Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തോട്ടം തൊഴിലാളികളെ വഞ്ചിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 10:24 pm IST
in Vicharam

കേരളത്തില്‍ ആദ്യമായി ‘സ്ത്രീമേധാവിത്വം’ എന്ന സങ്കല്‍പ്പം പ്രായോഗികമാക്കിയവരാണ് മൂന്നാറില്‍ എസ്റ്റേറ്റ് ഉടമകള്‍ക്കെതിരെ സമരം ചെയ്യുന്ന ‘പെമ്പിളൈ ഒരുമൈ’. കൂലിയും ബോണസ്സും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സ്ത്രീ തോട്ടംതൊഴിലാളി സംഘടന ട്രേഡ് യൂണിയനുകളുടെ നേതൃത്വം തിരസ്‌കരിച്ചത് തോട്ടം ഉടമകളെ ഞെട്ടിപ്പിക്കുകയുണ്ടായി. പല ട്രേഡ് യൂണിയനുകളും പുരുഷമേധാവിത്വമുള്ള സംവിധാനമാണ്. പെമ്പിളൈ ഒരുമൈ ആവശ്യപ്പെട്ടത് കൂലിയും ബോണസ്സും വര്‍ധിപ്പിക്കണമെന്നായിരുന്നു.

പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും തോട്ടം ഉടമകളും തമ്മില്‍ ഉണ്ടാക്കിയ രഹസ്യധാരണയില്‍ ഇവര്‍ക്ക് കൂലി വര്‍ധിപ്പിക്കാമെന്നും ബോണസ് നല്‍കണമെന്നും ഉറപ്പ് നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം സൗകര്യപൂര്‍വം ഇത് തള്ളുകയായിരുന്നു. മൂന്നാര്‍ തോട്ടം തൊഴിലാളികള്‍ ജീവിക്കുന്നത് ഇപ്പോഴും കോളോണിയല്‍ യുഗത്തിലാണ്. രണ്ടു ചെറിയ മുറികളുള്ള ‘ലയം’ എന്നുവിളിക്കുന്ന അവരുടെ വാസസ്ഥലം ഒരു കുടുംബത്തിന് ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന, പലവിധചൂഷണങ്ങള്‍ക്കും അവസരമൊരുക്കുന്ന ഒരു സംവിധാനമാണ്.

സര്‍ക്കാരിനെ വിശ്വസിച്ച് സമരം പിന്‍വലിച്ച ‘പെമ്പിളൈ ഒരുമൈ’ ഇപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ കുഴയുകയാണ്. പണിമുടക്ക് സമരത്തിന് ഇനിയില്ലെന്നും അതിന്റെ നേതാവ് ലിസി അറിയിച്ചു. കൂലി വര്‍ധനവ് സംബന്ധിച്ച ചര്‍ച്ച നടക്കാനിരിക്കെയാണ് ഇത് നടപ്പാക്കാനാകില്ലെന്ന് തോട്ടം ഉടമകള്‍ പ്രഖ്യാപിച്ചത്. കൂലി വര്‍ധനവ് സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ ‘പെമ്പിളൈ ഒരുമൈ’ സമരം സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ്. ട്രേഡ് യൂണിയന്‍ സഹായമില്ലാതെ സ്ത്രീകള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗോമതി ഉള്‍പ്പെടെ, ആവശ്യപ്പെടുന്നത് 20 ശതമാനം ശമ്പള പാക്കേജാണ്. ഇതില്‍ 8.33 ശതമാനം ബോണസും 11.67 ശതമാനം സഹായധനവും ഉള്‍പ്പെടുന്നു.

ഇപ്പോള്‍ ട്രേഡ് യൂണിയനുകളും ഇവരെ പിന്തുണച്ച് മിനിമം കൂലി 500 രൂപ എങ്കിലും ആക്കണം എന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നു. പക്ഷേ റബറിന്റെയും തേയിലയുടെയും കുരുമുളകിന്റെയും വില താഴ്ന്ന സാഹചര്യത്തില്‍ ഈ വര്‍ധന താങ്ങാന്‍ സാധ്യമല്ലെന്നാണ് തോട്ടമുടമകളുടെ നിലപാട്. അവരുടെ ശമ്പളം ഇപ്പോഴത്തെ 232 ല്‍ നിന്നും 300 രൂപയാക്കാമെന്നാണ് തോട്ടം ഉടമകള്‍ പറയുന്നത്. എസ്റ്റേറ്റുകള്‍ ഇപ്പോള്‍ ചെറിയ സാമ്രാജ്യങ്ങള്‍ പോലെയാണ് നിലനില്‍ക്കുന്നത്. ‘പെമ്പിളൈ ഒരുമൈ’യുടെ പ്രതിഷേധത്തിന് കാരണം ശമ്പള കുറവ് മാത്രമല്ല സ്ത്രീ-പുരുഷ വിവേചനം കൂടിയാണ്.

ഇതിനൊക്കെ അറുതിവരുത്താന്‍ പെമ്പിളൈ ഒരുമൈ തങ്ങളുടെ സ്വന്തം ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. 3,25,000 തൊഴിലാളികളാണ് തോട്ടങ്ങളില്‍ പണിയെടുക്കുന്നത്. അവരുടെ ആവശ്യം 30 ശതമാനം ശമ്പള വര്‍ധനവാണ്. തോട്ടം ഉടമകള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഒത്തുതീര്‍പ്പിന് തയ്യാറായത് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സഹായിക്കാനായിരുന്നു എന്നും സര്‍ക്കാരാകട്ടെ ഉറപ്പുതന്നതൊന്നും ചെയ്തില്ലെന്നും അവര്‍ ആരോപിക്കുന്നതില്‍ സത്യമുണ്ട്. മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് 17 ദിവസം തുടര്‍ന്ന അനിശ്ചിതകാല സമരം നീക്കുപോക്കുകള്‍ക്ക് ഒടുവില്‍ 301 രൂപയില്‍ ഒത്തുതീര്‍പ്പിന് തൊഴിലാളികള്‍ തയ്യാറാവുകയായിരുന്നു. ഇതുപോലും നല്‍കാനാവില്ലെന്ന ഉടമകളുടെ നിലപാട് തോട്ടംമേഖലയെ വീണ്ടും സമരത്തിലേയ്‌ക്ക് തള്ളിവിടുമെന്നുറപ്പാണ്. തങ്ങളുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ കൂലി വര്‍ധന അടക്കമുള്ള ധാരണയില്‍നിന്നും പിന്മാറുമെന്നും തോട്ടമുടമകള്‍ ഭീഷണി ഉയര്‍ത്തുകയായിരുന്നു.

ധാരണയില്‍നിന്നും പിന്‍വാങ്ങി തോട്ടം നടത്താനാവില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കൂലി വര്‍ധന സംബന്ധിച്ച കാര്യങ്ങള്‍ പുനഃപരിശോധിക്കുകയില്ലെന്നും തോട്ടം ഉടമകളുടെ സമ്മര്‍ദ്ദതന്ത്രത്തിന് വഴങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂലി കൂട്ടാനാവില്ലെന്ന ഉടമകളുടെ നിലപാട് കൂടുതല്‍ ഇളവ് നേടാനുള്ള തന്ത്രമായും വ്യാഖ്യാനിക്കപ്പെടുന്നു. ഈ വര്‍ഷം സപ്തംബര്‍ അഞ്ചാം തീയതി രൂപീകരിക്കപ്പെട്ട ഈ സ്ത്രീ കൂട്ടായ്‌മ ചരിത്രം രചിച്ചിരിക്കുകയാണ്. പക്ഷേ ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെട്ട പെമ്പിളൈ ഒരുമൈയിലും അനൈക്യം മറനീക്കുന്നു. ഇതില്‍ എഐഡിഎംകെയുടെ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം.

സ്ത്രീ തോട്ടം തൊഴിലാളികള്‍ തമിഴരാണ്. ഇവരെ ഭിന്നിപ്പിക്കാനാണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശ്രമം. ‘പെമ്പിളൈ ഒരുമൈ’യെ തങ്ങളുടെ പാര്‍ട്ടിയോടൊപ്പം ചേര്‍ത്ത് ഭരണം പിടിച്ചെടുക്കാന്‍ ഇടതു-വലതു മുന്നണികള്‍ ശ്രമം തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പെമ്പിളൈ ഒരുമൈയ്‌ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. സര്‍ക്കാരും തോട്ടം ഉടമകളും ഒത്തുകളിക്കുകയാണ് എന്നും വിഎസ് ആരോപിച്ചു. പെമ്പിളൈ ഒരുമൈയുടെ സമരം സെക്രട്ടറിയേറ്റ് പടിയ്‌ക്കലേക്ക് നീങ്ങിയാല്‍ സര്‍ക്കാരിനെ അത് വെട്ടിലാക്കും. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് തോട്ടമുടമകള്‍ വഴങ്ങുമെന്നാണ് ഏറ്റവുമൊടുവില്‍ അറിയാന്‍ കഴിയുന്നത്. ഇങ്ങനെ സംഭവിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.