനം പിന്നിട്ടപ്പോള്‍ 135 പോയിന്റുമായി നോര്‍ത്ത് പറവൂര്‍ ഉപജില്ലയാണ് മുന്നില്‍. നിലവിലെ ജേതാക്കളായ ആലുവ 131 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്്. 121 പോയിന്റുള്ള പെരുമ്പാവൂരാണ് മൂന്നാം സ്ഥാനത്ത്. തൃപ്പൂണിത്തുറയും (119) വെപ്പിനും (112) നാലും അഞ്ചും സ്ഥാനങ്ങളില്‍. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നോര്‍ത്ത് പറവൂരിന് 73ഉം ആലുവക്ക്് 61 പോയിന്റുമുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃപ്പൂണിത്തുറയാണ് മുന്നില്‍ (53 പോയിന്റ്്). അങ്കമാലിയാണ് (45) രണ്ടാം സ്ഥാനത്ത്. യു.പി വിഭാഗത്തില്‍ 33 പോയിന്റുള്ള പെരുമ്പാവൂരാണ് ഒന്നാം സ്ഥാനത്ത്. സ്കൂള്‍ വിഭാഗത്തില്‍ ഹൈസ്കൂളില്‍ നോര്‍ത്ത്് പറവൂര്‍ എസ്.എന്‍.വി സംസകൃത് സ്കൂളും (23) ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മൂത്തക്കുന്നം എസ്.എന്‍.എം.എച്ച്്.എസ്.എസുമാണ് (28) മുന്നില്‍. യു.പി വിഭാഗത്തില്‍ ആലുവ വിദ്യാദിരാജ വിദ്യാഭവന് സ്കൂളിനും കരിമ്പടം ഡി.ഡി സഭ സ്കൂളിനും 15 പോയിന്റുകള്‍ വീതമുണ്ട്്്. സംസ്കൃതോത്സവത്തില്‍ യു.പിയില്‍ തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ സബ്ജില്ലകളും ഹൈസ്കൂളില്‍ അങ്കമാലിയും മുന്നിലുണ്ട്്.
രാവിലെ മുതല്‍ വാദ്യ-താള-ലയ സമൃദ്ധമായിരുന്നു വേദികളെല്ലാം. മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ കോതമംഗലം വേദികളിലേക്ക്് ഒഴുകിയെത്തി. നഗരത്തിലെ പ്രമുഖ സ്കൂളുകളിലും ക്ലബ്ബുകളിലും മറ്റുമായി ഒരുക്കിയിട്ടുള്ള വേദികള്‍ ആസ്വാദകരെക്കൊണ്ട് നിറഞ്ഞു. നൃത്ത ഇനങ്ങങ്ങള്ക്ക് പുറമേ മാപ്പിളപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, ദഫ്, മിമിക്രി മത്സരങ്ങളായിരുന്നു രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷണം. ഒപ്പന, തിരുവാതിര കളി, നാടോടിനൃത്ത മത്സരങ്ങള്‍ ഇന്ന് നടക്കും. മത്സരാര്‍ത്ഥികള്‍ കൃത്യസമയത്ത് എത്താത്തത് കാരണം പല ഇനങ്ങളും വൈകിയാണ് ആരംഭിച്ചത്. ഇതുകാരണം മത്സരങ്ങള്‍ അര്‍ധ രാത്രിയോളം നീണ്ടു. വിധികര്‍ത്താക്കളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും കല്ലുകടിയുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: