മുംബൈ: സബര്‍ബന്‍ ട്രെയിനുകളിലെ സ്ഫോടന പരമ്പര കേസില്‍ അഞ്ചു പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. മുംബൈയിലെ മക്കോക്ക കോടതി ജഡ്ജി യാതിന് ഡി. ഷിന്‍ഡെയാണ് ശിക്ഷ വിധിച്ചത്. കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി സെപ്റ്റംബര്‍ 11നു കണ്ടെത്തിയിരുന്നു. കേസില്‍ വിധിപ്രസ്താവം തുടരുകയാണ്. ശേഷിക്കുന്ന പ്രതികള്‍ക്കുള്ള ശിക്ഷ കോടതി അല്പ സമയത്തിനകം വിധിക്കും.
പ്രതികള്‍ മരണത്തിന്റെ വ്യാപാരികളാണെന്നും പരമാവധി ശിക്ഷ ഇവര്‍ക്കു നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
2006-ലാണു 188 പേരുടെ മരണത്തിനു കാരണമായ സബര്‍ബന്‍ ട്രെയിന്‍ സ്ഫോടന പരമ്പര നടന്നത്. 11 മിനിറ്റിനുള്ളില്‍ നഗരത്തിലെ ഏഴ് സബര്‍ബന്‍ ട്രെയിനുകളില്‍ സ്ഫോടനം നടന്നു. സ്ഫോടനങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: