Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായിസം -16

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 08:10 pm IST
in Samskriti

ദുരിതമനുഭവിക്കുന്ന ഭക്തന്മാരെ മായി സഹായിച്ച സന്ദര്‍ഭങ്ങളില്‍ ചിലവ ചുവടെ ചേര്‍ക്കുന്നു.

പൂനയിലെ വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത മിത്തിബായിയെന്ന ഒരു പാര്‍സി വനിതക്ക് ഒരിക്കല്‍ ഒരു കഷ്ടപ്പാട് നേരിട്ടു.അവരുടെ സഹോദരന്‍ ജഹാംഗീര്‍ അവരോട് അഞ്ഞൂറ് രൂപാ ആവശ്യപ്പെട്ടു.അയാള്‍ക്ക് പണം കൊടുക്കുവാന്‍ അവര്‍ തയ്യാറായിരുന്നില്ല.പണം കൈയില്‍ കിട്ടിയാല്‍ അവന്‍ കുതിരപ്പന്തയത്തിനുപോയി പണം തുലക്കാനല്ലെ യെന്നും അവര്‍ ചോദിച്ചു.അയാള്‍ ദേഷ്യത്തോടെ ”ചേച്ചി എനിക്ക് പണം തന്നില്ലായെങ്കില്‍ അതിന്റെ ഫലം നാളെ ദിനപ്പത്രത്തില്‍ കാണും” എന്നു പറഞ്ഞ് ഇറങ്ങിപ്പോയി.ആ സ്ത്രീ വളരെ പരിഭ്രമിച്ചു.

‘മായിജി ! മായി ,എന്റെ അനുജനെ രക്ഷിച്ച് മടക്കിക്കൊണ്ടുവരണേ !.’ എന്നു വിലപിച്ചുകൊണ്ട് സമീപത്തുള്ള മാര്‍ക്കണ്ഡന്റെ വസതിക്കു മുന്നിലെത്തി.അവിടെ വാതില്‍ക്കല്‍തന്നെ മായി നില്‍ക്കുന്നുണ്ടായിരുന്നു.ആ സ്ത്രീയെക്കണ്ട് അമ്മ പറഞ്ഞു.

‘എന്റെ മകന്‍ ക്ഷീണിച്ച് കിടന്നുറങ്ങുകയാണ്.അവനെ ബുദ്ധിമുട്ടിക്കരുത്.ഒന്നര മണിക്കൂറിനകം നിന്റെ അനുജനെ ഞാന്‍ കൊണ്ടു വരാം.ഇപ്പോള്‍ നീ പോകു.’

ഒരിക്കലും മടങ്ങിവരില്ലെന്ന വാശിയോടെ പോയ സഹോദരന്‍ ഒന്നര മണിക്കൂറിനുള്ളില്‍ തിരികെ വന്നു.അവര്‍ രണ്ടു പേരും കൂടി മാര്‍ക്കണ്ഡന്റെ വീട്ടില്‍ ചെന്ന് പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. ഈ സംഭവം അവര്‍ സ്‌നേഹിതന്മാരോടും,പ്രദേശവാസികളോടും വിവരിച്ചു പറയുകയാല്‍ മായിസത്തിന്റെ പ്രചാരം വര്‍ദ്ധിച്ചു.

എല്‍.എസ്.പ്രസാദിന്റെ സഹോദരന്‍ ശങ്കരലാല്‍ ഒരു ക്രിമിനല്‍ കേസിലകപ്പെട്ടു. മാര്‍ക്കണ്ഡമായിയെ കണ്ടിട്ടൂണ്ടായിരുന്നില്ലെങ്കിലും അയാള്‍ തികഞ്ഞ മായി ഭക്ത ഭക്തനായിരുന്നു.യഥാര്‍ത്ഥത്തില്‍ കേസ്സില്‍ അയാള്‍ നിരപരാധിയുമായിരുന്നു.പരിഭ്രമം കലശലായി ഒടുവില്‍ പൂനയില്‍ വന്ന് മാര്‍ക്കണ്ഡമായിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ തീര്‍ച്ചയാക്കി.പുറപ്പെടുന്നതിനു മുമ്പ് അയാള്‍ക്ക് ഒരു സ്വപ്‌നമുണ്ടായി.”മാര്‍ക്കണ്ഡമായി ഒരു മുറിയില്‍ ഉറങ്ങി കിടക്കുകയാണ്.മായി മുറിയില്‍ കാവല്‍ക്കാരിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.ഭക്തന്‍ മുറിയില്‍ പ്രവേശിച്ചപ്പോള്‍ മായി പറഞ്ഞു.”എന്റെ മകനെ ഉണര്‍ത്തരുത്.അവന്‍ എനിക്കു വേണ്ടി ക്ലേശിച്ച് ക്ഷീണിച്ചുറങ്ങുകയാണ്.

നിനക്ക് ക്രിമിനല്‍ കേസില്‍ രക്ഷകിട്ടുകയല്ലെ വേണ്ടു? ആ കാര്യം ഞാനേറ്റു. നീയിപ്പോള്‍ പോകു.”. ഈ സ്വപ്‌നത്തെപ്പറ്റി അയാള്‍ മാര്‍ക്കണ്ഡമായിക്ക് എഴുതി.സ്വപ്‌നത്തില്‍ കണ്ട എല്ലാ കാര്യങ്ങളും,മാര്‍ക്കണ്ഡമായിയുടെ മുറിയിലെ സജ്ജീകരണങ്ങളും കിടപ്പും മറ്റും വിശദമായി എഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആ കത്തിന് മറുപടി അയച്ചു.അതിനു മറുപടിയായി ആ ഭക്തന്‍ അയച്ച കത്തില്‍ മാര്‍ക്കണ്ഡമായിയുടെ മൂന്നു തലയണകളെപ്പറ്റിയും കറുത്ത ചതുരങ്ങളുള്ള തവിട്ടു നിറത്തോടുകൂടിയ പുതപ്പിനെപ്പറ്റിയും കിടക്കക്കു സമീപം വെച്ചിട്ടുള്ള മായിയുടെ പടത്തെപ്പറ്റിയും മറ്റും വിസ്തരിച്ചു പറഞ്ഞിരുന്നു .വിവരണം വളരെ

ശരിയായിരുന്നു.മാര്‍ക്കണ്ഡമായി അയാള്‍ക്കെഴുതി;”നിങ്ങള്‍ വരണമെന്നില്ല.പ്രാര്‍ത്ഥിക്കുക,പ്രാര്‍ത്ഥിക്കുക,പ്രാര്‍ത്ഥിക്കുക.” ആ ഭക്തനെ നിരപരാധിയാണെന്നു കല്‍പ്പിച്ച് വെറുതെ വിട്ടു.

പൂനയില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച കാലം.ജനങ്ങള്‍ നഗരം വിട്ടൊഴിയാന്‍ തുടങ്ങി .തോഡിവാലാ റോഡിലെ ഒരു വീട്ടിലായിരുന്നു മാര്‍ക്കണ്ഡമായിയുടെ താമസം.ഒരു ദിവസം അയല്‍വാസിയായ ഒരു സ്ത്രി അദ്ദേഹത്തോടു പറഞ്ഞു;”അമ്മ സ്വപ്‌നത്തില്‍ എന്നോടു പറയുകയുണ്ടായി,പ്ലേഗില്‍നിന്നു രക്ഷ കിട്ടണമെന്നുള്ളവര്‍ വെള്ളിയാഴ്ച തോറും അങ്ങയുടെ മായിപൂജയില്‍ ചേരണമെന്ന്.”

”ഇവിടെ സ്ഥലപരിമിതിയുണ്ട്.നിങ്ങളുടെ ആഗ്രഹത്തില്‍ നിന്നുണ്ടായതായിരിക്കും സ്വപ്‌നം.”അദ്ദേഹത്തിന്റെ ഈ ഉത്തരം കേട്ട് ആ സ്ത്രി ആദരവോടുകൂടിയാണെങ്കിലും ചൊടിച്ചുകൊണ്ട് പറഞ്ഞു; ”മായി അങ്ങയുടെ മാത്രം കുത്തകയാണെന്നും ഞങ്ങളെപ്പോലെയുള്ളവരോട് സ്വപ്‌നത്തില്‍ പോലും സംസാരിക്കുകയില്ലെന്നും വിചാരിക്കരുത്.മായിയുടെ കൃപാവര്‍ഷം ലഭിക്കാന്‍ എനിക്ക് അര്‍ഹത കുറവായിരിക്കാം.എന്നിരുന്നാലും കുറച്ചൊക്കെ ധാര്‍മ്മിക ഗുണം ഉണ്ടായിക്കൂടെ? മായി അങ്ങയുടെ വീട്ടില്‍ താമസിക്കുന്നുണ്ട്.എല്ലാദിവസവും പുലര്‍ച്ചെ അഞ്ചു മണിക്ക് അമ്മ പുറത്തിറങ്ങി തോട്ടത്തില്‍ ചുറ്റിനടന്നിട്ട് മടങ്ങാറുമുണ്ട്”

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ
Football

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

പുതിയ വാര്‍ത്തകള്‍

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.