കാര്‍മ്മിക പ്രാധാന്യമുള്ള വാദ്യ സമ്പ്രദായത്തിലുള്ള ഒന്നാണ് ശംഖ്. പ്രകൃതിദത്തമായ ഒന്നാണിത്. പല ആകൃതിയിലും ഇവ ലഭിക്കുന്നുണ്ട്. വെളുത്തനിറമുള്ളവ മാത്രമാണ് അമ്പലങ്ങളില്‍ ഉപയോഗിച്ചുവരുന്നത്.
സാസങ്ക് എന്ന ജീവിയുടെ പുറംതോടാണിതെന്ന് പറയുന്നു. ഇതിനകത്തുള്ള ജീവി ചത്ത് മാംസം ദ്രവിച്ചാല്‍ ഇവ കടലില്‍ അടിയുന്നു.
വലംപിരിയും ഇടംപിരിയുമായി രണ്ടിനുമുണ്ട്. വലംപിരിയ്ക്കാണ് ഹൈന്ദവര്‍ പവിത്രത കല്‍പ്പിക്കുന്നത്. ഇത് അതിധാരാളം കിട്ടുന്നില്ല.
വലതുഭാഗത്ത് നിന്നും പിരിയുള്ളതാണ് വലംപിരി ശംഖ്. ലക്ഷണമൊത്ത ഇത് ഐശ്വര്യമാണത്രേ. പൂജയ്ക്കൊന്നും ഉപയോഗിക്കില്ല.
ദേവവാദ്യത്തില്‍ മംഗളധ്വനി ഉയര്‍ത്തുന്നത് ശംഖിനാലാണ്. സംഗീതശബ്ദം ആദ്യമായി വന്നത് ശംഖില്‍നിന്നത്രെ.
ദേവനെ പള്ളി ഉണര്‍ത്താനും നിവേദ്യസമയത്തും സന്ധ്യയ്ക്കും ദീപാരാധനയ്ക്കും ശംഖ് വിളിക്കും. ദേവനെ പുറത്തേയ്ക്കെഴുന്നെള്ളിക്കുന്ന പാണിയ്ക്ക് ശംഖ് മുഴക്കണം. സന്ന്യാസിമാരുടെ ആഗമനത്തിനും പഞ്ചവാദ്യം തുടങ്ങുമ്പോഴും ശംഖ് വിളിച്ചാണ് തുടങ്ങുന്നതുതന്നെ. കഥകളി, കൂടിയാട്ടം എന്നിവയിലും ശംഖ് വേണം. യുദ്ധം തുടങ്ങുന്നതും അവസാനിക്കുന്നതും ശംഖ് വിളിച്ചാണ്.
ശംഖുകള്‍ക്ക് ശബ്ദ വ്യത്യാസമുണ്ട്. വലിയ സുഷിരം ചെമ്പുകുഴലിനാലും മെഴുകുവച്ചും ക്രമപ്പെടുത്തുകയും ചെയ്യും. ശംഖാകൃതിപോലെ ചെറുതായി തുടങ്ങി നടുവശം വീര്‍ത്തും ചെറുതായി അവസാനിക്കും. മാരാര്‍ വിഭാഗത്തില്‍പെട്ടവരാണ് ശംഖ് വിളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: