നന്മണ്ട: ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് ഓരോ വ്യക്തിക്കും തന്റെ ജീവി തത്തിന്റെ ആത്യന്തിക ലക്ഷ്യത്തിലേക്ക് ഉയരാന്‍ കഴിയണമെന്നും അതിലേക്കുള്ള മാര്‍ഗ്ഗമാണ് പുരുഷാര്‍ ത്ഥങ്ങളെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. നന്മണ്ട നഞ്ഞുണ്ടേശ്വ രത്ത് ഭാരതീയം ധര്മ്മപ്ര ഭാഷണ പരമ്പരയുടെ മൂന്നാം നാള് ആശ്രമ വ്യവസ്ഥയുടെ ആചരണ ശാസ്ത്രം എന്ന വിഷയ ത്തില്‍ പ്രഭാഷണം നട ത്തുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ പണം ഉണ്ടാക്കണം. പണത്തിന് അനുസരിച്ചുള്ള ആഗ്രഹങ്ങളേ പാടുള്ളുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജന്മലക്ഷ്യപ്രാപ്തിവരെ പരി പൂര്‍ണ്ണമായി ശ്രമം ചെയ്യാനുള്ള ഘട്ടങ്ങ ളാണ് ആശ്രമം. ഇതിന് പ്രവൃത്തി മാര്‍ഗ്ഗം, നിവൃത്തി മാര്‍ഗ്ഗം എന്നീ രണ്ട് ക്രമങ്ങളാണു ള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ.ടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മികച്ച ക്ഷീരകര്ഷകന് അയ്യപ്പന്‍കണ്ടി ജയപ്രകാ ശിനെയും കാലിക്കറ്റ് യൂണിവേഴ് സിറ്റിയില്‍ നിന്നും ഫോക് ലോര്‍ ജേര്‍ണലിസത്തില്‍ ഡോക്ടറേറ്റ് ലഭിച്ച വി.കെ ദീപേഷിനേയും എം. പ്രദീപ ന്‍മാസ്റ്റര്‍ ആദരിച്ചു. പി ശ്രീധര ന്‍മാസ്റ്റര്‍ എഴുകുളം, പി ബി ചെറുവോട്, വി.വി വാസുദേവ ന്‍മാസ്റ്റര്‍ എന്നിവര്‍ സന്നിഹിത രായിരുന്നു. കരിയാത്തന്‍കാവ് ഡിജിറ്റല്‍ വേദിയിലെ നീതു അവതരിപ്പിച്ച സെമി ക്ലാസിക്ക ല്‍ ഡാന്‍സും സായിപ്രേമിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. പി സതീഷ്കുമാര്‍ സ്വാഗതവും സതി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
നാലാം ദിവസമായ ഇന്ന് വൈകീട്ട് ആറിന് സരസ്വതി വിദ്യാമന്ദിര്‍ നന്മണ്ട അവതരിപ്പി ക്കുന്ന പൂരക്കളിയും ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: