Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നൂര്‍ജഹാന്‍ പ്രകാശം ചൊരിയുന്ന വനിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 05:22 pm IST
inLifestyle

നമുക്കുമുന്നില്‍ വ്യത്യസ്തരാകുന്നവരെ ചുറ്റുമുള്ളവര്‍ അറിയാന്‍ ഏറെ വൈകും, മറ്റൊരാള്‍ അവരുടെ മഹത്വത്തെക്കുറിച്ച് പറയുന്നതുവരെ. നിത്യവും നമുക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴും അവര്‍ ചെയ്യുന്നത് വല്യകാര്യമായും ആരും കരുതില്ല. പുതുമയൊന്നും തോന്നുകയുമില്ല. കാണ്‍പൂര്‍ സ്വദേശിനി നൂര്‍ജഹാനും  അങ്ങനെയൊരാളായിരുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ അവരുടെ പേര് പരാമര്‍ശിക്കുന്നതുവരെ, അവര്‍ ചെയ്യുന്ന മഹത്തായ കാര്യത്തെക്കുറിച്ച് പറയുന്നതുവരെ.

സത്യത്തില്‍ ഇരുട്ടാണ് നൂര്‍ജഹാന്റെ മനസ്സില്‍ വെളിച്ചം നിറച്ചത്.

അതെങ്ങനെയെന്ന് ചോദിച്ചാല്‍ വൈദ്യുതി ഇനിയും കടന്നുചെല്ലാത്ത തന്റെ ഗ്രാമത്തില്‍ പ്രകാശമെത്തേണ്ടതിന്റെ ആവശ്യം മറ്റാരേക്കാളും നന്നായി ഈ അനുഭവസ്ഥയ്‌ക്ക് അറിയാം. അങ്ങനെയാകുമ്പോള്‍ ഇരുട്ടുതന്നെയാണല്ലോ പ്രകാശം നിറഞ്ഞ  ചിന്തയ്‌ക്ക് ആധാരമായതും.

സൂര്യനസ്തമിച്ചാല്‍ അതിനുശേഷം പാചകം ചെയ്യലും മറ്റുകാര്യങ്ങളുമെല്ലാം ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു നൂര്‍ജഹാനും.

25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ഏഴ് മക്കള്‍ക്ക് തുണയായി നൂര്‍ജഹാന്‍ മാത്രം. കാര്യമായ വിദ്യാഭ്യാസം ഒന്നുതന്നെയില്ലായിരുന്നു ഇവര്‍ക്ക്. വരുമാനം കണ്ടെത്തുന്നതിനും മറ്റ് മാര്‍ഗ്ഗമില്ല. ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥ. ഈ സാഹചര്യത്തിലാണ് അവര്‍ ഒരു എന്‍ജിഒ പ്രവര്‍ത്തകരെക്കുറിച്ച് അറിയുന്നത്. സൗരോര്‍ജ്ജത്തിന്റെ ശക്തിയെക്കുറിച്ച് ക്ലാസെടുക്കുന്നവരായിരുന്നു അവര്‍. അങ്ങനെ ആ സംഘത്തില്‍  പ്രവര്‍ത്തിക്കുന്ന ശ്രമിക് ഭാരതിയെ സമീപിച്ചു. അവര്‍ നല്‍കിയ പ്രചോദനത്താല്‍ തന്റെ ഗ്രാമത്തില്‍ 50 സൗരോര്‍ജ്ജ റാന്തലുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. സോളാര്‍ റാന്തല്‍ ഉപയോഗത്തിലെ മേന്മയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ഗ്രാമത്തിലെ ജനങ്ങള്‍ക്കിടയില്‍ നൂര്‍ജഹാന്‍ ബോധവത്കരണം നടത്തി.

ആ ഗ്രാമത്തിലെ കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ പഠിക്കുന്നതിനൊന്നും സാധിക്കുമായിരുന്നില്ല. അവര്‍ മണ്ണെണ്ണ വിളക്കും ഉപയോഗിച്ചിരുന്നില്ല. കാരണം വീടുകള്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും തീപകര്‍ന്ന് നശിച്ചുപോയേക്കാം എന്നവര്‍ ഭയപ്പെട്ടിരുന്നു. ഈ ഭയത്തെ ഇല്ലാതാക്കുവാന്‍ സോളാര്‍ റാന്തലുകള്‍ക്ക് സാധിച്ചു.

500 ഓളം വീടുകളില്‍ സോളാര്‍ റാന്തലുകള്‍ എത്തിക്കാന്‍ നൂര്‍ജഹാന് സാധിച്ചു. 100 രൂപയായിരുന്നു മാസവാടകയായി ഈടാക്കുന്നത്. എന്നാല്‍ നൂര്‍ജഹാന്‍ നേരിട്ട വെല്ലുവിളി ഈ റാന്തലുകള്‍ എങ്ങനെ ചാര്‍ജ് ചെയ്യുമെന്നതായിരുന്നു. സോളാര്‍ പാനലുകള്‍ സജ്ജീകരിച്ച് സോളാര്‍ പവര്‍ സെന്റര്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ പ്രശ്‌നം അവര്‍ പരിഹരിച്ചത്. ഇതിനായി ഗ്രാമത്തിലെ സ്ത്രീകളുടെ സഹായവും നൂര്‍ജഹാന്‍ തേടി. എല്ലാദിവസവും വൈകിട്ട് ഗ്രാമീണര്‍ നൂര്‍ജഹാന്റെ അടുത്തെത്തി സോളാര്‍ റാന്തലുമായി മടങ്ങും.

രാവിലെ മടക്കി നല്‍കും. പകല്‍ മുഴുവന്‍ നൂര്‍ജഹാനും സംഘവും സോളാര്‍ പാനലുകള്‍ ചാര്‍ജ് ചെയ്യും. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ തന്റെ ഗ്രാമത്തില്‍ ഇത്തരത്തില്‍ വെളിച്ചമെത്തിക്കുന്നു. എന്നാല്‍ ഇവരെ ലോകം അറിഞ്ഞത് നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന് ശേഷമാണ്.

1,700 രൂപ സോളാര്‍ പാനലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നൂര്‍ജഹാന്‍ നിക്ഷേപിച്ചിട്ടുമുണ്ട്. സ്വന്തം ഗ്രാമത്തില്‍ മാത്രമല്ല സമീപ ഗ്രാമങ്ങളിലും പ്രകാശം പരത്താന്‍ നൂര്‍ജഹാന് സാധിച്ചു.

ലോകത്തിന് മുഴുവന്‍ പ്രചോദനമാണ് നൂര്‍ജഹാനെന്നും പേര് പോലെ തന്നെ ലോകത്തിന് പ്രകാശം നല്‍കുകയാണ് അവര്‍ ചെയ്യുന്നതെന്നുമാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.  കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പരിവര്‍ത്തിത ഊര്‍ജ്ജത്തിന്റെ വിനിയോഗത്തെക്കുറിച്ചും പരാമര്‍ശിക്കവേയാണ് നൂര്‍ജഹാന്റെ പേരും പ്രധാനമന്ത്രി പരാമര്‍ശിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പുതിയ വാര്‍ത്തകള്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.