Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാൻ പാർലമെൻറ് മോദി രാജ്യത്തിന് സമർപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 08:37 pm IST
in World

കാബൂൾ: ഭാരത സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ നിർമ്മിച്ച പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മന്ദിരത്തിലെ വിശാലമായ കെട്ടിട സമുച്ചയത്തിന് അടൽ ബ്‌ളോക്ക് എന്നാണ് അഫ്ഗാനിസ്ഥാൻ പേരിട്ടിരിക്കുന്നത്. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് പാർലമെൻറ് മന്ദിരം നർമ്മിച്ചു നൽകാമെന്ന് ഭാരതം അഫ്ഗാനോട് വാഗ്ദാനം ചെയ്തത്. അടൽജിയും അന്നത്തെ അഫ്ഗാൻ പ്രസിഡൻറ് ഹമീദ് കർസായിയുമാണ് കരാറിൽ ഒപ്പുവച്ചിരുന്നത്. ഉദ്ഘാടനച്ചടങ്ങിൽ മോദി ഇക്കാര്യം എടുത്തു പറയുകയും ചെയ്തു.

കവിതയുടേയും സൗന്ദര്യത്തിന്റെയും ധൈര്യത്തിന്റെയും നാടാണ് അഫ്ഗാനിസ്ഥാൻ. മോദി പറഞ്ഞു. 125 കോടി ഭാരതീയർക്കുവേണ്ടിയാണ് താൻ ഇവിടെ വന്നത്. പാർലമെൻറിൽ പ്രസംഗിക്കാൻ അവസരം തന്നതിലും വലിയ നന്ദിയുണ്ട്. മോദി പറഞ്ഞു. പതിനൊന്നു വർഷം മുൻപ് അടൽജിയും കർസായി സാഹിബും ചേർന്നാണ് പുതിയ പാർലമെൻറ് മന്ദിരം എന്ന ഈ പദ്ധതി സ്വപ്‌നം കണ്ടത്. അതിന്റെ ഉദ്ഘാടനം അടൽജിയുടെ ജന്മദിനത്തിൽ തന്നെ നിർവ്വഹിക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്.

കെട്ടിട സമുച്ചയതിന്റെ ഒരു വിഭാഗത്തിന് നിങ്ങൾ അടൽജിയുടെ പേരിട്ടതിലും ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. മന്ദിരം രണ്ടു രാഷ്‌ട്രങ്ങളെ ഒന്നിപ്പിക്കും. അടൽ എന്നാൽ അഫ്ഗാൻ ഭാഷയായ പഷ്തുവിൽ നായകൻ എന്നാണ് അർഥം. ഹിന്ദിയിൽ അചഞ്ചലൻ എന്നും. മോദി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ പുരോഗതിക്കും ജനാധിപത്യത്തിനും ഉള്ള ഭാരതത്തിന്റെ ചെറിയൊരു സംഭാവനയാണ് പാർലമെൻറ് മന്ദിരം.

ഭാരതവും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം പൗരാണികമാണ്. ഹിന്ദുക്കുഷ് പര്‍വ്വതം കടന്ന്, ഖൈബര്‍ ചുരം വഴി വ്യാപാരികളും രാജാക്കന്മാരും സന്യാസിമാരും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിട്ടുണ്ട്. വിജ്ഞാനവും സംസ്‌കാരവും മതവും ഒപ്പം വാണിജ്യവസ്തുക്കളും കൈമാറിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ഒന്നായിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. പരസ്പരം യുദ്ധം ചെയ്ത കാലവും ഉണ്ട്. പക്ഷെ കാലങ്ങളായി നാം പരസ്പരം പരിപോഷിപ്പിച്ചിട്ടുണ്ട്.

മഹാഭാരതത്തിലെ മഹത്തായ കഥാപാത്രമായ ഗാന്ധാരി അഫ്ഗാനിസ്ഥാന്റെ സംഭാവനയായിരുന്നു.

മോദി തുടര്‍ന്നു. ദല്‍ഹിയില്‍ അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ടീം അടുത്ത ലോകകപ്പിനുള്ള പരിശീലനത്തില്‍ ഏര്‍പ്പെടുകയാണെന്നതില്‍ തനിക്ക് വലിയ സന്തോഷമാണ് ഉള്ളത്. അഫ്ഗാനികള്‍ വിദ്യാഭ്യാസം, ചികില്‍സ തുടങ്ങിയ കാര്യങ്ങളില്‍ ഭാരതത്തെ സ്വഭാവിക ലക്ഷൃമായി കാണുന്നതിലും സന്തോഷം തന്നെ. അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ എന്ന അഫ്ഗാന്‍ നേതാവ് ഭാരത സ്വാതന്ത്ര്യത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. കാബൂളില്‍ വച്ചാണ് നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മഹാരാജാ മഹേന്ദ്ര പ്രതാപും മൗലാന ബര്‍ക്കത്തുള്ളയും ചേര്‍ന്ന് ആദ്യ ഭാരത സര്‍ക്കാര്‍ രൂപീകരിച്ചത്. ഭാരതം സ്വതന്ത്രമാകാത്തിടത്തോളം കാലം അഫ്ഗാനും സ്വതന്ത്രമല്ലെന്നാണ് മുന്‍പ് അഫ്ഗാനിലെ അമാനുള്ള രാജാവ് പറഞ്ഞത്. മോദി ചൂണ്ടിക്കാട്ടി.

സല്‍മാ അണക്കെട്ടില്‍ നിന്ന് വൈകാതെ വെള്ളവും വൈദ്യുതിയും ഒഴുകിത്തുടങ്ങും. (ഭാരത സഹായത്തോടെ നിര്‍മ്മിച്ചതാണിത്.) ഓരോ വര്‍ഷവും ആയിരം അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനുള്ള പദ്ധതി തുടരും. പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പുറമേ പുതുതായി, രക്തസാക്ഷികളായ അഫ്ഗാന്‍ സൈനികരുടെ മക്കള്‍ക്കു വേണ്ടിയും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. പ്രതിവര്‍ഷം 500 പേര്‍ക്കാകും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക.

അഫ്ഗാന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്‌റഫ് ഘാനി, മുന്‍പ്രസിഡന്റ് ഹമീദ് കര്‍സായി എന്നിവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു. റഷ്യയില്‍ ഭാരത റഷ്യ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി അഫ്ഗാനിസ്ഥാനില്‍ എത്തിയത്.താലിബാന്‍ ഭീകരര്‍ തകര്‍ത്ത പാലമെലന്റാണ് ഭാരതം പുനര്‍നിര്‍മ്മിച്ചു നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.